ADVERTISEMENT

തിരുവനന്തപുരം ∙ പിരിച്ചുവിടാൻ തക്ക കുറ്റകൃത്യങ്ങളിൽ പെട്ട ഉദ്യോഗസ്ഥരുടേതായി ആഭ്യന്തരവകുപ്പ് തയാറാക്കിയ 59 പേരുടെ പട്ടികയിൽ ഒന്നാമനായ ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. ഡിജിപി: അനിൽ കാന്താണ്  ഉത്തരവിട്ടത്. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സുനു 16 തവണ വകുപ്പുതല ശിക്ഷാ നടപടികൾക്ക് വിധേയനായിട്ടുണ്ട്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന പൊലീസ് ആക്ടിലെ വകുപ്പു പ്രകാരമാണ് നടപടി. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് പ്രയോഗിച്ചുള്ള നടപടി.

English Summary: CI P.R.Sunu terminated from police service

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com