ADVERTISEMENT

കൊച്ചി ∙ മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടപടികൾ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നു വിചാരണക്കോടതി ഹൈക്കോടതിയിൽ അറിയിച്ചു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കി.

നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ വിചാരണ പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും അഭിമന്യു കേസിന്റെ വിചാരണ തുടങ്ങുകയെന്നും കോടതിയിൽ അറിയിച്ചു. ഹർജിയെ എതിർത്ത് കേസിലെ പ്രതികളും കക്ഷി ചേർന്നിരുന്നു. എന്നാൽ കോടതി ഇവരുടെ എതിർപ്പു കണക്കിലെടുത്തില്ല. വിചാരണക്കോടതി മാർച്ച് ആദ്യവാരം കേസ് പരിഗണിച്ചേക്കും. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.

എന്നാൽ കേസിന്റെ ഹിയറിങ് ആദ്യ ഘട്ടത്തിൽ മാത്രമേ എത്തിയുള്ളൂ എന്നും ഉടനെ വിചാരണ ആരംഭിക്കാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി നൽകിയത്.  കേസിൽ 2018 സെപ്റ്റംബർ 24 ന് പൊലീസ് എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

English Summary:

Abhimanyu Murder Case: Trial court ensures speedy trial completion within 9 months following petition by the victim's mother, Bhoopathi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com