ADVERTISEMENT

കലാപങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ഇലക്ട്രോമാഗ്നെറ്റിക് ഗണ്‍ നിര്‍മിച്ച് ചൈന. ഔദ്യോഗിക ചാനലായ സിസിടിവിയിലെ സൈനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിപാടിക്കിടെയാണ് ഈ തോക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാണയത്തിന്റെ രൂപത്തിലുള്ള ഈ തോക്കിലെ തിരകള്‍ ഗുരുതരമായി പരുക്കേല്‍ക്കാത്ത വിധത്തില്‍ രൂപകല്‍പന ചെയ്തതാണ്. എങ്കിലും ഗ്ലാസ് കുപ്പികളെ തകര്‍ക്കാനുള്ള ശേഷി ഈ തോക്കിലെ ഉണ്ടകള്‍ക്കുണ്ടെന്നതും ശ്രദ്ധേയമാണ്. 

 

സിഎസ്/എല്‍ഡബ്ല്യു 21 എന്നാണ് ഈ ഇലക്ട്രോ മാഗ്നെറ്റിക് ഗണ്ണിന് പേരിട്ടിരിക്കുന്നത്. ചൈന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ ലിമിറ്റഡും മറ്റു സാങ്കേതിക ടീമുകളും ചേര്‍ന്നാണ് ഈ തോക്ക് നിര്‍മിച്ചിരിക്കുന്നത്. അകലവും ലക്ഷ്യത്തിന്റെ സ്വഭാവവുമൊക്കെ അനുസരിച്ച് തോക്കിന്റെ ശക്തിക്കും ശേഷിക്കുമൊക്കെ വ്യത്യാസങ്ങള്‍ വരുത്താനും ഈ ചൈനീസ് തോക്കിന് സാധിക്കും. 

 

ബാറ്ററി ലോവല്‍, റെയില്‍ ടെംപറേച്ചര്‍, ബുള്ളറ്റ് കപ്പാസിറ്റി, ഫ്രീക്വന്‍സി, ഫയറിങ് മോഡ് എന്നിങ്ങനെയുള്ള വിവരങ്ങളും തോക്കില്‍ നിന്നും അറിയാനാവും. ഡബിള്‍ ബാരല്‍ ചേംബര്‍ മാഗസിന്‍ ആയതിനാല്‍ തുടര്‍ച്ചയായി വെടിവെക്കാനും എളുപ്പം തിര നിറക്കാനുമാവും. ലിഥിയം അയണ്‍ ബാറ്ററിയിലാണ് ഈ തോക്ക് പ്രവര്‍ത്തിക്കുക. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 500 റൗണ്ട് വരെ വെടിവയ്ക്കാന്‍ ശേഷിയുണ്ടാവും ഈ തോക്കിന്. വളരെ എളുപ്പം ചാര്‍ജ് ചെയ്യാനാവുമെന്നും ചാര്‍ജ് ചെയ്യുമ്പോള്‍ അമിതമായി ചൂടാവില്ലെന്നതും തോക്ക് ഡിസൈൻ ചെയ്ത ലെയ് ഫെന്‍ക്വിവോ പറഞ്ഞു. 

 

നാണയത്തിന്റെ രൂപത്തിലുള്ള തിരകളാണ് ഈ തോക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ നിര്‍മിക്കാന്‍ ചെലവു കുറവാണ്. പരമ്പരാഗത തോക്കുകളേക്കാള്‍ ഈ തിരകള്‍ക്ക് നിരവധി മേന്മകളുണ്ട്. ഇതില്‍ പ്രധാനം മനുഷ്യ ശരീരത്തില്‍ തുളച്ചു കയറില്ലെന്നതാണ്. കലാപകാരികളുടെ ജീവന് ആപത്താവാതെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നു. 

 

മിനിറ്റില്‍ ആയിരക്കണക്കിന് തിരകള്‍ ലക്ഷ്യത്തിലേക്ക് പായിക്കാന്‍ ഈ തോക്കിനാവും. മറ്റു തിരകളെ അപേക്ഷിച്ച് ഈ തിരകളെ എളുപ്പം കൊണ്ടു നടക്കാനും സാധിക്കും. പരീക്ഷണത്തിനിടെ 3എംഎം കട്ടിയുള്ള മരത്തിന്റെ ബോര്‍ഡുകളേയും കോളയുടേയും ബിയര്‍ ബോട്ടിലുകളും തകര്‍ക്കാന്‍ ഈ തിരകള്‍ക്ക് സാധിച്ചു. അതുകൊണ്ടു തന്നെ വലിയ മുറിവുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ പോലും ഇതിന്റെ തിരകള്‍ കൊള്ളുന്നവര്‍ക്ക് ചെറുതല്ലാത്ത വേദന അനുഭവിക്കേണ്ടി വരുമെന്നുറപ്പ്.

 

English Summary: Chinese electromagnetic gun for riot control

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com