ADVERTISEMENT

മറയൂർ∙ മറയൂർ പുറവയൽ ആദിവാസിക്കുടിയിൽ വൈദ്യുതിക്കായി 50 ലക്ഷം രൂപ മുടക്കിയിട്ടും ഇന്നും വെളിച്ചമില്ല. ഒന്നര വർഷം മുൻപാണ് റിന്യൂവബിൾ എനർജി മൈക്രൊ ഗ്രിഡ് എന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി 50 ലക്ഷം രൂപ മുതൽ മുടക്കി പുറവയൽ കുടിയിൽ സോളർ പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. 

എന്നാൽ നിർമാണം പൂർത്തീകരിച്ച് 6 മാസം പിന്നിടും മുൻപെ തകരാറിലായി എന്നാണ് കുടി നിവാസികൾ പറയുന്നത്. സ്ഥാപിച്ചിരിക്കുന്ന 90 ബാറ്ററികളിൽ 60 എണ്ണവും തകരാറിലാണ്. 30 ബാറ്ററികൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. കുടിയിലെ 17 കുടുംബങ്ങൾക്കും 2 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നതെന്ന് കുടി നിവാസികൾ പറയുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ടു കുടി സന്ദർശിച്ച എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കു പ്രദേശവാസികൾ നൽകിയ പരാതിയിൽ അടിയന്തരമായിനടപടി പരിഹരിക്കുമെന്ന് സ്ഥാപകർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com