ADVERTISEMENT

മറയൂർ∙ ചിന്നാർ വനത്തിലെ സംസ്ഥാനാന്തര പാതയിലൂടെ സഞ്ചരിക്കുന്നവർക്കു സ്ലിപ്പുമായി വനംവകുപ്പ്. മറയൂർ–ചിന്നാർ റോഡിലെ 12 കിലോമീറ്റർ ദൂരം 40 മിനിറ്റു കൊണ്ടു സഞ്ചരിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണു വനംവകുപ്പ് സ്ലിപ് പദ്ധതിയുമായി എത്തുന്നത്. കാട്ടുതീ തടയുക, വനത്തിനുള്ളിലെ അതിക്രമങ്ങൾ തടയുക എന്നീ ലക്ഷ്യത്തോടെ വൈകിട്ട് 6 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. മറയൂരിൽ നിന്നു തമിഴ്നാട്ടിലേക്ക് പോകുമ്പോൾ കരിമുട്ടി ചെക്പോസ്റ്റിലും തമിഴ്നാട്ടിൽ നിന്നു വരുമ്പോൾ ചിന്നാർ ചെക് പോസ്റ്റിലുമാണു സ്ലിപ്പുകൾ ലഭിക്കുക,വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളുമായാണു സ്ലിപ് നൽകുക. 

സമയപരിധി പരിശോധിച്ചാകും കടത്തിവിടുക. 40 മിനിറ്റിൽ കഴിഞ്ഞിട്ടും ചെക് പോസ്റ്റുകൾ കടക്കാതിരുന്നാൽ തുടർ അന്വേഷണം നടത്തിയ ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. വാഹനം വനമേഖലയിൽ നിർത്തിയിടുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാനാണു സ്ലിപ് സമ്പ്രദായം നടപ്പാക്കുന്നതെന്നും  മലയാളത്തിലും ഇംഗ്ലിഷിലും സ്ലിപ്പുകളും നിർദേശങ്ങളും നൽകുമെന്നും  അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ നിതിലാൽ പറഞ്ഞു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com