ADVERTISEMENT

ഇരവിപുരം∙ തീരദേശ റോഡ് ബലപ്പെടുത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തീരദേശ റോഡിന്റെ ഒരു വശത്തെ മണ്ണു ഇടിഞ്ഞ് ഇറങ്ങിയതോടെ റോഡിന്റെ ഒരു വശം തകർന്നു. ഇരവിപുരം കാക്കത്തോപ്പു ഭാഗത്താണ് റോഡ് തകർന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തി നിർമിച്ച് ഫില്ലിങ് നടത്തി റോഡ് പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികൾ  ഇന്നലെ തന്നെ ആരംഭിച്ചു.

റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി. കടലാക്രമണത്തെ തുടർന്ന് റോഡിന്റെ വശങ്ങൾ തകർന്ന കാക്കത്തോപ്പ്, ഗാർഫിൽ, വേളാങ്കണ്ണി കുരിശടി എന്നീ ഭാഗങ്ങളിലാണ് റോഡ് ബലപ്പെടുത്തുന്നതിനു സംരക്ഷണ ഭിത്തിയുടെ നിർമാണം ആരംഭിച്ചത്.ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല.  ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച ശേഷം അതിന് ചുറ്റും ഇരുമ്പ് വലയിട്ടു പാറ നിറച്ചാണു സംരക്ഷണ ഭിത്തി നിർമിക്കുന്നത്.

നടപ്പാത ഉൾപ്പെടെ 8 മീറ്റർ വീതിയുള്ള റോഡാണ് നിർമിക്കുന്നത്. റോഡിന് അഞ്ചര മീറ്റർ വീതി ലഭ്യമാകാതെ വന്ന ഭാഗങ്ങൾ ഗാബിയോൺ സംരക്ഷണ ഭിത്തി നിർമിച്ചു വീതി കൂട്ടും.കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള 2500 മീറ്റർ നീളത്തിലുള്ള തീരദേശ റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. റോഡ് ബലപ്പെടുത്തിക്കഴിഞ്ഞാൽ ആധുനിക രീതിയിൽ ടാറിങ് നടത്തും. പുലിമുട്ടുകൾ സ്ഥാപിച്ചതോടെ ഇരവിപുരം മേഖലയിൽ കടലാക്രമണവും തീരം ഇടിയുന്നതും കുറഞ്ഞിട്ടുണ്ട്.

English Summary:

Eravipuram road collapse near Kakkathop disrupts coastal road traffic. Emergency repairs involving gabion retaining walls have commenced to restore the damaged section.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com