ADVERTISEMENT

ജീവിതത്തിൽ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറില്ലെന്ന് എക്സൈസ് ഓഫിസര്‍ അബ്ദുൽ ബാസിത്. ജോലി സംബന്ധമായി, സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അബ്ദുൽ ബാസിത് പറയുന്നു. സുരേഷ് ഗോപിയുടെ ശൈലിയിലുളള ശബ്ദാനുകരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ആളാണ് എക്സൈസ് ഓഫിസര്‍ അബ്ദുൽ ബാസിത്. എന്നാൽ ബാസിത്തിന്റേത് മിമിക്രിയാണെന്നും യഥാർഥ ശബ്ദം സുരേഷ് ഗോപിയുടെ ശൈലിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും ആരോപിച്ച് ചില വിമർശനങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അബ്ദുൽ ബാസിത്തിനെതിരെ വലിയ രീതിയിൽ ട്രോളുകളും പ്രചരിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് വിശദീകരണ വിഡിയോയുമായി അബ്ദുൽ ബാസിത് രംഗത്തുവന്നത്.

‘‘എന്റെ വിഡിയോസ് കാണുന്ന ഒരുപാട് േപർ നല്ല അഭിപ്രായം പറയാറുണ്ട്. സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല വേദികളിലും വളരെ ഇമോഷനലായി സംസാരിച്ചിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെയാണ് സംസാരിക്കുന്നത്. എന്റെ ക്ലാസുകളിലെ ശബ്ദത്തിന്റെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് പല ചർച്ചകളും ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങളുടെ മുന്നിലെത്തിയത്. ലഹരിയുടെ ദൂഷ്യത്തെപ്പറ്റി ക്ലാസുകൾ എടുക്കുന്ന സമയത്ത് സുരേഷ് ഗോപി സാറിന്റെ ശബ്ദത്തിന്റെ മോഡുലേഷൻ കൊണ്ടുവരുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നതായി കണ്ടിട്ടുണ്ട്.

വികാരപരമായ ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും എനിക്ക് വരാറുണ്ട്. അതല്ലാതെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെയുള്ള ബോധവത്കരണ ക്ലാസുകളിലും സ്റ്റേജ് പെർഫോമൻസുകളിലും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ് ഞാനങ്ങനെ ശബ്ദം അനുകരിക്കുന്നത്. ഓരോ കുടുംബത്തെയും സ്വന്തം കുടുംബം പോലെ കണ്ട് അവരിലേക്ക് ഈ സന്ദേശം എത്തിക്കാനാണ് ഞാൻ അങ്ങനെ സംസാരിക്കുന്നത്.

എപ്പോഴും അതേ ശബ്ദത്തിൽ സംസാരിക്കുന്ന ആളല്ല ഞാൻ. അതിൽ ചില ഭാഗങ്ങളിലെ മോഡുലേഷനുകളിൽ സാമ്യം വരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. ഞാൻ പറയുന്ന സൗണ്ട് മോഡുലേഷനെ മാത്രം മനസ്സിൽ വച്ചുകൊണ്ട് അതിലെ മെസ്സേജുകൾ നിങ്ങൾ മറക്കരുത്. ഞാൻ പറയുന്ന സന്ദേശങ്ങളെല്ലാം കേരളത്തിലെ കുടുംബങ്ങൾക്കു വേണ്ടി പറയുന്നതാണ്. അവരിലേക്കെത്താൻ എന്റെ സംസാര രീതിയിലെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നു. ഞാൻ പറയുന്ന സന്ദേശങ്ങൾ മാത്രം എടുക്കുക, അങ്ങനെ ലഹരിക്കെതിരെ ഒത്തൊരുമിച്ച് പോരാടാം. അല്ലാതെ എന്റെ ശബ്ദത്തിന്റെ സാമ്യത്തെക്കുറിച്ച് സംസാരിക്കുന്നത് മാറ്റിവയ്ക്കാം.’’– അബ്ദുൽ ബാസിത് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com