ADVERTISEMENT

കൊട്ടാരക്കര∙ തിരുവിതാംകൂർ രാജകുടുംബത്തിന് വിശ്വാസ ലോകത്തിന്റെയും നാടിന്റെയും സ്നേഹാദരം.122വർഷത്തിന് ശേഷം കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഓർത്തഡോക്സ്  പള്ളിയിൽ എത്തിയ തിരുവിതാംകൂർ  രാജകുടുംബത്തിലെ പിൻ തലമുറക്കാരി  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ വിശ്വാസികൾ ആദരവോടെ വരവേറ്റു. 

1903ൽ   തിരുവിതാംകൂർ രാജാവ് പളളി സ്ഥാപിക്കാൻ അനുവാദം  നൽകുകയും അനുമതി പത്രമായി പള്ളിക്കെട്ടിടത്തിൽ ശംഖ് മുദ്ര പതിപ്പിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തക്കുന്ന നവജ്യോതി മോംസിന്റെ ഭദ്രാസനതല പ്രവർത്തന ഉദ്ഘാടനവും  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർവഹിച്ചു.  ഓർത്തഡോക്സ് സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനസെക്രട്ടറി ഫാ.ജോൺസൺ മുളമൂട്ടിൽ അധ്യക്ഷനായി. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഇടവക വികാരി അഡ്വ.ഫാ.ജോൺകുട്ടി, ജോബി.എം.ബാബു, എബി ഷാജി, ഏബ്രഹാം അലക്സാണ്ടർ, മിനി ജോസ്, കെ.ജി.അലക്സ്, കെ.ജി.മാത്തുക്കുട്ടി, ഒ.അച്ചൻകുഞ്ഞ്,  പി.ജോൺ, അലക്സ്.കെ.കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു. 

English Summary:

Travancore Royal Family visit to Kottarakkara church

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com