എക്സാലോജിക് കമ്പനിക്ക് പണം നൽകി; സേവനം മോശമായതിനാൽ കരാർ അവസാനിപ്പിച്ചു: സിഎസ്ഐ സഭ

Mail This Article
×
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളജിൽ ഓൺലൈൻ സേവനത്തിനാണു പണം നൽകിയത്. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി. പ്രവീൺ മനോരമ ന്യൂസിനോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടല്ല കരാറിൽ ഏർപ്പെട്ടതെന്നും ഇതു സംബന്ധിച്ച വിശദീകരണം എസ്എഫ്ഐഒയ്ക്കു നൽകിയതായും ടി.ടി പ്രവീൺ പറഞ്ഞു.
English Summary:
Money given to Exalogic company for software development; Contract terminated due to poor service says CSI Sabha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.