പ്രതീകാത്മക ചിത്രം (Photo - Shutterstock / singh_lens)
Mail This Article
×
ADVERTISEMENT
ന്യൂഡൽഹി∙ ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി. എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു.
പൊലീസ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പള്ളി കോംപൗണ്ടിൽ ഉച്ചയ്ക്കുശേഷം കുരിശിന്റെ വഴി നടത്തുമെന്നും ഇടവക വികാരി അറിയിച്ചു. കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ഡൽഹി ആർച്ച് ഡയോസിസ് കാത്തലിക് അസോസിയേഷൻ പ്രതികരിച്ചു. നടപടി ഞെട്ടിക്കുന്നതെന്നായിരുന്നു വിമർശനം. ഗോൾ ഡാഖ് ഖാനായിലെ ഈ പള്ളിയിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ സന്ദർശനം നടത്തിയത്.
ഡൽഹി മയൂർ വിഹാർ ഫേസ്–3 അസംപ്ഷൻ ഫൊറോനയിൽ നടന്ന ഓശാന ഞായർ ശുശ്രൂഷയിൽ നിന്ന്. ചിത്രം : മനോരമ
English Summary:
Police denied permission for Palm Sunday Celebrations in Delhi Due to Security Concerns: Palm Sunday celebrations in Delhi were affected by the police denying permission for the traditional Way of the Cross procession due to security concerns.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.