ഫലം വരാൻ ഒരു മാസംകൂടി ബാക്കിയുണ്ടെങ്കിലും കേരളത്തിലെ മുന്നണികൾ ഇപ്പോഴേ ഉദ്വേഗത്തിൽ; പയറ്റിയ അടവുകളിൽ ഉറച്ചു വിശ്വസിച്ച് കാത്തിരിപ്പ്
‘ത്രിമൂർത്തികളെ’ രംഗത്തിറക്കിയ കോൺഗ്രസ്, ഭരണ പരാജയം മറച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റിയ ഇടതുപക്ഷം, വലതു നേതാക്കളെ വലവീശി ത്രികോണ മത്സര പ്രതീതി ജനിപ്പിച്ച ബിജെപി... ഏതു തന്ത്രത്തിനൊപ്പമാകും ജനവിധി?
മൂന്നാമതാകാതിരിക്കാൻ പാടുപെടുന്ന സിപിഐയുടെയും യുവാക്കളെ പിണക്കിയ മുസ്ലിം ലീഗിന്റെയും ഭാവി എന്താകും?
വടകര മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പോസ്റ്റർ പതിച്ച കൊയിലാണ്ടി പാലക്കുളത്തെ മതിൽ. (ചിത്രം: മനോരമ)
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു മാസമുണ്ടെങ്കിലും പയറ്റിയ തന്ത്രങ്ങളുടെ ഫലമെന്താകുമെന്ന ആകാംക്ഷയിലാണു പാർട്ടികൾ. എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി നിർണയത്തിലാണു സ്ട്രാറ്റജിക് മൂവ് നടത്തിയതെങ്കിൽ എൻഡിഎ സ്ഥാനാർഥി നിർണയത്തിനൊപ്പം ചില ചാക്കിട്ടു പിടിത്തങ്ങളുമായി പ്രചാരണത്തിൽ അവരുടെ സ്പേയ്സ് കണ്ടെത്തി. ‘കുതന്ത്ര തന്ത്ര മന്ത്ര’ങ്ങളിൽ ഏതൊക്കെ വിജയം കാണും? സിറ്റിങ് എംപി ഇല്ലാത്ത ആലപ്പുഴയിൽ ആരാണു സ്ഥാനാർഥി എന്നതിനപ്പുറമുള്ള ഒരു ചോദ്യം സ്ഥാനാർഥി പ്രഖ്യാപനത്തിനു മൂന്നോ, നാലോ ദിവസം മുൻപുവരെ കോൺഗ്രസിനു മുൻപിലുണ്ടായിരുന്നില്ല. വിമുഖത അറിയിച്ചെങ്കിലും കണ്ണൂരിൽ കെ.സുധാകരനു മത്സരിക്കേണ്ടിവരുമെന്നറിയാമായിരുന്നു. എന്നാൽ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബിജെപി റാഞ്ചുകയും, വടകരയിൽ കെ.കെ.ശൈലജ സ്ഥാനാർഥിയായപ്പോൾ കെ.മുരളീധരനെതിരെ ബിജെപിയുടെ ക്രോസ് വോട്ട് ഭയക്കുകയും ചെയ്തതോടെ കോൺഗ്രസ് പുതിയ കരുക്കൾ നീക്കാൻ നിർബന്ധിതരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.