Activate your premium subscription today
Monday, Apr 21, 2025
പ്രാചീനലോകത്ത് സസ്യങ്ങളെപ്പറ്റി പേടിപ്പിക്കുന്ന അനേകം മിത്തുകൾ നിലനിന്നിരുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായത് മാൻഡ്രേക് എന്ന ചെടിയെക്കുറിച്ചാണ്. ദീർഘകാലം നിൽക്കുന്ന ഒരു സസ്യമാണ് മാൻഡ്രേക്. സോലനാഷ്യെ എന്ന സസ്യകുടുംബത്തിലെ മാൻഡ്രഗോറ എന്ന ജനുസ്സിൽപെട്ട ഇവ മെഡിറ്ററേനിയൻ, മധ്യേഷ്യൻ മേഖലകളിൽ സാധാരണയായി കാണപ്പെടുന്നു
പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് ബദലായി ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ബാഗുകൾ. സാധാരണ പ്ലാസ്റ്റിക്കിൽ നിന്നും വ്യത്യസ്തമായി മണ്ണിൽ വിഘടിച്ച് പോകുന്ന ഇവ പരിസ്ഥിതി സൗഹൃദം എന്നാണ് പറയപ്പെട്ടിരുന്നത്.
ഓറഞ്ച് നിറത്തിലുള്ള കടൽപന്നികൾ, കൈവലുപ്പമുള്ള കടൽച്ചിലന്തികൾ, കടൽശലഭങ്ങൾ എന്നിവയെ അന്റാർട്ടിക്കയിൽ കടലടിത്തട്ടിൽ നിന്നു കണ്ടെത്തി. ഐസ്ബ്രേക്കർ കപ്പലായ ആർഎസ്വി നുയിനയിൽ നടത്തിയ പര്യവേഷണത്തിലാണ് ഇവയെ കിട്ടിയത്. 60 ദിവസത്തെ പര്യവേക്ഷണ യാത്രയ്ക്കു പുറപ്പെട്ടതാണ് ഈ കപ്പൽ
സസ്യലോകത്തുമുണ്ട് ചില കള്ളന്മാർ - പൂമ്പൊടി മോഷ്ടാക്കൾ! പൂവിലെ തേനും മറ്റും ആസ്വദിച്ച ശേഷം പരാഗണം നടത്താതെ പൂമ്പൊടി മുഴുവൻ ഭക്ഷണമാക്കുന്ന വിരുതന്മാർ. ഇത്തരം കള്ളന്മാരിൽ നിന്ന് സ്വന്തം പൂമ്പൊടിയെ സംരക്ഷിക്കാൻ നമ്മുടെ തക്കാളിയും വഴുതനയുമൊക്കെ ഒരു സൂത്രം പ്രയോഗിക്കും.
ചെന്നായ, നായ എന്നിവ ചേർന്ന് ഉണ്ടായ സങ്കരയിനം വോൾഫ് ഡോഗിനെ ബെംഗളൂരു സ്വദേശിയായ എസ്. സതീഷ് 50 കോടിക്ക് സ്വന്തമാക്കിയെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. ഡോഗ് ബ്രീഡറായ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി പാമ്പിനെ കണ്ടെത്തിയത്. ഇക്കാര്യം സൂടാക്സ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം 22 ആയി.
ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്
സമുദ്രത്തിലെ ഭീമൻ ജീവിയും കശേരുക്കളില്ലാത്ത ജീവിവിഭാഗത്തിൽ ഏറ്റവും വലുതുമായ കൊളോസൽ കണവ ക്യാമറയിൽ പതിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഇതു സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഉൾപ്പെടുന്ന തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ 28തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്ന ആവശ്യത്തോടെ മദ്രാസ് ഹൈക്കോടതിയാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്
Results 1-10 of 2837
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.