Activate your premium subscription today
Monday, Mar 24, 2025
ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധന പ്രഖ്യാപിച്ച് ബിഎംഡബ്ല്യു. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ല്യു കാറുകൾക്ക് 3% വരെ വില വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതുക്കിയ വില നിലവിൽ വരും.
ക്ഷീര കർഷകർക്കു ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. 10 വർഷം കൊണ്ട് ലീറ്ററിന് 30 രൂപയിൽ നിന്ന് 45.98 രൂപവരെ പാൽവില വർധിച്ചെങ്കിലും കർഷകർക്ക് കാര്യമായ ലാഭമുണ്ടായില്ല.
വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന.
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന
വടകര ∙ കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെ വില റെക്കോർഡിലെത്തി. ഇന്നലെ 50 രൂപ വർധിച്ച് ക്വിന്റലിന് 5850 രൂപയിലെത്തി. മാർച്ച് 15 ന് 5,700 രൂപയായതാണ് ഇപ്പോൾ 5,850ൽ എത്തിയത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഉൽപാദനത്തിലെ കുറവാണ് വിലയിലെ ഈ വർധനയ്ക്കു പ്രധാന കാരണം. ഈ മാസം അവസാനത്തോടെ
സ്വർണവിലയിലെ വൻ വർധന നയിക്കുന്നത് വെള്ളി വില വർധനയിലേക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40% വില കൂടി.
പുതിയ സാമ്പത്തിക വർഷത്തിൽ വീണ്ടും വില വർധനയുമായി കാർ കമ്പനികൾ. ഏപ്രിൽ മുതൽ മാരുതി സുസുക്കിയുടെ എല്ലാ കാറുകൾക്കും 4%, ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾക്ക് 2% എന്നിങ്ങനെ വില വർധന ഇന്നലെ പ്രഖ്യാപിച്ചു. മറ്റു കമ്പനികളും വർധന വരുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
കൊച്ചി∙ പവന് 65,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയും പവന് 65,840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കൂടി 6,785 രൂപയായി. 24
ജറുസലം ∙ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവച്ചതിനു പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. യുദ്ധത്തിനു പിന്നാലെ ഗാസയിലെ ഇരുപതുലക്ഷത്തോളം വരുന്ന ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് പുറത്തുനിന്നെത്തുന്ന ഭക്ഷണത്തെയും മറ്റ് അവശ്യവസ്തുക്കളെയുമാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍, എത്തിയ ഭക്ഷണവസ്തുക്കള്‍ മുഴുവന്‍ വിതരണം ചെയ്തതിനാല്‍ ഗാസയില്‍ വലിയതോതില്‍ നീക്കിയിരിപ്പില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ഏജന്‍സി- വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 6 രൂപ വർധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1812 രൂപയായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 21 രൂപ കുറച്ച ശേഷമാണ് ഇത്തവണ വില വർധിപ്പിച്ചത്.
Results 1-10 of 383
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.