ADVERTISEMENT

ജിദ്ദ ∙ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർ‍ഡ് നേട്ടം കൈവരിച്ച് ജിദ്ദയിലെ കിങ് അബ്ദുല്ലസീസ് രാജ്യാന്തര വിമാനത്താവളം. 2024 ൽ കടന്നുപോയത് 49.1 ദശലക്ഷം യാത്രക്കാർ. 2023 നെ അപേക്ഷിച്ച് വർധന 14 ശതമാനം. സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിൽ വെച്ചേറ്റവും ഉയർന്ന നിരക്കാണിത്. സൗദിയിലേക്ക് വന്നവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയുള്ള കണക്കാണിത്.

2024 ഡിസംബർ 31 ആണ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം–1,74,600 യാത്രക്കാരാണ് ഒറ്റ ദിനത്തിൽ കടന്നുപോയത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ  ഏറ്റവും തിരക്കേറിയ മാസവും ഡിസംബർ തന്നെയാണ്. മൊത്തം യാത്രക്കാരുടെ എണ്ണം 47 ലക്ഷം കടന്നു യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല വിമാനത്താവളത്തിലേക്ക് വന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്–2,78,000 വിമാനങ്ങളാണ് വന്നുപോയത്. വർഷാടിസ്ഥാനത്തിൽ 11 ശതമാനമാണ് വർധന. 

കിങ് അബ്ദുല്ലസീസ് രാജ്യാന്തര വിമാനത്താവളം. Image Credit: saudigazette
കിങ് അബ്ദുല്ലസീസ് രാജ്യാന്തര വിമാനത്താവളം. Image Credit: saudigazette

യാത്രക്കാരുടെ 47.1 ദശലക്ഷം ബാഗുകളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. ഇക്കാര്യത്തിൽ 21 ശതമാനമാണ് പ്രവർത്തന വളർച്ച. യാത്രക്കാരുടെ എണ്ണത്തിലെ റെക്കോർഡ് വർധന വിമാനത്താവളത്തിന്റെ  പ്രവർത്തന വളർച്ചയ്ക്ക് കരുത്തേകും.

English Summary:

Jeddha Airports Set New Records with Serving 49.1 Million Travellers and 2,78,000 Flights

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com