ADVERTISEMENT

ഫുജൈറ ∙ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തി. ഉന്നതതല ചർച്ചകളിൽ യുഎഇയുടെ ഭാവി ദർശനത്തിന്റെ കാതലായി എമിറേറ്റുകൾ തുടരുമെന്ന് പ്രസിഡന്റ്  പറഞ്ഞു.

 അബുദാബിയിലെ ഖസർ അൽ ബത്തീനിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിന്റെ പുരോഗതിയെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കായി ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദിനൊപ്പം എത്തിയ ഷെയ്ഖ് ഹമദിനെ ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. ഇരു നേതാക്കളും യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും ക്ഷേമവും സമൃദ്ധിയും കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തു. വർത്തമാന, ഭാവി വികസന തന്ത്രങ്ങളിൽ കേന്ദ്രമായ യുഎഇയുടെ പൗരന്മാരുടെ ക്ഷേമത്തിനായുള്ള അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ അവലോകനം ചെയ്യുകയുമുണ്ടായി.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, മറ്റ് ഷെയ്ഖുമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. Image Credit: WAM
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. Image Credit: WAM

റമസാനിന്റെ സ്വീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഖസർ അൽ ബതീനിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള  പ്രതിനിധി സംഘത്തെ പ്രസിഡന്റ് സ്വാഗതം ചെയ്തു. കൂടാതെ, ഈ മാസം ആദ്യം വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെയും ഭരണാധികാരികളെയും മികച്ച വിദ്യാർഥികളെയും അദ്ദേഹം സ്വീകരിച്ചു.

English Summary:

President Sheikh Mohamed holds talks with Fujairah Ruler

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com