ADVERTISEMENT

ന്യൂഡൽഹി∙ കൊടിക്കുന്നിൽ സുരേഷ് എംപിയെ തഴഞ്ഞ് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയതിൽ പ്രതികരണവുമായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. എട്ടു തവണ എംപിയായ ആളാണ് കൊടിക്കുന്നിലെങ്കിലും അദ്ദേഹം 1998ലും 2004ലും രണ്ടുതവണ തോറ്റിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തുടർച്ചയായി അദ്ദേഹം എംപിയായി ഇരുന്നിട്ടില്ലെന്നും എന്നാൽ മഹ്താബ് തുടർച്ചയായി എംപി സ്ഥാനത്തുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് ഈ രീതിയിൽ പ്രതികരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ലോക്സഭാ സമ്മേളനം നല്ല രീതിയിൽ തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നലെ മുതൽ പ്രോടെം സ്പീക്കർ വിഷയത്തിൽ കോൺഗ്രസ് വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമങ്ങൾ പാലിച്ചുതന്നെയാണ് പ്രോടെം സ്പീക്കർ നിയമനം. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം എംപിയായ ആളെയാണ് പ്രോ ടെം സ്പീക്കറാക്കുക.

‘‘പ്രോ ടെം സ്പീക്കർ താൽക്കാലികമാണ്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ മാത്രമാണ് അദ്ദേഹത്തിന് ചുമതല. അവർക്ക് കാര്യമായൊന്നും ചെയ്യാനില്ല.’’– റിജിജു പറഞ്ഞു.

English Summary:

Kiren Rijiju Defends Appointment of Bhartrihari Mahtab as Pro Tem Speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com