Activate your premium subscription today
Sunday, Apr 20, 2025
ഓറഞ്ച് നിറത്തിലുള്ള കടൽപന്നികൾ, കൈവലുപ്പമുള്ള കടൽച്ചിലന്തികൾ, കടൽശലഭങ്ങൾ എന്നിവയെ അന്റാർട്ടിക്കയിൽ കടലടിത്തട്ടിൽ നിന്നു കണ്ടെത്തി. ഐസ്ബ്രേക്കർ കപ്പലായ ആർഎസ്വി നുയിനയിൽ നടത്തിയ പര്യവേഷണത്തിലാണ് ഇവയെ കിട്ടിയത്. 60 ദിവസത്തെ പര്യവേക്ഷണ യാത്രയ്ക്കു പുറപ്പെട്ടതാണ് ഈ കപ്പൽ
സസ്യലോകത്തുമുണ്ട് ചില കള്ളന്മാർ - പൂമ്പൊടി മോഷ്ടാക്കൾ! പൂവിലെ തേനും മറ്റും ആസ്വദിച്ച ശേഷം പരാഗണം നടത്താതെ പൂമ്പൊടി മുഴുവൻ ഭക്ഷണമാക്കുന്ന വിരുതന്മാർ. ഇത്തരം കള്ളന്മാരിൽ നിന്ന് സ്വന്തം പൂമ്പൊടിയെ സംരക്ഷിക്കാൻ നമ്മുടെ തക്കാളിയും വഴുതനയുമൊക്കെ ഒരു സൂത്രം പ്രയോഗിക്കും.
ചെന്നായ, നായ എന്നിവ ചേർന്ന് ഉണ്ടായ സങ്കരയിനം വോൾഫ് ഡോഗിനെ ബെംഗളൂരു സ്വദേശിയായ എസ്. സതീഷ് 50 കോടിക്ക് സ്വന്തമാക്കിയെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. ഡോഗ് ബ്രീഡറായ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്
സമുദ്രത്തിലെ ഭീമൻ ജീവിയും കശേരുക്കളില്ലാത്ത ജീവിവിഭാഗത്തിൽ ഏറ്റവും വലുതുമായ കൊളോസൽ കണവ ക്യാമറയിൽ പതിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഇതു സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഉൾപ്പെടുന്ന തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ 28തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്ന ആവശ്യത്തോടെ മദ്രാസ് ഹൈക്കോടതിയാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്
ലോകത്തിൽ സമുദ്രയാത്രയ്ക്ക് ഏറ്റവും വെല്ലുവിളിയുയർത്തുന്ന കടൽ... യൂറോപ്പിലെ നോർത്ത് സീ അറിയപ്പെടുന്നത് ഇങ്ങനെയാണ്. യുകെ, ഡെൻമാർക്ക്, നോർവേ, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കടലിന്റെ പ്രക്ഷുബ്ധതയും ഉയർന്നുപൊങ്ങുന്ന തിരകളുമൊക്കെ പല റീലുകളിലും മറ്റും വിഷയമായിട്ടുണ്ട്
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നവയാണ് ആമസോൺ മഴക്കാടുകൾ. 23 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ മഹാവനത്തിൽ വിവിധതരം കീടങ്ങൾ തൊട്ട് ജാഗ്വർ, മനാറ്റീ,കാപിബാര, വിവിധ തരം രാത്രിഞ്ചരജീവികൾ, കുരങ്ങൻമാർ, ഗ്രീൻ അനാക്കോണ്ട തുടങ്ങിയവ ഉൾപ്പെടുന്ന ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്നു
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായി. സൂര്യന് തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും വരുന്ന രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുക. വര്‍ഷത്തില്‍ രണ്ടു തവണ ഈ പ്രതിഭാസം അനുഭവപ്പെടും. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.
മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് ഇവർ മാറാൻ തയാറാവുകയും അസാധാരണ പെരുമാറ്റത്തിലൂടെ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാറുമുണ്ട്.
Results 1-10 of 705
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.