Activate your premium subscription today
Tuesday, Mar 25, 2025
കഠിനമായ ജോലി, തുച്ഛമായ വേതനം, അരക്ഷിതമായ ജീവിതസായാഹ്നം. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കേരളത്തിലെ ആശാ പ്രവർത്തകർ ഒരു മാസത്തിലധികമായി തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലാണ്. ദേശീയതലത്തിൽ വരെ ശ്രദ്ധയാകർഷിച്ച കേരളത്തിലെ ആശാ സമരത്തിന്റെ ചുവടു പിടിച്ചു മറ്റു സംസ്ഥാനങ്ങളിലും സമരങ്ങളുണ്ടാകുകയും ചിലരെങ്കിലും അവർ ആവശ്യപ്പെട്ട ആനുകൂല്യം നേടിയെടുക്കുകയും ചെയ്തു. കേരളത്തിലെ ആശാ പ്രവർത്തകരുടെ സമരത്തെ അധിക്ഷേപിക്കാനും അവഗണിക്കാനുമാണു തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. എന്നാൽ, അതിനെയെല്ലാം അവഗണിച്ചു സമരത്തിന്റെ അടുത്ത ഘട്ടമായി സമര രംഗത്തുള്ള ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, സമരത്തിന്റെ മുഖ്യ സംഘാടകരായ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവും കോഓർഡിനേറ്റർ എസ്.മിനിയും സമരത്തിന്റെ വിവിധ വശങ്ങളെ കുറിച്ചു മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...
തിരുവനന്തപുരം ∙ സുഹൃത്ത് ഫർസാനയെ വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ വീട്ടിലെത്തിച്ചത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്നും പറഞ്ഞതിനാൽ വീട്ടിലേക്കു വരണമെന്നും സംഭവദിവസം താൻ ഫർസാനയെ അറിയിച്ചതായി അഫാൻ പൊലീസിനു മൊഴി നൽകി. നടന്ന്
തിരുവനന്തപുരം ∙ ഭാര്യയ്ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന്, വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ 4 മാസമായി വിദേശത്ത് ഒളിവിലായിരുന്നെന്നും റഹീം പൊലീസിനു മൊഴി നൽകി. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും അറിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല എന്നുമാണു റഹീമിന്റെ മൊഴി.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ അരങ്ങേറ്റം 1951 ഡിസംബർ എട്ടിനായിരുന്നു. ബെംഗളരൂവിൽ മൈസൂരിനെതിരെ ആദ്യ മത്സരം കളിച്ച തിരുക്കൊച്ചി ടീം ഇന്നിങ്സിനും 87 റൺസിനും തോൽവി വഴങ്ങി. അന്നുമുതൽ ഇതുവരെയുള്ള കേരളത്തിന്റെ രഞ്ജി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഈ സീസണിലെ ഫൈനൽ പ്രവേശം. ഇതിനു മുൻപ് 2019ൽ സെമിയിൽ കടന്നതായിരുന്നു മികച്ച നേട്ടം. 1951 മുതൽ 2025 വരെയുള്ള സുദീർഘമായ കാലഘട്ടത്തിലെ കേരളത്തിന്റെ രഞ്ജി ട്രോഫി നേട്ടങ്ങൾ ഇതാ...
പുതുതലമുറയ്ക്ക് പുതിയ കാലത്തിന് അനുയോജ്യമായ മെച്ചപ്പെട്ട ആരോഗ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ശാസ്ത്രമംഗലത്ത് ആരംഭിച്ച എസ്പി വെല്‍ ഫോര്‍ട്ട് ആശുപത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അനുഭവസമ്പന്നരായ വൈദ്യശാസ്ത്ര പ്രഫഷണലുകളെയും ഏറ്റവും മികച്ച നവീന സാങ്കേതിക വിദ്യകളെയും
‘ആരോഗ്യമന്ത്രി മക്കള്‍ക്കു നല്ല ഭക്ഷണം കൊടുക്കുമ്പോള്‍ ഈ കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കേണ്ടേ’ - സെക്രട്ടേറിയറ്റിനു മുന്നില്‍ പൊരിവെയിലില്‍ സമരം ചെയ്യുന്ന വനിത, ചൂട് സഹിക്കാനാവാതെ തോളിൽ ചാഞ്ഞ് തളര്‍ന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി നിറഞ്ഞൊഴുകുന്ന, നിരാശ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചത് ഏതു ഭരണകൂടത്തെയും പിടിച്ചുലയ്ക്കുന്ന വാക്കുകളാണ്. എന്നിട്ടും ആശാ വര്‍ക്കര്‍മാരുടെ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) രാപകല്‍ സമരം പരിഹാരമില്ലാതെ നീളുകയാണ്. ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ സ്ത്രീയുടെ മോചനത്തിനു വേണ്ടി മന്ത്രിസഭയില്‍ തീരുമാനമെടുത്ത സര്‍ക്കാരിന് 26,000ത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരായ സ്ത്രീകളുടെ പ്രശ്നം പരിഗണിക്കാനാവാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. 10 മാനദണ്ഡങ്ങളാണ് അതിനു വച്ചിരിക്കുന്നത്. ഏതെങ്കിലും പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുക കുറയും. ഇത്തരത്തില്‍ മാനദണ്ഡം പാലിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്ന് പൊതുവായി തീരുമാനമെടുത്താല്‍ എത്ര മന്ത്രിമാര്‍ക്കും എല്എല്എമാര്ക്കും ശമ്പളം കിട്ടുമെന്ന ചോദ്യവും സമരപ്പന്തലില്‍ മുഴങ്ങുന്നു. അഞ്ചു വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി സംസ്ഥാനത്തെയാകെ പിടിച്ചുലച്ചപ്പോള്‍ സ്വന്തം ജീവന് പോലും തൃണവല്ഗണിച്ചു വീടുകള്‍ തോറുമെത്തി ആശ്വാസം പകര്‍ന്ന കേരളത്തിന്റെ കാലാള്‍പ്പടയാളികളാണ് ഇന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ സര്‍ക്കാരിന്റെ ദയയ്ക്കു വേണ്ടി യാചിച്ച് പൊരിവെയിലില്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കഞ്ഞിവച്ചുണ്ട് രാപകല്‍ സമരം ചെയ്യുന്നത്. കോവിഡ് കാലത്ത് 12 ആശാ വര്‍ക്കര്‍മാര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ദിവസവും പൊരിവെയിലില്‍ വാടാതെ വീടുകള്‍ തോറും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി കയറിയിറങ്ങി ശീലമുണ്ട് അവര്‍ക്ക്. പൊരിവെയിലിനേക്കാള്‍ ഏറെ അവരെ പൊള്ളിക്കുന്നത് ഭരണകൂടത്തിന്റെ അവഗണനയും മന്ത്രിമാരുടെ കുത്തുവാക്കുകളുമാണ്.
തിരുവനന്തപുരം ∙ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിന് മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. നഗര നയ കമ്മിഷന്റെ നിർദേശങ്ങൾ പരിഗണിച്ച് പരിപാടികൾ തയാറാക്കും. സമീപ നഗരസഭകളെയും ആവശ്യമെങ്കിൽ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാകും ഈ സമിതികൾ രൂപീകരിക്കുക. 3
ബാലരാമപുരം ∙ 2 വയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പ് ആരോപണങ്ങളും. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വാഗ്ദാനം നൽകി ശ്രീതു പണം തട്ടിയതായി മൂന്നുപേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽനിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു.
തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസന് എന്ന ആളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസിലേക്കു മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന് ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരാണെന്നാണു പൊലീസ് പറയുന്നത്.
Results 1-10 of 1540
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.