Activate your premium subscription today
Monday, Apr 21, 2025
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും എന്നതിനാൽ ഏപ്രിലിലും മേയിലും കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതിബിൽ വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായി കെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നിങ്ങളുടെ ബിൽ രണ്ടോ മൂന്നോ മടങ്ങായാലും അദ്ഭുതപ്പെടാനില്ല. കുടുംബ ബജറ്റിനെ പോലും ഇതു ബാധിച്ചേക്കാം. ഈ ബിൽ തുക പിടിച്ചുനിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? അതിന് ആദ്യം വർധന എങ്ങനെയെല്ലാം എന്നറിയണം. പിന്നീട് അതിന്മേൽ എങ്ങനെ കടിഞ്ഞാണിടാമെന്നും. എന്തുകൊണ്ടാണിപ്പോൾ വൈദ്യുതി ബിൽ കൂടുന്നത്?
പഴയ ടോർച്ചുകളിൽ നല്ല ബാറ്ററിക്കൊപ്പം ഒരു മോശം ബാറ്ററി കൂടി ഇട്ടാൽ എന്തു സംഭവിക്കും? പ്രതീക്ഷിച്ച വെട്ടം ലഭിക്കില്ല. ഇതുപോലെയാണ് സോളർ പാനലിന്റെ കാര്യവും. കുറച്ചു പണം ലാഭിക്കാനായി കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരെ നിലയം സ്ഥാപിക്കാൻ വിളിച്ചാൽ പിൽക്കാലത്ത് വിഷമിക്കേണ്ടി വരും. ഇപ്പോഴാവട്ടെ നാടാകെ സോളർ നിലയം സ്ഥാപിക്കുന്നവരുടെ പരസ്യങ്ങളുമാണ്. അവർക്കിടയിലും മത്സരം കടുപ്പം. കേന്ദ്ര സർക്കാർ നല്കുന്ന വലിയ സബ്സിഡിയാണ് പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കാൻ പലർക്കും പ്രേരകമാകുന്നത്. എന്നാൽ, അപ്പോഴും കൈയിൽനിന്നു ലക്ഷങ്ങൾ ചെലവാക്കേണ്ടതായി വരും. വീടിന്റെ പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ചെറിയ ശ്രദ്ധക്കുറവിനു നൽകേണ്ടി വരുന്ന വലിയ വിലകൾ എന്തൊക്കെയാണ്? സോളറുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടി മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, പാലക്കാട് മൈത്രിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ പി. വിനോദ് കുമാർ സോളർ നിലയം സ്ഥാപിക്കുന്നതിലെ ചെലവുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് വിശദീകരിച്ചത്. ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വായിക്കാം സോളർ നിലയം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിൽ കിഫ്ബിയുടെ പങ്ക് നിർണായകമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്കായി 1,862.51 കോടി രൂപയുടെ സഹായമാണ് കിഫ്ബി വഴി ലഭിച്ചത്. മുടങ്ങിക്കിടന്ന സബ്സ്റ്റേഷനുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയാക്കി.
തിരുവനന്തപുരം ∙ വൈദ്യുതി ബിൽ കുടിശികയുള്ള സർക്കാർ ഓഫിസുകളിൽ സോളർ പ്ലാന്റിന് അനുമതി നൽകില്ലെന്ന കെഎസ്ഇബി നിലപാടിനെതിരെ വടിയെടുത്തു സർക്കാർ. സോളർ പ്ലാന്റുകൾ സ്ഥാപിച്ച ഓഫിസുകൾക്കു വൈദ്യുതി ഉൽപാദനത്തിനുള്ള അനുമതി ഉടനടി നൽകാൻ ചീഫ് സെക്രട്ടറി കെഎസ്ഇബിക്കു നിർദേശം നൽകി. സോളർ പ്ലാന്റുകൾ സ്ഥാപിച്ചാലും വൈദ്യുതി ബിൽ കുടിശികയുണ്ടെങ്കിൽ അനുമതി നൽകില്ലെന്നാണു കെഎസ്ഇബി നിലപാട്. വ്യക്തിയെന്നോ സർക്കാർ സ്ഥാപനമെന്നോ വ്യത്യാസമില്ലാതെയാണു നടപടി.
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര് മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്ക്കു മറുപടി നല്കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
കരിവെള്ളൂർ ∙ തിമർത്തു പെയ്തവേനൽമഴയും ആഞ്ഞുവീശിയ കാറ്റും കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂരിൽ ഇരുട്ട് പരത്തി. ഒരുരാത്രി കൊണ്ട് ആറ് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. കെഎസ്ഇബി ജീവനക്കാർ നാടിനു വേണ്ടി ഉണർന്നിരുന്ന് വെളിച്ചം പകർന്നു.രാത്രിയോടെ കുണിയൻ, കുതിര്, തെക്കെമണക്കാട്, മതിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്
കോഴഞ്ചേരി∙ കെഎസ്ഇബിയുടെ അനാസ്ഥ, പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം അവതാളത്തിൽ. തോട്ടപ്പുഴശേരി പഞ്ചായത്തിലെ മാരാമൺ കരയിൽ പാലത്തിലേക്കു പ്രവേശിക്കാനുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തി വീതി കൂട്ടാനുളള ജോലികൾ നിർമാണ ചുമതലയുളള കിഫ്ബി നടത്തിക്കൊണ്ടിരിക്കുകയാണ്.ഇവിടെ മണ്ണിട്ടു ഉയർത്തുന്ന ഭാഗത്തു
കുമ്പനാട് ∙ കെഎസ്ഇബി പവർഗ്രിഡ് ജോലിക്കിടെ വൈദ്യുതിത്തൂണിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയായ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ കുമ്പനാട് നാഷനൽ ക്ലബ്ബിനു സമീപം നീലംവാതുക്കൽ ഭാഗത്താണ് സംഭവം. ബംഗാൾ സ്വദേശിയായ അൻവർ അലിയാണ് (26) കുടുങ്ങിയത്. മല്ലപ്പള്ളി– കുമ്പനാട് 33 കെവി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടയിൽ യുവാവിന് ശാരീരിക ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
ആലങ്ങാട് ∙ കുത്തിപ്പൊളിച്ചിട്ട കെഎസ്ഇബിയുടെ കേബിൾ കുഴികൾ മൂടിയില്ല. കുഴിയിൽ വീണു ഇരുചക്രവാഹന യാത്രികന്റെ തലയ്ക്കു പരുക്ക്. മന്നം ജാറപ്പടി മേലയിൽ വീട്ടിൽ സുലൈമാനാണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണു മാവിൻചുവട് ഭാഗത്തെ കേബിൾ കുഴിയിൽ വീണ് അപകടം സംഭവിച്ചത്. പറവൂർ– അങ്കമാലി റോഡിൽ മാക്കനായി മുതൽ
കൊടുങ്ങല്ലൂർ ∙ കെഎസ്ഇബി ശൃംഗപുരം സെക്ഷനു കീഴിലെ വൈദ്യുതി വിതരണത്തിലെ അപാകത പരിഹരിക്കാനാകുന്നില്ല. ലൈനിൽ എറിയാട് ഓല വീണാൽപ്പോലും ശൃംഗപുരം സെക്ഷനിലെ പടാകുളം, കാട്ടാകുളം മേഖലയിലുള്ള ഉപയോക്താക്കളാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും പല തവണ വൈദ്യുതി തടസ്സപ്പെടും. വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.
Results 1-10 of 1431
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.