Activate your premium subscription today
Monday, Apr 21, 2025
മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു.
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ അകമ്പടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ബൈഡൻ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് പദവിയൊഴിയുന്നതിനു മുൻപായി മക്കളായ ഹണ്ടറിനും ആഷ്ലിക്കുമുള്ള സുരക്ഷ ജൂലൈ വരെ നീട്ടിയിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.
ഇന്ന് എപ്പോഴെങ്കിലും ഒരു മുട്ട കഴിച്ചിരുന്നോ? എങ്കിൽ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങൾ സമ്പന്നനും അതിലേറെ ഭാഗ്യവാനുമാണ്. കാരണം അവിടെ കയ്യിൽ കാശുള്ളവർക്കു പോലും ഇപ്പോൾ കോഴിമുട്ട കിട്ടാത്ത അവസ്ഥയാണ്. മുട്ടയ്ക്കു യുഎസിൽ വലിയ ക്ഷാമമാണ്. രണ്ടാം തവണ പ്രസിഡന്റായുള്ള സ്ഥാനാരോഹണം മുതൽ ഇറക്കുമതി തീരുവ ഉയര്ത്തിയും അനധികൃത കുടിയേറ്റക്കാരെ വിലങ്ങിട്ടു നാടുകടത്തിയും ലോകരാജ്യങ്ങളെ വിരട്ടിയ ഡോണൾഡ് ട്രംപിന് സ്വന്തം നാട്ടിൽ മുട്ടയിൽ ഇങ്ങനെയൊരു പണി കിട്ടുമെന്നു ആരും കരുതിയിട്ടുമുണ്ടാവില്ല. എന്നാൽ അവിടെയും തനി രാഷ്ട്രീയക്കാരനാണ് ട്രംപ്, മുട്ടക്ഷാമത്തിന്റെ ഉത്തരവാദിത്തം മുഴുവനായി മുൻ പ്രസിഡന്റിന്റെ തലയില് വച്ചുകെട്ടി. സ്ഥാനമേറ്റ ശേഷം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുഎസ് പ്രസിഡന്റ് രാജ്യത്തെ മുട്ട ക്ഷാമത്തിന്റെ കാരണക്കാരനായി ജോ ബൈഡനെ 'പൊരിച്ചത്'. അതിനിടെ ഈസ്റ്ററും എത്തുകയാണ്. മുട്ടയ്ക്ക് ഏറെ ആവശ്യമുള്ള സമയം. എന്തു ചെയ്യും എന്ന ചോദ്യം ട്രംപിനു നേരെ വന്നപ്പോൾ ‘മുട്ടവിലയെപ്പറ്റി മിണ്ടിപ്പോകരുത്’ എന്നായിരുന്നു ട്രംപ് പൊട്ടിത്തെറിച്ചത്. മുട്ട ക്ഷാമം നേരിടാൻ അതിനിടെ പല വഴികളാണ് ഭരണകൂടവും ജനങ്ങളും തേടുന്നത്. ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം എന്ന പോലെ ഈ ക്ഷാമത്തെ ബിസിനസ് അവസരമാക്കി മാറ്റുന്നവരും ഉണ്ട്. ഇറക്കുമതി, റേഷനിങ്, കള്ളക്കടത്ത് ഇതൊന്നും പോരാതെ മുട്ടക്കോഴിയെ വാടകയ്ക്ക് നൽകുന്ന കച്ചവടം വരെ യുഎസിൽ പൊടിപൊടിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ സമ്പന്നരാജ്യത്തിൽ എന്തുകൊണ്ടാണ് മുട്ടയ്ക്ക് ഇത്രയും ക്ഷാമം?
മയാമി, ഫ്ലോറിഡ ∙ ഇന്ത്യയിൽ 'വോട്ടർമാരുടെ പങ്കാളിത്തത്തിനായി' ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ അനുവദിക്കാനുള്ള ബൈഡൻ അഡ്മിന്റെ തീരുമാനത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു.
മയാമി ∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഫ്ഐഐ) പ്രയോറിറ്റി സമ്മിറ്റിൽ പങ്കെടുക്കുമ്പോഴായിരുന്നു പരാമർശം. ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള യുഎസ് സഹായം നിർത്തലാക്കിയതിനു പിന്നാലെയാണ് ആരോപണം.
വാഷിങ്ടൻ ∙ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ "ഉടനടി പിൻവലിക്കുകയാണെന്ന്" പ്രസിഡന്റ് ട്രംപ്. മുൻ കമാൻഡർ-ഇൻ-ചീഫിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിങ്ങുകൾ നിർത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
വാഷിങ്ടൻ ∙ എല്ലാവരുടെയും മനസ്സുലച്ച ദുരന്തമാണ് തലസ്ഥാനത്തു നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഹെലികോപ്റ്ററിന് വിമാനത്തെ നന്നായി കാണാനാകുമായിരുന്നു, വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നു’ – ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റുമാരായ ബറാക്
വാഷിങ്ടൻ ∙ വെടിനിർത്തലിനു ശേഷവും ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. ഇസ്രയേലിനു ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ ട്രംപ് യുഎസ് സൈന്യത്തിനു നിർദേശം നൽകി. ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണം നിർത്തലാക്കിയത്.
വാഷിംഗ്ടൺ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ നടന്ന ഒരു നീക്കത്തിൽ, വിരമിച്ച ആർമി ജനറലും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാനുമായ മാർക്ക് മില്ലിയുടെ ഛായാചിത്രം തിങ്കളാഴ്ച പെന്റഗൺ നീക്കം ചെയ്തു.
Results 1-10 of 1058
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.