Activate your premium subscription today
Thursday, Apr 24, 2025
പട്ന ∙ തോൽവി ഉറപ്പുള്ള സീറ്റുകൾ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്ന കോൺഗ്രസിന്റെ മുന്നറിയിപ്പുമായി ഇന്ത്യാ സഖ്യ സീറ്റു വിഭജന ചർച്ചകൾക്കു തുടക്കം. ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടു വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി രംഗത്തെത്തിയതോടെ സീറ്റുവിഭജനം ആർജെഡിക്കു തലവേദനയായി.
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യാസഖ്യ സീറ്റു വിഭജനം ചർച്ച ചെയ്യാൻ ഘടകകക്ഷി നേതാക്കളുടെ യോഗം നാളെ പട്നയിൽ ചേരും. കഴിഞ്ഞ ദിവസം ആർജെഡി നേതാവ് തേജസ്വി യാദവ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണു മുന്നണി നേതൃയോഗം.
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ സഖ്യം അപ്രത്യക്ഷമായോ എന്നതിനു കോൺഗ്രസ് മറുപടി പറയണമെന്നും അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകണമായിരുന്നെന്നും ശിവസേനാ (ഉദ്ധവ്) മുഖപത്രമായ സാമ്നയുടെ വിമർശനം. ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണു കോൺഗ്രസിന്റെ തീരുമാനമെങ്കിൽ തകർച്ചയായിരിക്കും ഫലമെന്ന മുന്നറിയിപ്പും നൽകി.
മധുര ∙ ഇന്ത്യാസഖ്യത്തിൽനിന്നു പിന്നോട്ടുപോകില്ല; അതേസമയം, പാർട്ടിയുടെ സ്വതന്ത്ര നിലനിൽപിനും ശക്തിക്കും ഊന്നൽ നൽകും. ഈ ദ്വിമുഖ നയമാകും ഇനി സിപിഎമ്മിനെന്ന് പാർട്ടി കോൺഗ്രസ് വ്യക്തമാക്കി. ബിജെപിയെ ഒറ്റപ്പെടുത്താനും തോൽപിക്കാനുമുള്ള യോജിച്ച നീക്കങ്ങളിൽ കോൺഗ്രസിനു പങ്കുണ്ടെന്നു സമ്മേളനം വിലയിരുത്തി. എന്നാൽ, കോൺഗ്രസിന്റെ വർഗസ്വഭാവം സംബന്ധിച്ച വിയോജിപ്പുകൾ നിലനിൽക്കുകയാണെന്ന് സമ്മേളന നടപടികൾ വിശദീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും. ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232
തിരുവനന്തപുരം ∙ ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിൽ തുടർന്നാലും അതിലെ മുഖ്യകക്ഷിയായ കോൺഗ്രസിൽനിന്നു പാർട്ടിക്കുള്ള വേർതിരിവ് ഇനിമുതൽ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. മധുരയിൽ ബുധനാഴ്ച തുടങ്ങുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്ന രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണിതു വ്യക്തമാക്കുന്നത്.
ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണനിയന്ത്രണം ആര്‍എസ്എസിന്റെ കൈകളിലെത്തിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ പാർട്ടിയിലെ പിളർപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് കൈമോശം വന്ന വസ്തുവകകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നു. ബെംഗളൂരു റേസ് കോഴ്സ് റോഡിലെ 49,770 ചതുരശ്ര അടി മന്ദിരം ജെഡിഎസിൽ നിന്നു തിരിച്ചുപിടിക്കാൻ സഹായിച്ച 2014–ലെ സുപ്രീം കോടതി ഉത്തരവ് ആയുധമാക്കി ഇക്കാര്യത്തിൽ ശക്തമായ നിയമപോരാട്ടത്തിനാണ് പാർട്ടി തീരുമാനം.
ന്യൂഡൽഹി ∙ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഡൽഹിയിൽ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന വിലയിരുത്തലുമായി ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ. രണ്ടായി നിന്ന് ബിജെപിക്കെതിരെ മത്സരിച്ചതിന് ഇരു പാർട്ടികളെയും സഖ്യത്തിലെ മറ്റു പാർട്ടികൾ വിമർശിച്ചെങ്കിലും കോൺഗ്രസിനാണു കൂടുതൽ പഴി. ഡൽഹിയിൽ പതിനഞ്ചോളം മണ്ഡലങ്ങളിൽ കോൺഗ്രസ് പിടിച്ച വോട്ടുകൾ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ തോൽവിക്കു കാരണമായെന്നാണു വിമർശനം.
2014ൽ അധികാരം കൈവന്നയുടനെ മോദി സർക്കാരിനു കണ്ണിൽച്ചോരയില്ലാതെ പ്രതിപക്ഷത്തോടു പെരുമാറാമായിരുന്നു. എന്നാൽ, അതിനവർ മുതിർന്നില്ല. എത്ര മോശമായിരുന്നു അതുവരെയുള്ള ഭരണമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എത്ര പരിതാപകരമെന്നും ‘ധവളപത്രം’ ഇറക്കി വെളിപ്പെടുത്തിയാൽ പണമിറക്കാൻ മനസ്സുള്ള വ്യവസായികളുടെയും മറ്റും ആത്മവിശ്വാസം ഉലഞ്ഞുപോകുമെന്ന് അവർ വിലയിരുത്തി. ആ നല്ല മനസ്സ് 10 വർഷം തുടർന്നു. കഴിഞ്ഞ വർഷം, ലോക്സഭാ തിരഞ്ഞെടുപ്പിനു 2 മാസം മുൻപ്, ഇടക്കാല ബജറ്റിനു പിന്നാലെയാണു ധവളപത്രം ഇറക്കിയത്. അതിൽ 2004 മുതൽ 2014 വരെയും തുടർന്നിങ്ങോട്ടുമുള്ള 10 വർഷങ്ങളെ തമ്മിൽ താരതമ്യം ചെയ്തു; നശിച്ചു നാനാവിധമായിരുന്ന സാമ്പത്തികമേഖലയെ തങ്ങൾ എങ്ങനെ കരകയറ്റിയെന്നു വിശദീകരിച്ചു. യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ‘ഫ്രീ ഫോൾ’ നടത്തിയതിന്റെ ചരിത്രമുൾപ്പെടെ അന്നു ഗ്രാഫുകളുടെ സഹായത്തോടെ പറഞ്ഞുവച്ചു. എന്നാൽ, 2014ൽ ഒരു ഡോളറിന് 61 രൂപയായിരുന്നു താരതമ്യ മൂല്യമെങ്കിൽ, ഇപ്പോഴത് 86 രൂപവരെ എത്തിനിൽക്കുന്നു. അതുൾപ്പെടെ പല സംഗതികളും പരിഗണിച്ചാൽ, മറ്റൊരു ധവളപത്രത്തിനു സ്കോപ്പുണ്ട്. പക്ഷേ, രാജ്യത്തെ പ്രതിപക്ഷത്തിന് അങ്ങനെയൊരു ഗൗരവമൊന്നും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചു തോന്നുന്നുണ്ടെന്നു പറയാൻ വയ്യ. കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്നു വ്യക്തമാക്കുന്ന ചില സംഗതികൾ മാത്രമെടുക്കാം.
Results 1-10 of 386
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.