ADVERTISEMENT

ലോഹത്തിൽ നിർമ്മിച്ച നൃത്തരൂപങ്ങളാണ് ആന്റണി ഹോവിന്റെ ശിൽപങ്ങൾ. കാറ്റിന്റെ ഗതി അനുസരിച്ച് ശാന്തമായി ചലിക്കുന്ന ഈ ലോഹശിൽപങ്ങൾ ലഘുത്വത്തെ ചലനത്തിന്റെ സത്ത കൊണ്ടു പിടിച്ചെടുക്കുന്നു. ഒരു മനോഹര കാഴ്ചയായി മാറുന്ന ഇവ, ആന്റണി ഹോവിന്റെ ലോകപ്രസിദ്ധ നിർമ്മിതികളാണ്. 

1954-ൽ യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ജനിച്ച ഒരു അമേരിക്കൻ ശിൽപിയാണ് ആന്റണി ഹോവ്. കാറ്റിൽ നിന്ന് ഊർജം കണ്ടെത്തി കറങ്ങുന്ന ചലനാത്മകമായ ശിൽപ്പങ്ങൾ സൃഷ്ടിച്ച ഹോവ്, വൈവിധ്യമാർന്ന വിദ്യാഭ്യാസത്തോടെയാണ് തന്റെ കലാപരമായ യാത്ര ആരംഭിച്ചത്. കോർണൽ യൂണിവേഴ്സിറ്റിയിലും സ്കോവ്ഹെഗൻ സ്കൂൾ ഓഫ് സ്കൾപ്ചർ ആൻഡ് പെയിന്റിംഗിലും പഠിച്ച തുടക്കത്തിൽ ലാൻഡ്‌സ്‌കേപ്പ് പെയിന്റിംഗിലേക്ക് ആകർഷിക്കപ്പെട്ടു.

ന്യൂ ഹാംഷെയറിൽ അദ്ദേഹം ഒരു വീട് നിർമ്മിക്കുകയും സൃഷ്ടികൾ നിർമ്മിക്കുകയും അവ വിവിധ വേദികളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 1985-ൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറിയപ്പോഴാണ് കലാപരമായ ഒരു വ്യതിയാനം വന്നത്. പെയിന്റിംഗിൽ നിന്ന് കാറ്റിൽ പ്രവർത്തിക്കുന്ന ശിൽപങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു.

കാറ്റിന്റെ ചലനത്തിലും ഊർജത്തിലും പ്രചോദനം ഉൾക്കൊണ്ട് ലോഹത്തിൽ നിന്ന് ശിൽപങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ശിൽപങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള കംപ്യൂട്ടർ സഹായത്തോടെയുള്ള കൃത്യതയും പരമ്പരാഗത ലോഹനിർമ്മാണ വിദ്യകളും അദ്ദേഹത്തിന്റെ കലാപരമായ പ്രക്രിയയുടെ പ്രത്യേകതയാണ്. കമ്പ്യൂട്ടർ സഹായത്തോടെ രൂപകൽപ്പന നടത്തി, പ്ലാസ്മ കട്ടിംഗ് ഉപയോഗിച്ച് ലോഹങ്ങൾ മുറിച്ചെടുത്താണ് നിർമ്മാണം.

ഹോവിന്റെ ശിൽപ്പങ്ങൾ അവയുടെ ചാരുതയ്ക്കും കൃത്യതയ്ക്കും പേരുകേട്ടതാണ്. രാജ്യാന്തര അംഗീകാരം നേടിയെടുത്ത ഇവ, ലോകമെമ്പാടുമുള്ള നൂറുകണക്കിന് സ്വകാര്യ ശേഖരങ്ങളിലും പൊതു ഇടങ്ങളിലും കാണാം. കൊട്ടാരങ്ങൾ, ശിൽപ പാർക്കുകൾ, മാൻഹട്ടനിലെ ബാർണിസ് ക്രിസ്മസ് വിൻഡോ എന്നിവിടങ്ങളിൽ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്.

2016ൽ റിയോയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിനായി കോൾഡ്രോണും അതിനോടൊപ്പമുള്ള ചലനാത്മക ശിൽപ്പവും രൂപകൽപന ചെയ്‌ത അദ്ദേഹം, ഇപ്പോൾ ഹോവ് തന്റെ പങ്കാളിയായ ലിന്നിനൊപ്പം വാഷിംഗ്ടണിലെ ഓർക്കാസ് ദ്വീപിൽ താമസിക്കുന്നു.

English Summary:

The Art of Movement: Antony Howe's Mesmerizing Metal Sculptures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com