ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പട്ന ∙ ആർജെഡിയിൽ തേജ് പ്രതാപ് യാദവ് പക്ഷം വിമത പ്രവർത്തനം ശക്തമാക്കുന്നു. ആർജെഡി വിദ്യാർഥി വിഭാഗത്തിനു ബദലായി തേജ് പ്രതാപ് രൂപീകരിച്ച ഛാത്ര ജനശക്തി പരിഷത്തിന്റെ 100 ദിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ‘രാഷ്ട്രീയം പഠിക്കൂ, നയിക്കൂ’ മുദ്രാവാക്യവും തേജ് പ്രതാപ് അവതരിപ്പിച്ചു.

തേജ് പ്രതാപിന്റെ അനുയായി ആകാശ് യാദവിനെ ആർജെഡി വിദ്യാർഥി വിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിനെ തുടർന്നാണ് ബദൽ സംഘടനയ്ക്കു രൂപം നൽകിയത്. തേജസ്വി യാദവിന്റെ നിർദേശാനുസരണം ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ്ങാണ് വിദ്യാർഥി നേതാവിനെ പുറത്താക്കിയത്. 

ഛാത്ര ജനശക്തി പരിഷത് രാഷ്ട്രീയ പാർട്ടിയല്ലെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പരിപാടിയില്ലെന്നും തേജ് പ്രതാപ് വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനം ബിഹാറിനു പുറത്തേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടനാ നേതാക്കൾ സംസ്ഥാന വ്യാപകമായി വിദ്യാർഥി–യുവജന സമ്പർക്ക പരിപാടികൾ നടത്തും. പ്രശാന്ത് യാദവിനെ സംഘടനയുടെ ബിഹാർ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. 

ഛാത്ര പരിഷത്തിൽ വിദ്യാഭ്യാസ, നിയമ, സേവന സെല്ലുകളും രൂപീകരിച്ചു. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും മൽസര പരീക്ഷകൾക്കുള്ള പരിശീലനം നൽകുമെന്നും തേജ് പ്രതാപ് അറിയിച്ചു.

English Summary : Tej Pratap floats new student organisation 'Chhatra Janshakti Parishad' amid rumbling with Tejashwi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com