ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ ഭരണകക്ഷി എംഎല്‍എമാരുടെ ആക്രമണത്തില്‍ കൈയ്ക്ക് പൊട്ടലേറ്റ കെ.കെ.രമയുടെ പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. പരാതി നല്‍കി രണ്ടുദിവസമായിട്ടും തുടര്‍നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കിയില്ല. കൈയ്ക്ക് പൊട്ടലുള്ളതിനാല്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് പൊലീസിന്‍റെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നു.

അതേസമയം, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. സ്പീക്കറുടെ ചേംബറിനുമുന്നില്‍ പ്രതിഷേധിച്ച 12 എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്നാണ് പൊലീസ് കേസ്.

അതേസമയം, സഭാ ടിവി സംപ്രേഷണം ഏകപക്ഷീയമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ മേല്‍നോട്ടത്തിന് എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമെടുത്തു. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായി ഒന്‍പതംഗ ബോര്‍ഡ് നിലവില്‍ വരും.

English Summary: Police have not initiated any action on the complaint of KK Rema MLA
 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com