ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അങ്കാറ∙ ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിട്ട് 16 മണിക്കൂർ പിന്നിട്ടു. ഇരുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരാണ് ഇതേത്തുടർന്ന് തുർക്കിയിൽ കുടുങ്ങിക്കിടക്കുന്നത്.

യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്കുണ്ടായതിനെ തുടര്‍ന്നാണ് വിഎസ് 358 എന്ന വിമാനം അടിയന്തരമായി ഇറക്കിയത്. ഇത്തരത്തിലൊരു മെഡിക്കൽ എമർജൻസി ആയതുകൊണ്ടാണു വിമാനം കൈകാര്യം ചെയ്യാൻ സജ്ജമല്ലാത്ത വിമാനത്താവളത്തിൽ ലാൻഡിങ് നടത്തേണ്ടി വന്നത്. ഇതിനു പിന്നാലെ, ലാൻഡിങ്ങിനിടെ വിമാനത്തിനു സാങ്കേതിക തകരാർ സംഭവിച്ചതായി എയർലൈൻകാർ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

തുർക്കിയിൽനിന്ന് എപ്പോൾ യാത്ര ആരംഭിക്കും എന്നതിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. അവർക്കു താമസ സൗകര്യവും ലഭിച്ചിട്ടില്ല. ആശയവിനിമയ സൗകര്യങ്ങളില്ലാതെ പകുതി ശൂന്യമായ ഒരു ടെർമിനലിന്റെ കെട്ടിടത്തിലാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് യാത്രക്കാര്‍ അറിയിച്ചത്. യാത്രക്കാരിൽ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്. വിമാനത്താവളം ഒരു സൈനിക താവളമായതിനാൽ ഇവർക്കു പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വിവരം.

English Summary:

More than 200 Indians stuck in Turkey as Mumbai-bound flight makes emergency landing

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com