ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ടെഹ്റാൻ ∙ ഇറാൻ 6 വർഷം ജയിലിലടച്ച ബ്രിട്ടിഷ് സന്നദ്ധ പ്രവർത്തക നസാനിൻ സഗാറി റാറ്റ് ക്ലിഫിന് ഒടുവിൽ മോചനം. ബ്രിട്ടിഷ് പാസ്പോർട്ട് തിരികെ നൽകി അവരെ ലണ്ടനിലേക്കു മടക്കി അയയ്ക്കാൻ ടെഹ്റാൻ വിമാനത്താവളത്തിലെത്തിച്ചു. ഇറാന് വർഷങ്ങൾക്കു മുൻപുള്ള ആയുധ ഇടപാടിൽ നൽകാനുള്ള 4400 കോടി രൂപയും ബ്രിട്ടിഷ് സർക്കാർ നൽകിയതായി റിപ്പോർട്ടുണ്ട്. 

ഇറാനിൽ ഷാ ഭരണകാലത്ത് 1750 ചീഫ്റ്റെയ്ൻ ടാങ്കുകളും മറ്റ് ആയുധങ്ങളും വാങ്ങാൻ ബ്രിട്ടന് ഓർഡർ നൽകിയിരുന്നു. എന്നാൽ, 1979 ൽ ഷാ അട്ടിമറിക്കപ്പെട്ടതോടെ ആയുധങ്ങൾ നൽകിയില്ല.  ഈ കടമാണ് നസാനിന്റെ മോചനത്തെ തുടർന്ന് ബ്രിട്ടൻ വീട്ടിയത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ സന്നദ്ധ സേവകയായി പ്രവർത്തിക്കുമ്പോഴാണ് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ചാരവൃത്തി നടത്തിയെന്നാരോപിച്ച് നസാനിനെ ജയിലിലടച്ചത്.

Content Highlight: Nazanin Zaghari-Ratcliffe travels back to UK after six-year detention in Iran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com