Activate your premium subscription today
Friday, Apr 18, 2025
കോട്ടയം ∙ ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം.
ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ ഇരുവരും പൊലീസിനു മുന്നിൽ കീഴടങ്ങി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കൊച്ചി∙ വിവാഹബന്ധം പിരിയുമ്പോൾ ഭർത്താവിൽ നിന്നു ജീവനാംശം വേണ്ടെന്നു ഭാര്യ കരാറുണ്ടാക്കിയതിന്റെ പേരിൽ ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം കിട്ടാനുള്ള അവകാശം നഷ്ടമാകില്ലെന്നു ഹൈക്കോടതി. ഒത്തുതീർപ്പു വ്യവസ്ഥയുടെ പേരിൽ ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കുന്നതു പൊതു ജീവിത, നിയമ ക്രമത്തിനു വിരുദ്ധമാകുമെന്നു കോടതി വ്യക്തമാക്കി
വേങ്ങരയില്‍ ഒന്നരം വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ മൊബൈല്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. മലപ്പുറം കൊണ്ടോട്ടി തറയട്ടാല്‍ ചാലില്‍ വീരാന്‍കുട്ടി യുവതിയുടെ ഭർത്താവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവന്നത്. ‘അന്റെ മോളെ ഞാൻ ഒന്നും രണ്ടും മൂന്നും തലാഖും ചൊല്ലി, തീർത്തോ, തീർത്ത് പോ, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാം’ എന്നാണ് ഓഡിയോയിൽ പറയുന്നത്.
ഏറ്റുമാനൂർ ∙ യുവാവും പെൺസുഹൃത്തും ചേർന്നു ഭാര്യയെ മർദിച്ചു കിണറ്റിൽ തള്ളി. പിന്നാലെ കിണറ്റിൽ ചാടിയ യുവാവ് കിണറ്റിനുള്ളിൽ വച്ചു വീണ്ടും മർദിച്ചെന്നും ഭാര്യ പരാതി നൽകി. ഏറ്റുമാനൂർ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭർത്താവിനെയും കിണറ്റിൽനിന്നു കയറ്റി. ഏറ്റുമാനൂർ പുന്നത്തുറയിൽ വാടകയ്ക്കു താമസിക്കുന്നവരാണ് 37 വയസ്സുള്ള യുവാവും 35 വയസ്സുള്ള ഭാര്യയും.
കോട്ടയം ∙ ഭര്‍ത്താവും ഭര്‍തൃമാതാവും ചേർന്ന് തന്നെയും മകളെയും ക്രൂരമായി പീഡിപ്പിക്കുന്നെന്ന് 47 വയസ്സുകാരിയുടെ വെളിപ്പെടുത്തൽ. ഭര്‍ത്താവ് ജോമോന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നും ഭർതൃമാതാവ് അശ്ലീലം പറയുന്നെന്നുമാണ് പരാതി. ഭാര്യയുടെ പരാതിയിൽ ജോമോനെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൗത്ത് ഡെക്കോഡ ∙ സൗത്ത് ഡെക്കോഡയിലെ മുൻ വാർത്താ അവതാരകനായ ഷേഡൽ ഓൾസൺ (52) ഗാർഹിക പീഡനത്തിന് അറസ്റ്റിലായി.
കൊച്ചി∙ പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റു. മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിന് കാരണം. ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു.പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പൊള്ളൽ ഗുരുതരമെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
കോട്ടയം ∙ ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയിൽ. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്.
ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് യാസിറിന്റെ പക്കൽ നിന്ന് രണ്ട് കത്തികൾ കണ്ടെത്തി. കൈതപ്പൊയിൽ അങ്ങാടിയിൽ നിന്ന് വാങ്ങിയ പുതിയ സ്റ്റീൽ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽവച്ച് കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് യാസിറിന്റെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത്. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Results 1-10 of 207
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.