Activate your premium subscription today
Sunday, Apr 20, 2025
കോട്ടയം ∙ എംജി സർവകലാശാല ഉൾപ്പെട്ട ബയോമെഡിക്കൽ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുസന്ധാൻ നാഷനൽ റിസർച് ഫൗണ്ടേഷനാണു ഗ്രാന്റ് അനുവദിച്ചത്. പ്രമേഹം, ഫാറ്റിലിവർ എന്നിവ ബാധിക്കാനുള്ള സാധ്യത നിർമിതബുദ്ധിയുടെ സഹായത്തോടെ മുൻകൂട്ടി കണ്ടെത്തി ജീവിതശൈലി ക്രമീകരിക്കാൻ സഹായിക്കുന്ന ഗവേഷണ പദ്ധതിയാണ് എംജി സമർപ്പിച്ചിരുന്നത്.
ന്യൂഡൽഹി ∙ ഇടവേളയ്ക്കു ശേഷം ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതി മുറിയിൽ ഇന്നലെ തിക്കും തിരക്കുമായിരുന്നു. മുൻനിര അഭിഭാഷകരെല്ലാം ഇരുഭാഗത്തുമായി നിരന്നു. വഖഫ് നിയമത്തിലെ ഭേദഗതികൾ ചോദ്യം ചെയ്തുള്ള ഹർജിക്കാർ ഒരുഭാഗത്തും പിന്തുണച്ചവർ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കൊപ്പവും നിരന്നു. എല്ലാവരുടെയും വാദം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ആമുഖമായി സൂചിപ്പിച്ചു.
തിരുവനന്തപുരം∙ പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് യുഡിഎഫ് മുന്‍പേ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ കേരളം മുന്നിൽ. കേന്ദ്ര സർക്കാരിന്റെ ദേശീയ സാംപിൾ സർവേയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരിൽ 61.33% സ്ത്രീകളാണ്. ആകെയുള്ള 55,670 അധ്യാപകരിൽ 34,142 പേരും സ്ത്രീകളാണ്.
ന്യൂഡൽഹി∙ നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിനു ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയേക്കും. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണമാർ അയച്ചുകൊടുത്താൽ 3 മാസത്തിനകം രാഷ്ട്രപതി നടപടിയെടുത്തിരിക്കണമെന്നു സുപ്രീം കോടതി വിധിയിൽ പറയുന്നു.
ന്യൂഡൽഹി ∙ ഇംഗ്ലിഷ് മീഡിയത്തിലെ പല പാഠപുസ്തകങ്ങൾക്കും ഹിന്ദിയിൽ പേരു നൽകിയിരിക്കുകയാണ് എൻസിഇആർടി. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്നാടും മറ്റും പ്രതിഷേധിക്കുന്നതിനിടെയാണു പുസ്തകങ്ങളുടെ പേരിൽ മാറ്റം വരുത്തിയത്. പുസ്തകം പ്രസിദ്ധീകരിക്കുന്ന ഭാഷയിൽത്തന്നെ പേരു നൽകുന്ന കീഴ്വഴക്കം എൻസിഇആർടി മാറ്റിയെന്ന് ആക്ഷേപമുയർന്നു.
തിരുവനന്തപുരം / ചെന്നൈ ∙ പിഎം ശ്രീ പദ്ധതിക്കെതിരെ മുൻപ് ഉന്നയിച്ച വിമർശനങ്ങൾ പിൻവലിച്ചു കേന്ദ്രത്തിനു വഴങ്ങാൻ കേരളം തയാറെടുക്കുമ്പോൾ തമിഴ്നാട് തേടുന്നത് നിയമപ്പോരാട്ടത്തിന്റെ വഴി. സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞുവയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണു തമിഴ്നാട് സർക്കാർ. ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കുകയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുകയും ചെയ്താൽ മാത്രം തുക അനുവദിക്കാമെന്ന കേന്ദ്ര നിലപാടു ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് കോടതിയെ സമീപിക്കുന്നത്.
ന്യൂഡൽഹി ∙ രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര സര്‍ക്കാര്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹര്‍ജി നൽകാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയതായാണ് വിവരം. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാകും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുക.
തിരുവനന്തപുരം∙ തിരഞ്ഞെടുത്ത സ്കൂളുകളുടെ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീയിൽ ചേരുന്നതു സംബന്ധിച്ച് സിപിഐയുടെ എതിർപ്പു തുടരുമ്പോഴും ഒപ്പിടണമെന്ന നിലപാടിൽ ഉറച്ച് സിപിഎം. ചർച്ചയിലൂടെ സിപിഐയെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇല്ലെങ്കിൽ എൽഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനത്തിലെത്താമെന്നും കണക്കുകൂട്ടുന്നു. അതിനുശേഷമാകും വിഷയം വീണ്ടും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരിക. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം∙ സ്കൂളുകൾക്കായുള്ള കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനോടുള്ള വിയോജിപ്പ് സിപിഐ പരസ്യമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ആ നയത്തിനെതിരെ രാജ്യത്താകെ ഇടതുപക്ഷം നടത്തുന്ന സമരങ്ങളെ വിലകുറച്ചു കാണാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അങ്ങനെയൊരു പദ്ധതി എൽഡിഎഫ് സർക്കാരിനു കരണീയമാണോ എന്ന് ആലോചിക്കണം. 800 കോടി നഷ്ടപ്പെടില്ലേ എന്നു ചോദിച്ചപ്പോൾ ആ കണക്ക് ശരിയാണോ എന്നു പരിശോധിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഐയുടെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു.
Results 1-10 of 2394
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.