Activate your premium subscription today
Friday, Apr 18, 2025
മരണക്കെണിയായിരുന്ന മുതലപ്പൊഴിയുടെ മേല്‍ മല പോലെ മണ്ണു മൂടുക കൂടി ചെയ്തതോടെ മണ്‍സൂണ്‍ പ്രതീക്ഷകള്‍ തകരുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. നൂറുകണക്കിനു ബോട്ടുകളും വള്ളങ്ങളുമാണ് കടലില്‍ പോകാന്‍ കഴിയാതെ പൊഴിയുടെ മറുഭാഗത്തു കുടുങ്ങിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കടബാധ്യതകള്‍ മുഴുവന്‍ തീര്‍ക്കാന്‍ സീസണ് കാത്തിരിക്കുന്ന തീരത്ത് കടുത്ത നിരാശയാണ് നിഴലിക്കുന്നത്. നൂറുകണക്കിനാളുകള്‍ അണിനിരന്ന വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തുമ്പോള്‍ കാണുന്നത് തോട് വൃത്തിയാക്കാന്‍ പോലും ശേഷിയില്ലാത്ത ഡ്രജറും മലപോലെ കൂടിക്കിടക്കുന്ന മണ്ണ് നീക്കാന്‍ ഒരു എസ്കവേറ്ററും മാത്രം. ഏതു വിധേനയും പൊഴി മുറിച്ച് തടിതപ്പാനുള്ള നീക്കങ്ങളാണ് സ്ഥലത്തുണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും അവരുടെ വാക്കുകളില്‍നിന്നു വ്യക്തം. മുതലപ്പൊഴി പാലത്തിനു മുകളില്‍നിന്നു നോക്കുമ്പോള്‍ ഒരുഭാഗത്തു വലിയ മണല്‍ഭിത്തിയും മറുഭാഗത്തു കെട്ടിയിട്ടിരിക്കുന്ന നൂറുകണക്കിനു ബോട്ടുകളും. രണ്ടിനുമിടയില്‍ പട്ടിണിയില്‍ വലഞ്ഞ് ദുരിതത്തിന്റെ തീരാക്കഥകള്‍ പങ്കുവച്ച് തീരവാസികള്‍. ‘പൊരിവെയിലില്‍ കുട്ടികള്‍ ഓടിക്കളിക്കുന്ന വിശാലമായ ആ മണല്‍ത്തിട്ട കണ്ടോ. അതുവഴിയാണ് വലിയ ബോട്ടുകളിലും വള്ളങ്ങളിലും അന്നത്തെ അന്നത്തിനു വഴിതേടി ഞങ്ങള്‍ കടലില്‍ പോയിരുന്നത്. ടണ്‍ കണക്കിനു മണല്‍ കയറി പൊഴിമുഖം അടഞ്ഞിട്ട് ദിവസങ്ങളായി. ഏതാണ്ട് ഇരുന്നൂറോളം ബോട്ടുകളും വള്ളങ്ങളും ഇപ്പുറത്തു കുടുങ്ങിയതോടെ തീരമേഖലയാകെ വറുതിയിലേക്കു പോകുകയാണ്. അപ്പോഴാണ് ലോങ് ബൂം എസ്കവേറ്റര്‍ എത്തിച്ച്
തിരുവനന്തപുരം∙ മണലടിഞ്ഞ് മീന്‍പിടിത്ത ബോട്ടുകളുടെ നീക്കം നിലച്ച മുതലപ്പൊഴി അഴിമുഖത്തെ പൊഴി മുറിക്കാനുള്ള നടപടികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പൊഴി മുറിക്കാനുള്ള ജോലി ഇന്നുതന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊഴി മുറിക്കാനുള്ള മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മുതലപ്പൊഴിയിലെ മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞിരുന്നു. അഴിമുഖത്ത് ഡ്രജിങ് കാര്യക്ഷമമാകാതെ പൊഴി തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
തിരുവനന്തപുരം∙ മണല്‍ മൂടി മുതലപ്പൊഴി പൊഴിമുഖം അടഞ്ഞതിനെ തുടർന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പെട്ടെന്നാണ് മന്ത്രിയുടെ വസതിക്കു മുന്നിലേക്കു പ്രതിഷേധവുമായി എത്തിയത്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട, ശക്തമായ മഴ തുടരും. തെക്കൻ തമിഴ്നാടിനു മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം. അറബിക്കടലിൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽനിന്നു വരുന്ന കാറ്റ് ഒരുമിച്ച് ശക്തി പ്രാപിക്കുന്നതും മഴയെ സ്വാധീനിക്കുന്നു.
കാഞ്ഞങ്ങാട് ∙ 70 കിലോമീറ്റർ, 8 മണിക്കൂർ, കാറ്റും കടലും തീർത്ത പ്രതിരോധം; ഉൾക്കടലിൽ മരണം കാത്തുകിടന്ന സലോമനെ ജീവിതക്കരയിലേക്ക് താങ്ങിയെടുത്ത് ‘സഖാവ്’ തീരത്തെത്തി. മത്സ്യബന്ധനത്തിനിടെ മസ്തിഷ്ക ആഘാതമുണ്ടായ തൊഴിലാളിക്ക് രക്ഷകരായത് കോസ്റ്റൽ പൊലീസും തീരത്തെ രക്ഷാപ്രവർത്തകരും.കോഴിക്കോട്ടുനിന്നു രണ്ടാഴ്ച
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന എന്ന പേരില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് ലഭിക്കുക. മത്സ്യ ഫെഡ് വഴിയാണ്
കോഴിക്കോട്∙ തിക്കോടിയിൽ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പിൽ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പിൽ രവി (59), തിക്കോടി പീടികവളപ്പിൽ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി.
അരൂർ∙വേനൽച്ചൂടും, കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യം നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത
കൊച്ചി∙ മരുന്നുകൾ കേടാകാതെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കൂൾ പാക്ക് ജെൽ മത്സ്യമേഖലയിൽ ഐസിനു ബദലായി ഉപയോഗിക്കുന്നതു പരിഗണിക്കുമെന്നു നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡ് (എൻഎഫ്ഡിബി) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹ്റ പറഞ്ഞു. മൈനസ് 20 ഡിഗ്രി വരെ തണുപ്പിക്കാൻ റഫ്രിജറേഷൻ സംവിധാനം വേണ്ടതിനാൽ കൂൾ പാക്കിന് ആദ്യ ചെലവ് കൂടുമെങ്കിലും, ഐസിനെ അപേക്ഷിച്ച് ജലാംശം ഒഴിവാകുന്നതും ആവർത്തിച്ച് ഉപയോഗിക്കാൻ കഴിയുന്നതും നേട്ടമാണ്.
കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് മത്സ്യത്തൊഴിലാളി പസഫിക് സമുദ്രത്തിൽ ഒറ്റപ്പെട്ടത് 95 ദിവസം. പെറുവിലെ മാക്സിമോ നാപ്പ എന്ന 61കാരനാണ് 95 ദിവസത്തോളം കടലിൽ കഴിയേണ്ടിവന്നത്. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണവും കരുതിയാണ് നാപ്പ പത്ത് ദിവസത്തെ യാത്രയ്ക്കായി പോയത്. എന്നാൽ കൊടുങ്കാറ്റും പ്രതികൂല
Results 1-10 of 500
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.