Activate your premium subscription today
Sunday, Apr 20, 2025
ന്യൂഡൽഹി ∙ അംഗീകാരത്തിനു ലഭിക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതിന് സമയപരിധി വേണമെന്ന് ഭരണഘടനാസഭയിൽ വാദിച്ചവരുടെ ആശങ്കകൾ പ്രവചനസ്വഭാവമുള്ളതായതെന്ന് സുപ്രീം കോടതി. ബില്ലുകളിൽ തീരുമാനത്തിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധിവയ്ക്കുന്നത് കോടതിയുടെ സൗകര്യത്തെപ്രതിയാണ്; ഭരണഘടനാ വ്യവസ്ഥകൾ തിരുത്തുന്നില്ല – തമിഴ്നാട് കേസിലെ വിധിന്യായത്തിൽ ജസ്റ്റിസ് ജെ.ബി. പർധിവാല അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
ന്യൂഡൽഹി ∙ ഭരണഘടനയുടെ 200–ാം വകുപ്പു പ്രകാരം ഗവർണർക്കു വിവേചനാധികാരമില്ലെന്നു വ്യക്തമാക്കിയാണു സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ അധികാരം വീണ്ടും ഉറപ്പിച്ചത്. ‘മന്ത്രിസഭയുടെ ഉപദേശാനുസരണമാണു ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കു സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ല. ബില്ലുകൾ വീറ്റോ ചെയ്യുന്നതിനു ഭരണഘടന അനുവദിക്കുന്നില്ല’ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.
യുഎസ്എസ് രണ്ടാം പേപ്പറിലെ സി വിഭാഗത്തിലാണു സാമൂഹ്യശാസ്ത്രത്തിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദിക്കുന്ന 20 ചോദ്യങ്ങളിൽ 15 എണ്ണത്തിന്റെ ശരിയുത്തരം മാത്രമേ മൂല്യനിർണയത്തിനു പരിഗണിക്കൂ. പരമാവധി സ്കോർ 15. ചോദ്യങ്ങൾക്ക് ഓപ്ഷൻ ഉണ്ടെങ്കിലും മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതുന്നതായിരിക്കും
ഇന്ത്യ രൂപീകരിച്ചത് അടിസ്ഥാന പൗരാവകാശങ്ങളായ സ്വാതന്ത്ര്യവും സമത്വവും ഉറപ്പുനൽകുന്ന സംസ്ഥാനങ്ങളുടെ യൂണിയനായാണ്. നിയമനിർമാണസഭയും കോടതിയും മാധ്യമങ്ങളുമുള്ള ഒരു സംവിധാനത്തിൽ എക്സിക്യൂട്ടീവ് ഘടകം ജനങ്ങളോടു സമാധാനം പറയേണ്ട റിപ്പബ്ലിക് എന്നതായിരുന്നു ആശയം. പക്ഷേ, ഭരണഘടന വാഗ്ദാനംചെയ്ത ഉറപ്പുകൾ പാലിക്കാൻ ഈ റിപ്പബ്ലിക്കിനു കഴിഞ്ഞതാകട്ടെ വളരെ അപൂർവമായി മാത്രം. സമത്വം ഇപ്പോഴും വിദൂരലക്ഷ്യം, സ്വാതന്ത്ര്യത്തിന്റെ കാര്യവും അങ്ങനെതന്നെ. സ്വതന്ത്രഇന്ത്യയിലെ ജനാധിപത്യ അപചയവർഷങ്ങളാണ് ജനാധിപത്യ നവീകരണ വർഷങ്ങളെക്കാൾ നീണ്ടത്. അനുപാതം നോക്കിയാൽ, 36.5: 21.5. ജനാധിപത്യം നവീകരിക്കപ്പെട്ട ഇരുപത്തൊന്നര വർഷങ്ങളുണ്ടായിരുന്നെങ്കിൽ, അതിന്റെ തകർച്ചയുടേത് മുപ്പത്തിയാറര വർഷങ്ങളാണ്. ഭരണഘടനതന്നെ ആഴത്തിൽ പതിഞ്ഞുകിടക്കുന്നത് വൈരുധ്യത്തിലാണ്. ഫെഡറലിസത്തിന്റെ കാര്യമെടുത്താൽ, സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിനൊപ്പം അവയെ കടത്തിവെട്ടുന്ന മേലധികാരം യൂണിയനും നൽകിയിരിക്കുന്നു. സുരക്ഷതൊട്ട് സമ്പദ്വ്യവസ്ഥയും നിയമനിർമാണവും വരെയുള്ള വിഷയങ്ങളിൽ യൂണിയന് അടക്കിഭരിക്കാം. ഭരണഘടന നിലവിൽവന്ന് കഷ്ടിച്ച് ഒരു വർഷമാകുംമുൻപു നെഹ്റു സർക്കാർ മുൻകയ്യെടുത്തു കൊണ്ടുവന്ന ആദ്യത്തെ ഭേദഗതി ഭരണഘടനയുടെ മൂലരൂപത്തിൽ ഉറപ്പുനൽകിയിരുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘം ചേരാനുള്ള സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കുന്നതായിരുന്നു. താൽക്കാലത്തേക്കു മാത്രമെന്നു പറഞ്ഞു കൊണ്ടുവന്ന കരുതൽതടങ്കലിനുള്ള വിപുലമായ അധികാരങ്ങൾ അനിശ്ചിതകാലത്തേക്കു നീണ്ടു.
2024 തിരഞ്ഞെടുപ്പു വർഷമായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കണ്ട എറ്റവും വലിയ സവിശേഷത, പ്രതിപക്ഷം മുന്നോട്ടു വച്ച ഭരണഘടനാ സംരക്ഷണം എന്ന ആവശ്യമായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയവയെയും ഭരണകക്ഷിയായ എൻഡിഎ അവരുടെ ആയുധങ്ങളാക്കി മാത്രം ഉപയോഗിക്കുന്നെന്നും ഇത്തരം അധികാര ദുർവിനിയോഗങ്ങളിലൂടെ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തന സ്വാതന്ത്ര്യം പോലും ചോദ്യംചെയ്യപ്പെടുന്നു എന്നുമായിരുന്നു അവരുടെ ഏറ്റവും പ്രധാന ആരോപണം. രാജ്യത്തെ ഏറ്റവും നിർണായക ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനത്തിൽ പോലും സുതാര്യത ഉണ്ടാകാത്തത് ഭരണഘടനയോടുള്ള അനാദരവായാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടു എന്നും അവർ ആരോപിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പിച്ചു പറയുന്ന ആശയങ്ങളായ മതനിരപേക്ഷത, തുല്യത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ എല്ലാം തന്നെ നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണെന്ന തരത്തിലുള്ള ആരോപണങ്ങളും പ്രതിപക്ഷത്തു നിന്ന് ഉയർന്നു കേട്ടു. എന്നാൽ,
ഇന്ത്യൻ ഭരണഘടനയുടെ കരടു തയാറാക്കാൻ ഇംഗ്ലണ്ടിലെ ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സിനെ കൊണ്ടുവരാമെന്നാണ് ജവാഹർലാൽ നെഹ്റു ചിന്തിച്ചത്. സരോജിനി നായിഡുവുമൊത്ത് ഗാന്ധിജിയെ കാണാൻചെന്നപ്പോൾ നെഹ്റു അതു പറഞ്ഞു. അപ്പോൾ ഗാന്ധിജി ചോദിച്ചു: നമ്മുടെ രാജ്യത്തെതന്നെ ഭരണഘടനാ വിദഗ്ധനായ ഡോ. ഭീംറാവു അംബേദ്കറുടെ പേര് എന്തുകൊണ്ട് മനസ്സിൽ വന്നില്ല? അതിനു മുൻപു ഗാന്ധിജിയോടും കോൺഗ്രസിനോടും അംബേദ്കർ ശക്തമായ വാക്കുകളിലൂടെ കലഹിച്ചിരുന്നു. പട്ടികജാതികൾക്കു പ്രത്യേക മണ്ഡലങ്ങൾ വേണമെന്നതു താൻ മുന്നിൽനിന്ന അവകാശസമരത്തിന്റെ ഭാഗമായി അംബേദ്കറെടുത്ത ശക്തമായ നിലപാടായിരുന്നു. കോൺഗ്രസ് അനുകൂലിച്ചില്ല. പിന്നീട് കോൺഗ്രസിന്റെ നിലപാടിനു വഴങ്ങിയെങ്കിലും രാഷ്ട്രപിതാവിനോടും മുഖ്യപാർട്ടിയോടുമുള്ള കലഹത്തിന്റെ കാരണങ്ങൾ അംബേദ്കർ നിലനിർത്തി. സർദാർ വല്ലഭ്ഭായ് പട്ടേൽ പറഞ്ഞു: ‘വാതിലുകൾ മാത്രമല്ല, ഭരണഘടനാസഭയുടെ ജനാലകളും അംബേദ്കറിനു മുന്നിൽ അടഞ്ഞുകിടക്കും. എങ്ങനെ അദ്ദേഹം ഭരണഘടനാ സഭയിൽ പ്രവേശിക്കുമെന്നു നമുക്കൊന്നു കാണണം.’ വാതിലുക..ളും ജനാലകളും കൊട്ടിയടച്ചവർതന്നെ അദ്ദേഹത്തെ ഭരണഘടനാസഭയിലേക്കു കൊണ്ടുവരുന്നതാണ് പിന്നീടു കണ്ടത്. ബോംബെയിൽനിന്നു സഭയിലെത്താനാണ് അംബേദ്കർ ആഗ്രഹിച്ചത്. അതിനു തടസ്സങ്ങൾ നേരിട്ടു. ഇപ്പോൾ ബംഗ്ലദേശിലുള്ള ബരിസാലിലെ ജോഗേന്ദ്ര നാഥ് മണ്ഡൽ എന്ന അഭിഭാഷകൻ കിഴക്കൻ ബംഗാളിലെ ജെസോർ– ഖുൽന മണ്ഡലത്തിലേക്ക് അംബേദ്കറെ ക്ഷണിച്ചു. മണ്ഡൽ പേര് നിർദേശിച്ചു; ലെജിസ്ലേറ്റീവ് കൗൺസിലിലെ കോൺഗ്രസ് അംഗം ഗയാനാഥ് ബിശ്വാസ് പിന്തുണച്ചു. ഗയാനാഥ് വോട്ടെടുപ്പിന് എത്തുന്നതു തടയാനുൾപ്പെടെ പാർട്ടി ശ്രമിച്ചു. എങ്കിലും 1946 ജൂലൈ 19നു സഭയിലേക്ക് അംബേദ്കർ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവിതാംകൂർ-കൊച്ചിയിൽ നിന്നുള്ള പനമ്പിള്ളി ഗോവിന്ദമേനോൻ, പട്ടം താണുപിള്ള, പി.എസ്. നടരാജപിള്ള, കെ.എ. മുഹമ്മദ്, ആർ. ശങ്കർ, ആനി മസ്ക്രീൻ, പി.ടി. ചാക്കോ, മദ്രാസിൽ നിന്നുള്ള ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, പി. കുഞ്ഞിരാമൻ, ബി. പോക്കർ, എ. കരുണാകര മേനോൻ യുണൈറ്റഡ് പ്രോവിൻസിൽ നിന്നുള്ള ഡോ. ജോൺ മത്തായി എന്നിവരാണ് ഭരണഘടനയിൽ ഒപ്പിട്ട 13 മലയാളികൾ. ആർ.വി. തോമസ് (തിരുവിതാംകൂർ), ഇ. ജോൺ ഫീലിപ്പോസ് (തിരു-കൊച്ചി), കെ. മാധവമേനോൻ (മദ്രാസ്), സർദാർ കെ.എം. പണിക്കർ (ബിക്കാനിർ) എന്നീ മലയാളി അംഗങ്ങൾ ഒപ്പിടുന്നതിനു മുൻപ് രാജിവച്ചു.ആർ.വി. തോമസ് തിരുവിതാംകൂർ നിയമസഭാ പ്രസിഡന്റായതിനെ തുടർന്നും ഇ. ജോൺ ഫീലിപ്പോസ് തിരു - കൊച്ചി മന്ത്രിസഭയിൽ ചേർന്നതിനെ തുടർന്നും കെ. മാധവ മേനോൻ മന്ത്രിയായതിനെ തുടർന്നും സർദാർ കെ.എം. പണിക്കർ ബിക്കാനിർ പ്രധാനമന്ത്രി (ദിവാൻ) പദവിയിൽ നിന്നു മാറിയതിനാലുമാണ് സഭ അംഗത്വം രാജി വച്ചത്. തിരുവിതാംകൂറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട എ. അച്യുതൻ തിരുവിതാംകൂർ മന്ത്രിസഭയിൽ ചേർന്നതിനാൽ അംഗത്വം സ്വീകരിച്ചില്ല
സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും സാധാരണ അവധിദിവസങ്ങൾ പോലെ വീട്ടിലിരിക്കാൻ പറ്റില്ല. ആ രണ്ടു ദിവസവും യൂണിഫോമിട്ട് സ്കൂളിൽ പോവുകയും അസംബ്ലിക്കു നിൽക്കുകയും വേണം. പതാകയുയർത്തുമ്പോൾ ഹെഡ്മാസ്റ്റർക്കൊപ്പം നിൽക്കുന്ന ഗായകസംഘത്തിലെ കുട്ടികൾ സാധാരണ പാടാത്ത പാട്ടുകൾ പാടും. അത് മറ്റു ദിവസങ്ങളിൽ പാടുന്ന പ്രാർഥനാഗീതങ്ങളല്ല, ഹിന്ദിയിലാണ്. അർഥമൊന്നും മനസ്സിലാകില്ലെങ്കിലും നിത്യവും കേൾക്കുന്ന പ്രാർഥനകളുടെ തണുത്തുറഞ്ഞ ഭാവമല്ല അതിനുള്ളതെന്നും ചടുലമായൊരു താളം, ഇളകിമറിയുന്ന ഒരു ഊർജം അതിൽ ഒളിച്ചുകിടപ്പുണ്ടെന്നും തോന്നും. ആ കുട്ടികൾ മിക്കവാറും ദേശീയപതാകയുടെ മൂന്നു നിറങ്ങളിലുള്ള വേഷമായിരിക്കും ഇട്ടിരിക്കുക. അവർക്ക് യൂണിഫോം വേണ്ട. സ്വാതന്ത്ര്യത്തെക്കുറിച്ച്, ജനുവരി 26 എങ്കിൽ റിപ്പബ്ലിക് ഡേയെക്കുറിച്ച് മുതിർന്നവർ ആരെങ്കിലും പ്രസംഗിക്കും. കാണാതെ പഠിച്ച് ആദ്യമായി പ്രസംഗിക്കാൻ സ്റ്റേജിൽക്കയറിയ ഒരു സഹപാഠി വിറച്ചു വിറച്ച് ഇടറിയ ഒച്ചയിൽ ഈ ദിവസത്തിന്റെ പ്രാധാന്യം, ഗാന്ധിജി, നെഹ്റു... എന്നൊക്കെ ചിലതു പറഞ്ഞേക്കും. അതിനിടയിൽ വാക്കു മുട്ടിയും പ്രസംഗം മറന്നും അവൻ പതറി നിൽക്കുമ്പോൾ എല്ലാവരും അടക്കിച്ചിരിക്കും.
ന്യൂഡൽഹി∙ രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന ക്യാംപെയിൻ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പൗരന്മാരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറെ, ആഭ്യന്തരമന്ത്രി അമിത്ഷാ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഭരണഘടനയുടെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ച ഉപസംഹരിക്കുന്നതിനിടെ, ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരാമർശത്തെ ചൊല്ലിയാണു വിവാദമുയർന്നത്.
Results 1-10 of 133
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.