Activate your premium subscription today
Sunday, Apr 20, 2025
അബുദാബി ∙ യുദ്ധത്തടവുകാരായി റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 492 പേർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 246 യുക്രെയ്ൻ തടവുകാരെ റഷ്യയും 246 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. യുദ്ധത്തിൽ പരുക്കേറ്റ 46 സൈനികരെയും കൈമാറി. ഇതുവരെ യുഎഇയുടെ ഇടപെടലിലൂടെ 3,725 തടവുകാർക്കാണ് മോചനം ലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുമെന്നും വ്യക്തമാക്കി.
മോസ്കോ∙ യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന്
ദീർഘനാളായി പ്രവർത്തനരഹിതമായി തുടരുന്ന യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയം 2022 മുതൽ റഷ്യൻ നിയന്ത്രണത്തിലാണ്. 6 റിയാക്ടറുകളുള്ള ഈ നിലയം സുരക്ഷാ കാരണങ്ങളാലാണ് പ്രവർത്തനരഹിതമാക്കിയത്. എന്നാൽ തങ്ങൾ ഇതു വീണ്ടും പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുകയാണെന്ന് റഷ്യ പറഞ്ഞത് യുക്രെയ്നിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
മോസ്കോ∙ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 31 പേർ പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലധികം പേർക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സംഭവത്തിൽ ശക്തമായി പ്രതികരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
കീവ്∙ യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം.
ബ്രസൽസ് ∙ റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. റഡാറുകൾ, ടാങ്ക്വേധ മൈനുകൾ, ഡ്രോണുകൾ എന്നിവ നൽകാനായി നോർവേയുമായി ചേർന്ന് 58 കോടി ഡോളർ ചെലവഴിക്കും. നാറ്റോ ആസ്ഥാനത്തു ചേർന്ന യുക്രെയ്ൻ അനുകൂല പാശ്ചാത്യരാജ്യങ്ങളുടെ യോഗത്തിലാണു പ്രഖ്യാപനം.
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻസേനയിലെ 2 ചൈനീസ് പൗരന്മാരെ പിടികൂടിയെന്ന് യുക്രെയ്ൻ അറിയിച്ചു. കീവിലെ ചൈനയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി യുക്രെയ്ൻ പ്രതിഷേധം അറിയിച്ചു. സമാധാനത്തിനുവേണ്ടി പരസ്യ നിലപാടെടുത്തശേഷം റഷ്യൻ സേനയ്ക്കൊപ്പംചേർന്നു യുദ്ധം ചെയ്യുന്നതു ചൈനയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി. റഷ്യൻസേനയിൽ കൂടുതൽ ചൈനീസ് സൈനികരുണ്ടെന്നാണു സൂചനയെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിടിയിലായ ചൈനീസ് സൈനികന്റെ ഫോട്ടോയും സമൂഹമാധ്യമത്തിൽ പങ്കിട്ടു. ചൈന പ്രതികരിച്ചിട്ടില്ല.
മോസ്കോ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രെയ്നിൽ താൽക്കാലിക ഭരണസംവിധാനമുണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നട്ടെല്ലും കൈകാലുകളും തകർന്ന നിലയിൽ യുക്രേനിയൻ മോഡലിനെ റോഡരികിൽ കണ്ടെത്തി. ദുബായിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് പത്തുദിവസങ്ങൾക്കു ശേഷമാണ് മരിയ കോവൽചെക്ക് എന്ന ഇരുപതുകാരിയെ ഗുരുതരാവസ്ഥയില് കണ്ടെത്തിയത്. പാർട്ടിക്കു ശേഷം യുവതിയെ കാണാതായിരുന്നു. ദുബായിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ
യുക്രെയ്ൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കഴിഞ്ഞയാഴ്ചയായിരുന്നു. ഗംഭീരവും ഉൾക്കാഴ്ച നൽകിയതുമായ നയതന്ത്ര യാത്രയായിരുന്നു അത്.ന്യൂഡൽഹിയിൽ, ലോകത്തിലെ മുൻനിര നയതന്ത്ര ഫോറങ്ങളിലൊന്നായ റെയ്സിന ഡയലോഗിന്റെ 10–ാം വാർഷികത്തിൽ പങ്കെടുത്തു.ഡൽഹിയിൽനിന്നു മുംബൈയിലേക്കു പോയി. 130 ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. മുംബൈയിൽ യുക്രെയ്നിന്റെ പുതിയ കോൺസുലേറ്റും ഉദ്ഘാടനം ചെയ്തു. യുദ്ധകാലമായിട്ടും ഞങ്ങൾ ഇന്ത്യയിൽ നയതന്ത്രസാന്നിധ്യം വ്യാപിക്കുകയാണ്.
Results 1-10 of 1401
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.