Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം ∙ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന്റെ പൊതുവേദിയിലെ ആദ്യ സംഗമത്തിനു വഴിയൊരുക്കി മലയാള മനോരമയുടെ ആദരവേദി. കിരീടനേട്ടം പോലെ തന്നെ മലയാളികൾ കൊണ്ടാടിയ ചരിത്ര നേട്ടത്തിനു മനോരമയുടെ ആദരമായി ഒരു പവൻ വീതമുള്ള സ്വർണപ്പതക്കം ടീമംഗങ്ങൾക്കും പരിശീലക സംഘത്തിനും എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മാനിച്ചു.
∙ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ഓർഡർ അടിമുടി പൊളിച്ചു വിദർഭ നടത്തിയതു വിചിത്ര പരീക്ഷണങ്ങൾ. ക്യാപ്റ്റനെ എട്ടാം നമ്പറിലിറക്കുക, ഒൻപതാമനെ വൺഡൗൺ പൊസിഷനിലിറക്കുക തുടങ്ങിയ നീക്കങ്ങൾ കേരളത്തെ ആശയക്കുഴപ്പത്തിലാക്കി.
വ്യക്തിഗത സ്കോർ 98ൽ നിൽക്കെ അനാവശ്യമായൊരു സ്ലോഗ് സ്വീപ്പിലൂടെ പുറത്താകുക; സ്വന്തം സെഞ്ചറിക്കൊപ്പം കേരളത്തിന്റെ വിലപ്പെട്ട ഒന്നാം ഇന്നിങ്സ് ലീഡ് കൂടിയാണ് ഈ ‘അബദ്ധത്തിലൂടെ’ സച്ചിൻ ബേബി കൈവിട്ടുകളഞ്ഞത്. ഇതാദ്യമായാല്ല നിർണായക ഘട്ടത്തിൽ ബാറ്റർമാർ ഇത്തരം അബദ്ധം കാട്ടുന്നത്. ‘ബ്രെയിൻ ഫേഡ്’ എന്നാണ് ഇത്തരം അബദ്ധങ്ങളെ ക്രിക്കറ്റ് ലോകം വിളിക്കുന്നത്.
നാഗ്പുർ ∙ തൊണ്ണൂറുകളിലെത്തിയ ശേഷം സെഞ്ചറിക്കു തൊട്ടരികെ സച്ചിൻ തെൻഡുൽക്കർ പുറത്തായതു 18തവണയാണ്. നെർവസ് നയന്റീസ് എന്നു വിശേഷിക്കപ്പെടുന്ന പരിഭ്രമ പ്രതിഭാസമാണു സച്ചിൻ തെൻഡുൽക്കറിനു പ്രശ്നമായതെങ്കിൽ സച്ചിൻ ബേബിക്കു സംഭവിച്ചതു ഷോട്ട് സിലക്ഷനിലുണ്ടായ പിഴവ്. സ്പിന്നർക്കു മികച്ച ടേൺ ലഭിക്കുന്ന വിക്കറ്റിൽ 98 റൺസിൽ നിൽക്കെ സ്വീപ് ഷോട്ടിലൂടെ സിക്സറിനു ശ്രമിക്കാമെന്ന തീരുമാനം ദുരന്തമായി. പക്ഷേ, നിരാശ മാറ്റിനിർത്തിയാൽ കളികണ്ടവരെല്ലാം ഒരേ മനസ്സോടെ സമ്മതിക്കും, ആ ഇന്നിങ്സ് ഞങ്ങളുടെ ഹൃദയത്തിൽ സെഞ്ചറി തന്നെയാണ്!
ഒന്നാം ഇന്നിങ്സിൽ ലീഡ് ലഭിച്ചതു ഫൈനലിൽ വിദർഭയ്ക്കു നിർണായക മുൻതൂക്കം നൽകിയെങ്കിലും കേരളത്തിനു നിരാശ വേണ്ട! ഇന്നലെ വൈകിട്ടു പരിശീലകരും ക്യാപ്റ്റന്മാരും പിച്ച് പരിശോധിച്ചപ്പോൾ പലയിടത്തും മണ്ണിളകിയും വിണ്ടുമാണു കാണപ്പെട്ടത്. ഇന്നത്തെ കളി സ്പിന്നർമാർ ഭരിക്കുമെന്ന സൂചനയാണിതു നൽകുന്നത്. അതോടെ ഇന്നു 90
രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന വിദർഭ വമ്പൻ സ്കോറിലേക്ക്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 90 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. ആതിഥേയർക്ക് നിലവിൽ 286 റൺസിന്റെ ലീഡുണ്ട്. സെഞ്ചറി നേടിയ കരുൺ നായരും (280 പന്തിൽ 132), അക്ഷയ് വഡ്കറുമാണു (33 പന്തിൽ നാല്) പുറത്താകാതെ നില്ക്കുന്നത്. നാലാം ദിവസം ഏഴു റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ വീണ വിദർഭയെ കരുൺ നായരുടെ സെഞ്ചറിയാണു മികച്ച
നാഗ്പുർ∙ രഞ്ജി ട്രോഫിയിൽ കേരളം – വിദർഭ ഫൈനലിനു മുന്നോടിയായി കഴിഞ്ഞ ദിവസത്തെ ഒരു ദൃശ്യം. വിദർഭയുടെ സ്റ്റാർ ബാറ്ററായ മലയാളിതാരം കരുൺ നായരുടെ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ കേരളത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയോടു ചോദിച്ചു: ‘വിദർഭയെ തോൽപിക്കാൻ എന്താണു നിങ്ങളുടെ ഗെയിം പ്ലാൻ?’ കരുണിന്റെ തോളിൽ നിന്നു
നാഗ്പുർ ∙ വിദർഭയുടെ സ്റ്റാർ ബാറ്ററായ മലയാളിതാരം കരുൺ നായരുടെ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ കേരളത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയോടു ചോദിച്ചു: ‘വിദർഭയെ തോൽപിക്കാൻ എന്താണു നിങ്ങളുടെ ഗെയിം പ്ലാൻ?’കരുണിന്റെ തോളിൽ നിന്നു കയ്യെടുക്കാതെ, ഒരുനിമിഷം പോലും ആലോചിക്കാതെ സച്ചിന്റെ മറുപടി ഇങ്ങനെ: ‘എത്രയും പെട്ടെന്നു കരുണിനെ പുറത്താക്കണം. വിദർഭയെ മൊത്തം കൺഫ്യൂഷനിലാക്കണം.’ ഇതെന്തു മനുഷ്യനെന്ന മട്ടിൽ പൊട്ടിച്ചിരിച്ചുകൊണ്ടു കരുൺ സച്ചിനെ നോക്കി. തിരുത്താനൊന്നുമില്ല, താൻ പറഞ്ഞതു തന്നെയാണു പ്ലാനെന്ന മട്ടിൽ സച്ചിൻ ചിരി മടക്കി.
അഹമ്മദാബാദ് ∙ സ്വപ്നസാഫല്യത്തിന്റെ ഒന്നാം ഇന്നിങ്സിൽ നിന്ന് അതിലും വലിയ സ്വപ്നത്തിന്റെ രണ്ടാം ഇന്നിങ്സിലേക്കു സഞ്ചരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം. ഗുജറാത്തിനെ തോൽപിച്ച് ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെത്തിയ ടീമിനു മുന്നിൽ ഇനിയുള്ളത് കേരളത്തിന്റെ ചിരകാല സ്വപ്നം– ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ കിരീടം നേടുക. വിദർഭയ്ക്കെതിരെ 26നു തുടങ്ങുന്ന ഫൈനലിനുള്ള അവസാന ഒരുക്കങ്ങൾക്കു മുൻപായി ഇന്നലെ വിശ്രമത്തിലായിരുന്നു കേരളം. ഇന്ന് ടീം അഹമ്മദാബാദിൽ നിന്ന് ഫൈനൽ വേദിയായ നാഗ്പുരിലേക്കു തിരിക്കും.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ കേരളത്തെ ഫൈനലിന് തൊട്ടരികെ എത്തിച്ച പത്താമത്തെ വിക്കറ്റിന് സൂപ്പർ ക്ലൈമാക്സിന്റെ സർവത്ര ചാരുത. രണ്ടു റൺസ് മാത്രം അകലെയുള്ള ഫൈനലിലെ ഇടം ‘വേഗം’ കയ്യെത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലക്ഷ്യമിട്ട് ഗുജറാത്ത് താരം അർസാൻ നഗ്വാസ്വാല പായിച്ച ഷോട്ടാണ്, ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ചത്. അത്യാവശ്യം കനമുള്ള ഷോട്ടേറ്റ് ഫീൽഡർ നിലംപതിച്ചെങ്കിലും, പന്തു നേരെ ഉയർന്നുപൊങ്ങിയതാണ്
Results 1-10 of 89
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.