ADVERTISEMENT

ആലപ്പുഴ ∙ പീഡനശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഇടതുപക്ഷ ട്രാൻസ്ജെൻഡർ സംഘടന നേതാവിനെ ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം. ഡിസിസി ഓഫിസിൽ നിന്നു പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് കലക്ടറേറ്റിനു മുന്നിൽ തടഞ്ഞു. ജസ്റ്റിസ് ബോർഡ് ചെയർമാനായ കലക്ടറെ നേരിൽ കണ്ട ശേഷമേ മടങ്ങു എന്നു പ്രഖ്യാപിച്ച് എട്ടോളം പ്രവർത്തകർ പൊരിവെയിലിൽ കലക്ടറേറ്റ് ഗേറ്റിന് മുന്നിൽ കിടന്നു മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത പീഡനശ്രമക്കേസിൽ 28 ദിവസം ജയിൽവാസം അനുഭവിച്ച പ്രതിയെ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്നു പുറത്താക്കാതെ കലക്ടർ സംരക്ഷിക്കുകയാണെന്നു പ്രവർത്തകർ ആരോപിച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഗ രഞ്ജിനി, സംസ്ഥാന രക്ഷാധികാരി അരുണിമ എം.കുറുപ്പ്, വൈസ് പ്രസിഡന്റ് അന്ന രാജു, സംസ്ഥാന സെക്രട്ടറി അദിക ജയ്മോൻ, അമയ പ്രസാദ്, ജില്ലാ പ്രസിഡന്റ്‌ ശിവ എസ്.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

English Summary:

Clashes erupted in Alappuzha during a Transgender Congress protest demanding the removal of a convict from the District Transgender Justice Board. Activists criticized the Collector for allegedly shielding the accused.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com