ADVERTISEMENT

തിരുവനന്തപുരം ∙ ആശാ വർക്കർമാർക്ക് ഇൻസെന്റീവ് നൽകുന്നതിനടക്കം ദേശീയ ആരോഗ്യ മിഷന്റെ (എൻഎച്ച്എം) വാർഷിക ഫണ്ടിൽ 380 കോടി രൂപയുടെ വർധന വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു. 2025–26 ലെ ഫണ്ടിലാണ് വർധന. എന്നാൽ 2023–24 ലെ കുടിശികയായ 636.88 കോടി അനുവദിക്കണമെന്ന ആവശ്യത്തോട് എൻഎച്ച്എം ദേശീയ മിഷൻ ഡയറക്ടർ ആരാധന പട്നായിക്കോ മറ്റുദ്യോഗസ്ഥരോ പ്രതികരിച്ചില്ല. ഡൽഹിയിലെ ഉദ്യോഗസ്ഥ യോഗത്തിൽ കേരളത്തിൽനിന്ന് ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും എൻഎച്ച്എം കേരള മിഷൻ ഡയറക്ടർ വിനയ് ഗോയലുമാണ് പങ്കെടുത്തത്.

2023–24 ൽ 826.02 കോടി രൂപ നൽകാമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്. ആദ്യ ഗഡുവായി 189.14 കോടി രൂപ അനുവദിച്ചു. എന്നാൽ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നു ബ്രാൻഡ് ചെയ്യണമെന്ന ആവശ്യം നടപ്പാക്കാത്തതിന്റെ പേരിൽ ബാക്കി 636.88 കോടി അനുവദിച്ചില്ല. 2024–25 ൽ കേന്ദ്രം ഉറപ്പുനൽകിയ 943.84 കോടി ഗഡുക്കളായി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

ഇൻസെന്റീവ് വർധന വൈകില്ലെന്ന് കേന്ദ്രം 

∙ ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധന വൈകാതെ നടപ്പാക്കുമെന്ന് എൻഎച്ച്എം കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം പൂർണമായി സംസ്ഥാനമാണു നൽകുന്നതെങ്കിലും കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ചെലവഴിക്കുന്ന എൻ എച്ച്എം ഫണ്ടിൽനിന്നാണ് ഇൻസെന്റീവ് നൽകുന്നത്.

English Summary:

Kerala's Health Budget: Kerala's National Health Mission (NHM) receives a ₹380 crore funding boost for 2025-26 from the central government, including ASHA worker incentives. However, outstanding payments of ₹636.88 crore for 2023-24 remain unresolved.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com