ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു മണിക്കൂറുകൾ‌ ശേഷിക്കെ മഹാരാഷ്ട്രയിലേക്കും ജാർഖണ്ഡിലേക്കും നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. രാജസ്ഥാൻ‌ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണ് മഹാരാഷ്ട്രയിലെ നിരീക്ഷകർ‌. താരീഖ് അൻവർ, മല്ലു ഭട്ടി വിക്രമാർക, കൃഷ്ണ അല്ലാവൂരു എന്നിവരാണ് ജാർഖണ്ഡിലെ നിരീക്ഷകർ.

കോൺഗ്രസും ഇന്ത്യാ സഖ്യവും നാളേക്ക് തയാറാണെന്ന് മഹാരാഷ്ട്രയിലെ നിരീക്ഷകനായ അശോക് ഗെലോട്ട് പറഞ്ഞു. ‘‘ഞങ്ങൾ നാളെ മുംബൈയിലേക്ക് പോകും. ഇത്തവണ ഞങ്ങൾ തയാറാണ്. നമുക്ക് നാളത്തേക്ക് കാത്തിരിക്കാം. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും’’ – ഗെലോട്ട് പറഞ്ഞു. വോട്ടെണ്ണലിനു ശേഷം സർക്കാർ രൂപീകരണം അടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുകയാണ് നിരീക്ഷകരുടെ ജോലി.

English Summary:

Maharashtra, Jharkhand Assembly Election - Congress Announces Observers for Two States Before Vote Counting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com