ADVERTISEMENT

പുതിയ യുണിഫൈഡ് പെൻഷൻ സ്കീമിനു (യുപിഎസ്) കീഴിൽ വിരമിക്കുന്ന കേന്ദ്ര ജീവനക്കാർക്ക് വ്യക്തിഗത സഞ്ചിതനിധിയിൽ (ഇൻഡിവിജ്യുവൽ കോർപസ്) നിന്ന് 60% വരെ തുക പിൻവലിക്കാൻ അവസരമുണ്ടാകും. ഇതിന് ആനുപാതികമായ തുക പ്രതിമാസ പെൻഷനിൽ കുറയും.

പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കരടുചട്ടത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്.

60% വരെ തുക വ്യക്തിഗത കോർപസിൽ നിന്നു പിൻവലിച്ചാൽ പ്രതിമാസ പെൻഷനിൽ അത്രയും തന്നെ കുറവ് വരും.

ഉദാഹരണത്തിന് പ്രതിമാസം 20,000 രൂപ പെൻഷൻ കിട്ടേണ്ട വ്യക്തി 60% തുക പിൻവലിച്ചാൽ 40 ശതമാനമായ 8,000 രൂപയായിരിക്കും പെൻഷനായി ലഭിക്കുക. ജീവനക്കാരന്റെയും സർക്കാരിന്റെയും 10% വീതമുള്ള വിഹിതവും അതിന്മേലുള്ള ലാഭവുമാണ് വ്യക്തിഗത കോർപസിലുള്ളത്. സർക്കാരിന്റെ ബാക്കി വിഹിതമായ 8.5% പൂൾ കോർപസ് എന്ന മറ്റൊരു നിധിയിലാണ്.

ഈ തുക ജീവനക്കാരന് ഇത്തരത്തിൽ പിൻവലിക്കാനാകില്ല. നിശ്ചിത പെൻഷൻ (അഷ്വേഡ് പേഔട്ട്) നൽകാൻ വേണ്ടിയാണ് ഈ തുക.

നാഷനൽ പെൻഷൻ സിസ്റ്റത്തിൽ (എൻപിഎസ്) ജീവനക്കാരന്റെ വിഹിതമായ 10 ശതമാനവും കേന്ദ്രവിഹിതമായ 14 ശതമാനവും ചേർന്ന കോർപസിൽ നിന്നാണ് വിരമിക്കുന്ന സമയത്ത് 60% തുക പിൻവലിക്കാൻ അവസരം. ബാക്കി പെൻഷനു വേണ്ടി ഉപയോഗിക്കണം. ഇതേ വ്യവസ്ഥയാണ് മാറ്റങ്ങളോടെ യുപിഎസിലും നടപ്പാക്കുന്നത്.

ഉയർന്ന തുക പെൻഷനായി ആവശ്യമില്ലാത്തവർക്ക് വിരമിക്കുന്ന സമയത്ത് 60% വരെ തുക പിൻവലിക്കാമെന്നതാണ് ഗുണം.

English Summary:

News Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com