Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം ∙ അങ്കമാലി–എരുമേലി ശബരി റെയിൽപാത വിഷയത്തിൽ കേരളം ത്രികക്ഷി കരാറിൽ ഒപ്പുവയ്ക്കുന്നതിൽ മറുപടി നൽകിയില്ലെന്നു കേന്ദ്രത്തിന്റെ ആരോപണത്തിനു മുന്നിൽ ‘ഒളിച്ചു കളിച്ച്’ കേരളം. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തില്ലെന്ന ഉപാധിയിൽ പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന നിലപാടാണു കേരളം ആവർത്തിക്കുന്നത്. ത്രികക്ഷി കരാറിൽ ഒപ്പിടാനില്ലെന്ന തീരുമാനം കേരളം ഇതുവരെ കേന്ദ്രത്തെ അറിയിച്ചിട്ടില്ല.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരിപാത സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞതെന്ന് ഉറപ്പായി. പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞബദ്ധമാണെന്നു മുഖ്യമന്ത്രിയും കേന്ദ്ര റയില്‍വേ മന്ത്രിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉപാധികള്‍ അംഗീകരിക്കുന്നതിലെ അലംഭാവം നിമിത്തം സമീപഭാവിയിലൊന്നും പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ തെളിയുമെന്നു കരുതാനാവില്ല. ശബരി റെയില്‍ സംബന്ധിച്ച് ആവശ്യമായ പിന്തുണ നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ബാക്കി കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പാവൂർ ∙ ശബരി റെയിൽ പാത നിർമാണം അനിശ്ചിതമായി നീളുന്നതിനാൽ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ മരവിപ്പിച്ച ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ശബരി റെയിൽ സംയുക്ത സമരസമിതി. 1997-98 ൽ ശബരി പാതയ്ക്കു നിർമാണ അനുമതി ലഭിച്ചതു മുതൽ വിവിധ വിഷയങ്ങൾ പറഞ്ഞ് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തർക്കിക്കുകയാണ്. ഡബിൾ ലൈൻ
തിരുവനന്തപുരം∙ വിവാദങ്ങളൊഴിവാക്കി ശബരി റെയിൽ പദ്ധതിയുടെ സ്ഥലമെടുപ്പും നിർമാണവും വേഗത്തിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ. പദ്ധതിക്കായി കല്ലിട്ട 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല. ചികിത്സയ്ക്കോ കടം വീട്ടാനോ മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ പണം കണ്ടെത്താൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയിലാണ് സ്ഥലമുടമകളിൽ പലരും.
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്രനിര്‍ദേശങ്ങള്‍ കേരളം അംഗീകരിക്കില്ല. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്നും ആദ്യഘട്ടത്തില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മാണ
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽവേയുമായി ബന്ധപ്പെട്ട ത്രികക്ഷി കരാർ 17ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ ചർച്ചയാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പകുതി ചെലവു വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ത്രികക്ഷി കരാറിന്റെ പകർപ്പ് റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിരുന്നു.
തിരുവനന്തപുരം∙ ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡിസംബര്‍ 17ന് ഓണ്‍ലൈനായാണു യോഗം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്കി.
തിരുവനന്തപുരം∙ വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ചാ മേഖല പ്രഖ്യാപനം നിർദിഷ്ട ശബരി റെയിൽ പാത വിഴിഞ്ഞത്തേക്കു നീട്ടാനുള്ള ശ്രമങ്ങൾക്കു വേഗം കൂട്ടിയേക്കും. അങ്കമാലി– എരുമേലി ശബരി പാത പുനലൂർ, നെടുമങ്ങാട് വഴി നീട്ടുകയാണ് ലക്ഷ്യം. ഗതാഗത, ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചുള്ള ഗ്രോത്ത് ട്രയാംഗിളിൽ റെയിൽവേ ഇടനാഴി പ്രധാന ഘടകമാണ്. ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിനു കത്തു നൽകിയിരുന്നു.
Results 1-10 of 74
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.