Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം ∙ പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ചു നഗരങ്ങളെ ബ്രാൻഡ് ചെയ്യണമെന്ന് കേരള നഗര നയ കമ്മിഷൻ റിപ്പോർട്ട്. തൃശൂരിനെയും കൊച്ചിയെയും ധന–സാങ്കേതികവിദ്യാ (ഫിൻടെക്) ഹബ്, പാലക്കാടും കാസർകോടും വ്യവസായ സ്മാർട്സിറ്റികൾ, ഗവേഷണ പ്രോത്സാഹനത്തിന് തിരുവനന്തപുരം– കൊല്ലം വിജ്ഞാന ഇടനാഴി, കണ്ണൂർ ഫാഷൻ സിറ്റി, കണ്ണൂർ– കാസർകോട്, തൃശൂർ– എറണാകുളം എന്നിങ്ങനെ വിദ്യാഭ്യാസ– ആരോഗ്യ ഹബ്ബുകൾ, കോഴിക്കോട് സാഹിത്യനഗരം എന്നിങ്ങനെ ബ്രാൻഡ് ചെയ്യാനാണു നിർദേശം.
തിരുവനന്തപുരം ∙ 1500 കോടിയുടെ സ്മാർട് സിറ്റി 1.0 പദ്ധതി നടത്തിപ്പ് കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ, സിറ്റീസ് 2.0 പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രൂപരേഖ തയാറാക്കുന്നതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളും കോർപറേഷനും തമ്മിൽ കരാറിൽ ഒപ്പു വച്ചു. രണ്ടാം ഘട്ട സ്മാർട് സിറ്റി
ശ്രീകണ്ഠേശ്വരംജി.പത്മനാഭപിള്ളശബ്ദതാരാവലി പാർക്ക് 5 വർഷം മുൻപ് സ്മാർട് സിറ്റി ഫണ്ടിൽനിന്നു ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓപ്പൺ ജിം ഉൾപ്പെടെയുള്ളവ പൊളിച്ചു കളഞ്ഞ ശേഷമാണ് ശ്രീകണ്ഠേശ്വരം പാർക്ക് വീണ്ടും നവീകരിക്കുന്നത്. ഇക്കുറിയും സ്മാർട്സിറ്റി ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. കോർപറേഷന്റെ തനത് ഫണ്ട് ഉപയോഗിച്ച്
തിരുവനന്തപുരം ∙ പൊട്ടിയൊഴുകുന്ന പൈപ്പിലെ ചോർച്ച അടയ്ക്കാതെ ചാലയിൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിർമാണം പുരോഗമിക്കുന്നു. വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അവഗണിച്ചാണ് പണി തുടരുന്നതെന്ന ആരോപണവുമായി വ്യാപാരികളും നാട്ടുകാരും.ചാല മാർക്കറ്റിലെ മരക്കട റോഡിലാണ് ജോലികൾ
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയുടെ മറവിൽ വ്യാപക അഴിമതിയെന്ന് ആക്ഷേപം. കോർപറേഷൻ പരിധിയിലെ 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ടൈറ്റാനിയത്തിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ അനെർട്ട് അഴിമതി നടത്തിയതായി എം.വിൻസന്റ് എംഎൽഎ ആരോപിച്ചു.
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിക്കായി സംസ്ഥാന സർക്കാർ പാട്ടത്തിനു നൽകിയ 246 ഏക്കറിൽ 100 ഏക്കർ തിരിച്ചുപിടിക്കാൻ വൈദ്യുതി വകുപ്പും കെഎസ്ഇബിയും നടപടി തുടങ്ങി. ഇതോടെ ടീകോമിനെ ഒഴിവാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള സർക്കാരിന്റെ ശ്രമം അതീവ സങ്കീർണമായി. ടീകോമിനെ ഒഴിവാക്കിയശേഷം 246 ഏക്കറും പ്രയോജനപ്പെടുത്തുമെന്നു വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് അതിൽ പകുതിയോളം സ്ഥലം തിരിച്ചുചോദിക്കാൻ വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. കെഎസ്ഇബിയുടെ നീക്കത്തെ സിപിഎമ്മിലെ ഒരുവിഭാഗം പിന്തുണയ്ക്കുന്നു.
തിരുവനന്തപുരം ∙ സ്മാർട് സിറ്റി പദ്ധതിക്കു പകരമുള്ള പദ്ധതി പൂർണമായും സർക്കാരിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും സ്വകാര്യ പങ്കാളികൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീകോമിന്റെ സ്ഥാനത്തു പകരം ആരും വരില്ല. ആർക്കും ഭൂമി പതിച്ചുകൊടുക്കുകയുമില്ല. പദ്ധതിയിൽനിന്നു പിന്മാറാൻ ടീകോമിനു നഷ്ടപരിഹാരം നൽകുന്നില്ലെന്നും മൂല്യം കണക്കാക്കി ഓഹരിവില തിരിച്ചുനൽകി സർക്കാർ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി ∙ സ്മാർട് സിറ്റി പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ ടീകോമിനു നഷ്ടപരിഹാരമല്ല, ഓഹരിവിലയാണു തിരിച്ചുനൽകുന്നതെന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതിനു പിന്നിൽ കാരണങ്ങൾ പലതാണ്. ടീകോമിനെ ഒഴിവാക്കുന്നതിനു പിന്നിൽ കേരളത്തിൽനിന്നുള്ള സ്വകാര്യ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമാണെന്ന് ആക്ഷേപമുയർന്നതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
തിരുവനന്തപുരം ∙ സ്മാർട് സിറ്റിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിനായി പദ്ധതിപ്രദേശത്തെ 12% ഭൂമി സ്വതന്ത്ര വിനിമയാധികാരത്തോടെ (ഫ്രീ ഹോൾഡ്) നൽകണമെന്ന ടീകോമിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ അവർ പിന്മാറാൻ സന്നദ്ധത അറിയിച്ചെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാൽ, ഈ ആവശ്യമുന്നയിച്ച് 2021 സെപ്റ്റംബറിൽ സർക്കാരിനു കത്തു നൽകിയതു ടീകോമോ മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്ങോ അല്ല, മുഖ്യമന്ത്രി ചെയർമാനും ഐടി സെക്രട്ടറി അംഗവുമായ സ്മാർട് സിറ്റി കമ്പനിയുടെ സിഇഒയാണ്.
ന്യൂഡൽഹി∙ സ്മാർട് സിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വകാര്യ വ്യക്തികൾക്ക് സ്മാർട്സിറ്റിയുടെ ഭൂമി നൽകില്ല. സർക്കാരിന്റെ നിയന്ത്രണത്തിലാകും ഭൂമി. നാടിന്റെ കുതിച്ചു ചാട്ടത്തിന് സഹായകരമായ രൂപത്തിൽ പദ്ധതിയെ ഉപയോഗിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Results 1-10 of 29
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.