Activate your premium subscription today
Sunday, Apr 20, 2025
ആലപ്പുഴ∙ ചേർത്തല പൂച്ചാക്കലിൽ ഗൃഹനാഥയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികർത്ത് ശരവണന്റെ ഭാര്യ വനജ (50) ആണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസി വിജീഷാണു (42) വീട്ടിൽ കയറി വനജയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. ഇയാൾ ഒളിവിലാണ്. സമീപവാസികൾ ചേർന്ന് വനജയെ കൊച്ചിയിലെ
ആലപ്പുഴ ∙ സംസ്ഥാന സർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ കേസിൽ വഖഫ് ട്രൈബ്യൂണലിന്റെ നടപടികൾക്കെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇപ്പോഴത്തെ വഖഫ് ട്രൈബ്യൂണൽ മുനമ്പം നിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നു ഭയന്നാണു സർക്കാർ ഇങ്ങനെ ചെയ്തത്.
അപൂർവ രൂപമാറ്റത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ആലപ്പുഴ ∙ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മണ്ണഞ്ചേരി പൊന്നാട് സ്വദേശി അർജുനെയാണ്(20) മുത്തച്ഛന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ കൊണ്ടുപോകാതെയും മരിച്ചെന്നത് ഡോക്ടറെക്കൊണ്ട് സ്ഥിരീകരിക്കാതെയും സംസ്കാരം നടത്താനായിരുന്നു വീട്ടുകാരുടെ ശ്രമം. ഇത് പൊലീസ് തടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
ആലപ്പുഴ ∙ മഹാരഥൻമാർ പിറന്ന വീട്ടിലേക്കു മഹാത്മാവ് പടികടന്നെത്തിയിട്ട് നാളെ 100 വർഷം. സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മാതാപിതാക്കളെ കാണാൻ ചെങ്ങന്നൂർ ഊരയിൽ വീട്ടിൽ മഹാത്മാഗാന്ധി എത്തിയത് 1925 മാർച്ച് 15നായിരുന്നു. മോത്തിലാൽ നെഹ്റു ആരംഭിച്ച ഇൻഡിപെൻഡന്റ്, ഗാന്ധിജി ആരംഭിച്ച ‘യങ് ഇന്ത്യ’ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു ജോർജ് ജോസഫ്. സഹോദരങ്ങൾ ഇന്ത്യൻ പത്രലോകത്തെ കുലപതി പോത്തൻ ജോസഫും പ്രമുഖ കായിക പരിശീലകൻ പി.എം.ജോസഫും.
ആലപ്പുഴ ∙ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13)യുമാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.
ആലപ്പുഴയിലെത്തിയാല് എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
ആലപ്പുഴ∙ ‘എന്റെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിട്ട് ഒരു മാസമായി. അതിനു കാരണക്കാരായവരെ ചൂണ്ടിക്കാട്ടിയിട്ടും കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടായില്ല’ – മോഷണ സ്വർണം വാങ്ങിയെന്നാരോപിച്ച് കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മകൻ പി.ആർ.രതീഷ് പറഞ്ഞു. അച്ഛൻ നഷ്ടമായ വേദനയ്ക്കൊപ്പം അപകടത്തിൽ കാലിനു സാരമായി പരുക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടും കാഴ്ചപരിമിതിയുമുള്ള അമ്മ സതിയമ്മയെയും 96 വയസ്സുകാരിയായ മുത്തശ്ശി പത്മാവതിയെയും വീട്ടിലാക്കി എങ്ങനെ ജ്വല്ലറിയും സ്വന്തം മൊബൈൽ ഫോൺ കടയും തുറക്കാൻ പോകുമെന്ന സങ്കടത്തിലാണ് രതീഷ്.
ആലപ്പുഴ ∙ ബവ്റിജസ് കോർപറേഷനിലെ (ബവ്കോ) എൽഡി ക്ലാർക്ക് തസ്തികയിലേക്ക് 1619 പേരുടെ റാങ്ക്ലിസ്റ്റ് നിലവിൽവന്ന് ഒരു വർഷം തികഞ്ഞിട്ടും ഒരു നിയമനം പോലും നടത്തിയിട്ടില്ല. പകരം കരാർ നിയമനം നടത്തുന്നുവെന്നും പരാതിയുണ്ട്. 2022 നു ശേഷം ബവ്കോയിലെ ഒഴിവുകളൊന്നും പിഎസ്എസിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല.
ആലപ്പുഴ∙ സംസ്ഥാനത്തു ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്ന 11 പേർ 2022 ജനുവരിക്കു ശേഷം മാതാപിതാക്കളാൽ കൊല്ലപ്പെട്ടു. മിക്ക സംഭവങ്ങളിലും അതിനു ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. അതു കൂടിയാകുമ്പോൾ ആകെ മരണം 23. ബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും താങ്ങും തണലുമാകേണ്ട സർക്കാർ സംവിധാനങ്ങളുടെയും പദ്ധതികളുടെയും പോരായ്മകളിലേക്കാണ് ഈ കണക്കു വിരൽ ചൂണ്ടുന്നത്.
Results 1-10 of 716
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.