ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ്∙ കേലവം 800 ദിർഹം പ്രതിമാസം ശബളമായി ലഭിക്കുന്ന  പ്രവാസിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായിരുന്നു ഈ സമ്മാനം. പെരുന്നാളിൽ എല്ലാ അർഥത്തിലും ബംഗ്ലാദേശ് സ്വദേശിയായ റൂബൽ അഹമദ് സംഷാദ് അലി(24)യുടെ മനസ്സിൽ സന്തോഷപ്പൂത്തിരി കത്തിച്ചുകൊണ്ട് പുതുപുത്തൻ കാറാണ് സമ്മാനമായി ലഭിച്ചത്. 

ഗ്ലോബ് ബിൽഡിങ് കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ജോലി ചെയ്യുന്ന ഈ യുവാവ് ദുബായിൽ നടന്ന പെരുന്നാൾ ആഘോഷത്തിലെ നറുക്കെടുപ്പിലാണ് വിജയിയായത്. രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികളെ ആദരിക്കുന്നതിനാണ്  മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.‌‌

‘‘വിജയിയായി എന്റെ പേര് വിളിച്ചപ്പോൾ എനിക്കൊന്നും മനസിലായില്ല. ഞാൻ സ്റ്റേജിലേയ്ക്ക് ഒാടിച്ചെന്ന് അവിടെയുണ്ടായിരുന്ന സർക്കാരുദ്യോഗസ്ഥരെ കെട്ടിപ്പുണർന്നു’’-റൂബൽ പറയുന്നു. കഴിഞ്ഞ 3 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് രണ്ടാം പെരുന്നാൾ ദിവസം നടന്ന പരിപാടിയിൽ വെള്ള നിസാൻ കാറാണ് സമ്മാനമായി ലഭിച്ചത്. കാർ വിറ്റ പണം കൊണ്ട് നാട്ടിലൊരു വീട് പണിയണമെന്നും അമ്മയ്ക്ക് തുക അയച്ചുകൊടടുക്കണമെന്നുമാണ് ആഗ്രഹമെന്ന് ബംഗ്ലാദേശിലെ ഷില്ലെറ്റിലെ ചെറുപട്ടണമായ സുനാംഗഞ്ച് സ്വദേശിയായ ഇദ്ദേഹം പറഞ്ഞു. 

സമ്മാനം നേടിയ വിവരം അറിഞ്ഞയുടൻ കുടുംബത്തിലെ എല്ലാവരും അതിയായ സന്തോഷത്തിലാണ്. അധികമസമയം ജോലി ചെയ്താൽ എല്ലാം കൂടി മാസംതോറും 1500 ദിർഹമാണ് സമ്പാദ്യം. തന്റെ സന്തോഷം ഒന്നിച്ച് താമസിക്കുന്നവരുമായി പങ്കുവയ്ക്കാൻ വേണ്ടി 200 ദിർഹം ഇദ്ദേഹം ഇതിനകം ചെലവഴിച്ചു. എന്റെ സന്തോഷത്തിന് ഒരു ചെറിയ ആഘോഷമെന്ന് റൂബൽ പറയുന്നു. 

ഇതര സർക്കാർ വകുപ്പുകളുമായി ചേർന്നായിരുന്നു വിവിധ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ. ഒട്ടേറെ കലാ കായിക സാംസ്കാരിക  പരിപാടികൾ നടന്നു. കാർ കൂടാതെ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവയും സമ്മാനമായി വിതരണം ചെയ്തു.

English Summary:

Eid Gift: Expatriate Receives Car as Festive Surprise

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com