ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പത്തനംതിട്ട ∙ ‘വളരെ ചെറുപ്പം മുതലേ അവൾ കുടുക്ക വാങ്ങി അതിൽ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏൽപിക്കും. അവൾക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നൽകിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടിൽ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.’– കരച്ചിലടക്കാനാവാതെ ഐബി ഉദ്യോഗസ്ഥ മേഘയുടെ അമ്മ പാലക്കാട് ചിറ്റൂർ ലാൻഡ് റവന്യു ട്രൈബ്യൂണലിൽ സീനിയർ ക്ലാർ‍ക്കായ നിഷ ചന്ദ്രൻ പറയുന്നു.

‘എന്നും രാവിലെ ജോലി കഴി‍ഞ്ഞ് ഇറങ്ങി 6.45ന് ആണ് അവൾ വിളിക്കുന്നത്. മരിക്കുന്ന അന്ന് വിളിച്ചത് 7.15ന് ആയിരുന്നു. കാരണം തിരക്കിയപ്പോൾ വാഷ്റൂമിൽ പോയിവരാൻ വൈകിയെന്നാണ് പറഞ്ഞത്. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യം ചോദിച്ചപ്പോൾ ഇന്ന് പുറത്തുനിന്ന് വാങ്ങാമെന്നും പറഞ്ഞു. അവൾക്ക് അന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞോ എന്നുപോലും അറിയില്ല....’ വിതുമ്പലോടെ നിഷ ഇതു പറയുമ്പോൾ നെ‍ഞ്ചോടു ചേർത്തു പിടിച്ച എംബ്രോയ്ഡറി ഫ്രെയിമിൽ മേഘ തുന്നിത്തീർക്കാൻ ബാക്കിവച്ച ചിത്രം.

LISTEN ON

‘മേഘ അവസാനമായി സംസാരിച്ചത് മലപ്പുറം സ്വദേശിയായ സുഹൃത്തിനോടാണ്. അയാൾ മകളെ മാനസികമായി തകർത്തുകളഞ്ഞിട്ടുണ്ട്. അല്ലാതെ അവൾ, ഞങ്ങളെപ്പോലും മറന്ന് ഇത് ചെയ്യില്ല. ജോലി കിട്ടി ജോദ്പുരിൽ പരിശീലനത്തിന് പോയിവന്ന ശേഷമാണ് മേഘയ്ക്ക് മാറ്റങ്ങൾ വന്നത്. എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്ന അവൾ ഈ സുഹൃത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. മാസങ്ങൾക്കുശേഷമാണ് ഞങ്ങളുമായി ഇക്കാര്യം ചർച്ചചെയ്യുന്നത്. വിവാഹത്തിനു ഞങ്ങൾ സമ്മതിക്കുകയും ചെയ്തു. എന്നാൽ അയാൾ പിന്മാറാൻ ശ്രമിക്കുകയാണെന്നു മനസ്സിലാക്കി മേഘയോട് ഈ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷേ അയാൾ ഇത്രയധികം മാനസിക സമ്മർദത്തിൽ ആക്കിയിരുന്നെന്ന് മകൾ ഞങ്ങളോടു പറഞ്ഞിരുന്നില്ല. മേഘയ്ക്ക് അപകടം സംഭവിച്ച അന്ന് അയാൾ എന്നെ വിളിച്ചിരുന്നു. പക്ഷേ സംസാരിക്കാൻ സാധിച്ചില്ല. മേഘ ഹോസ്റ്റലിലെത്തിയോ എന്നും അയാൾ തിരക്കിയിരുന്നു. മകൾക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും’– നിഷ പറഞ്ഞു.

മേഘയുടെ കിടപ്പുമുറിയിലെ ജനാലയിലൂടെ നോക്കുമ്പോൾ കാണാം, അവൾ അവസാനമായി ഉറങ്ങുന്ന ഇടം. മേഘ മരിച്ച അന്നു മുതൽ അവളുടെ മുറിയിൽ, ജനാലയ്ക്കരികെയാണ് അമ്മ... അടുത്ത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന കവറിൽ അവൾക്കു നൽകാൻ പാലക്കാട്ടുനിന്ന് വാങ്ങിയ ഉടുപ്പുകളും.

English Summary:

Megha's Death: Megha's suicide underscores the devastating consequences of untreated mental health issues stemming from a troubled relationship. Her mother's account reveals a deeply responsible young woman overwhelmed by unseen pressures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com