ആവി പറക്കുന്ന പുട്ടിനു മുകളിലേയ്ക്ക് പപ്പടവും പൊടിച്ചിട്ട് പുഴുങ്ങിയ പയറും ചേർത്തിളക്കി കഴിക്കുമ്പോഴുള്ള സുഖം മറ്റേത് ‘ഫുഡടി’ച്ചാലും കിട്ടില്ല.
ഇത്രയേറെ ‘പിന്നിൽനിന്നു കുത്തി’യിട്ടും ഒട്ടും പിന്നോട്ടു പോകാതെ മലയാളികളുടെ രുചിപ്പട്ടികയിൽ മുൻ നിരയിൽത്തന്നെയാണ് ഇന്നും പുട്ടിന്റെ സ്ഥാനം. ചാക്കു കണക്കിന് പുട്ടുപൊടി വാങ്ങുന്ന മലയാളി ഇതുകൊണ്ട് എന്തെല്ലാം ‘വെറൈറ്റി’കളാണ് പരീക്ഷിക്കുന്നത്?
എന്തുകൊണ്ടാണ് പുട്ടിന് പെട്ടെന്ന് ഈ താരത്തിളക്കം? എന്തുകൊണ്ടെല്ലാം പുട്ടുണ്ടാക്കാം? ഇതാ, നിറയെ പുട്ടടി വിശേഷങ്ങൾ.
പുട്ടും കടലയും (ഫോട്ടോ: റിജോ ജോസഫ്∙ മനോരമ )
Mail This Article
×
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ‘പുട്ടടി’യിലൂടെ നിയമസഭയിൽ നവകേരളസദസ്സിന്റെ ‘ഫുഡ് അടി’യെ അവതരിപ്പിച്ചപ്പോൾ സ്പീക്കർ അത് രേഖയിൽനിന്ന് ഒഴിവാക്കി!! ഉടനെയെത്തി തിരുവഞ്ചൂരിന്റെ മറുവാക്ക്. പക്ഷേ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിനും തടയിട്ടു, പുട്ടും കാപ്പിയും ഒന്നും പറ്റില്ല എന്നായി. പന്തു വീണ്ടും സ്വന്തം കാലിൽ കിട്ടിയ തിരുവഞ്ചൂർ തൂക്കി ഒറ്റയടി ‘‘പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ ഇരിക്കരുത്’’ എന്ന നാടൻ അടി. പക്ഷേ മെസിയുടെ ഫ്രീകിക്കുപോലെ അത് പോസ്റ്റിനുള്ളിലേയ്ക്ക് പറന്നിറങ്ങി. അങ്ങനെ എവിടെയോ ഉരുണ്ടു നടന്ന പുട്ട് പെട്ടെന്നങ്ങു ഹിറ്റായ വേളയിൽ പുട്ടുറുമീസു മുതൽ പട്ടുറുമാൽ പുട്ടു വരെയുള്ളവരെ ഒന്ന് ഓർത്തെടുക്കുകയാണിവിടെ.
English Summary:
The taste of South Indian breakfast Puttu, Curry combinations, and Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.