ഇസ്രയേലുമായി നേരിട്ടും അല്ലാതെയുമുള്ള സംഘർഷാവസ്ഥയിലായിരിക്കെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത് പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ, അട്ടിമറിസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നു മാത്രമല്ല, ഇറാനും അങ്ങനെയൊരു സംശയം ഉയർത്തിയിട്ടില്ല. അധികാരത്തിലിരിക്കെ മരിക്കുന്ന ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റാണ്. 1981ൽ പ്രസിഡന്റ് മുഹമ്മദ് അലി രജയ് ബോംബ് സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ഉറച്ച ഭരണവ്യവസ്ഥിതിയുള്ള ഇറാനിൽ റഈസിയുടെ മരണം നയപരമായ മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ല.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com