Activate your premium subscription today
Friday, Apr 18, 2025
ചുറ്റും ചൂടുള്ള വാർത്തകളാണ്. ചൂട് കൂടുമെന്ന മുന്നറിയിപ്പ് കടന്ന്, ഉച്ചയ്ക്ക് പുറത്തിറങ്ങുന്നതു വരെ സൂക്ഷിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്. ഓരോ ദിവസവും ചൂടു കൂടുന്നു. വേനൽമഴ എത്തുന്ന ലക്ഷണം ഇല്ലതാനും. ഇനി മാർച്ചും ഏപ്രിലും വരാനിരിക്കുന്നു. വേനൽക്കാല രോഗങ്ങളും വ്യാപിക്കുവാൻ തക്കം പാർത്തിരിക്കുന്നുണ്ട്. വെള്ളംകുടി കുറയ്ക്കരുതെന്ന് നിർദേശം ഉള്ളപ്പോൾതന്നെ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നുവെന്നും കാണാം. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോഴേ ഉള്ളിൽ ചൂടു കൂടില്ലേ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയം ആയതിനാൽ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. 2025 ഫെബ്രുവരി 24ന് കണ്ണൂർ എയർപോർട്ടില്‍ രേഖപ്പെടുത്തിയതുതന്നെ 40.4 ഡിഗ്രി ചൂടാണ്. വരും ദിവസങ്ങളിലും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. ജനുവരി 9ന് അമേരിക്കൻ ഏജൻസി പസിഫിക് സമുദ്രത്തിൽ ലാ നിന എന്ന പ്രതിഭാസം രൂപപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഇടയ്ക്കിടെ ചൂടിനൊരാശ്വാസമായി വേനൽ മഴ കിട്ടാനുള്ള സാധ്യതയുണ്ട്. ലാ നിന എന്ന പ്രതിഭാസം സാധാരണയായി രണ്ടോ മൂന്നോ മാസം നീണ്ടു നിൽക്കാറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വളരെ കുറച്ചു കാലം മാത്രമേ നിലനിൽക്കൂ. നിലവിൽ ദുർബലമായ ഒരു ലാ നിനയാണ് പസിഫിക് സമുദ്രത്തിലുള്ളത്. അതിനാൽത്തന്നെ, വരുന്ന മാർച്ച്, ഏപ്രിൽ മാസത്തിൽ സാധാരണയിൽക്കവിഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.
പല സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കാനും പ്രതിരോധിക്കാനുമുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പല സ്ഥലങ്ങളിലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവരുടെയും രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം.
ചുട്ടുപൊള്ളുന്ന വെയിൽ. കണ്ണൊന്നുയർത്തി ആകാശത്തേക്ക് നോക്കണമെങ്കില്‍ സൂര്യൻ അസ്തമിക്കണം. ഈ ചൂടിലും വെയിലിലും വാടിക്കരിയാതിരിക്കാൻ ശ്രദ്ധിക്കുകയാണ് എല്ലാവരും. വെള്ളം കുടിച്ചും, ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയും, ഉച്ച സമയത്ത് പുറത്തിറങ്ങാതെയും ഇരുന്നാൽ മാത്രമേ രക്ഷയുള്ളു. കാലാവസ്ഥയിലെ ഈ മാറ്റം ശരീരത്തെ
ദോഹ∙ പുറത്തിറങ്ങിയാൽ പൊള്ളുന്ന ചൂടാണ്. അൽപം ശ്രദ്ധിച്ചാൽ വേനലിനെ അതിജീവിക്കാം-ആരോഗ്യകരമായി തന്നെ.....
ഇടയ്ക്ക് ചെറിയ മഴയൊക്കെ പെയ്തെങ്കിലും ശമനമില്ലാതെ തുടരുകയാണ് വേനല്‍ച്ചൂട്. ഈ കത്തുന്ന വെയിലില്‍ ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. താപനില നിയന്ത്രിക്കാനും ദഹനം ശരിക്ക് നടക്കാനും പോഷണങ്ങള്‍ വിവിധ അവയവങ്ങളിലേക്ക് എത്തിക്കാനും ജലാംശം ശരീരത്തില്‍
കേരളത്തിൽ ഇപ്പോൾ ചൂടു കൂടി വരുന്നു. എന്തൊക്കെ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ചൂടു കൂടുന്നതുകൊണ്ടു നമുക്കുണ്ടാകുന്നതെന്നു പരിശോധിക്കാം. ത്വക്കിൽ ചില നിറവ്യത്യാസം, പോളയ്ക്കൽ പോലുള്ള അസുഖങ്ങളും കണ്ടുവരാറുണ്ട്. കൂടാതെ, ഹീറ്റ് സ്ട്രോക്ക് (Heat stroke) എന്ന ഗുരുതരമായ അവസ്ഥയും. വളരെ അപകടകരമായ ഒരു
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അത്യുഷ്ണത്താല്‍ വെന്തുരുകുകയാണ്. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ എന്തെല്ലാം ചെയ്യാമെന്ന ചിന്തയുമായി പരക്കം പായുകയാണ് പൊതുജനം. എന്നാല്‍ ഇത് ഉടനെയൊന്നും അവസാനിക്കില്ലെന്നും എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ്
വേനലിൽ ജലജന്യരോഗങ്ങളെയും വായുവിലൂടെ പകരുന്ന രോഗങ്ങളെയും കരുതിയിരിക്കണം. വേനൽക്കാല പാനീയങ്ങൾ രോഗവാഹകരായേക്കാം. ചൂടിനെ പ്രതിരോധിക്കാനായി ശീതളപാനീയങ്ങൾ ഉൾപ്പെടെ പലതരത്തിലുള്ള പാനീയങ്ങൾ കുടിക്കും. വേനൽക്കാലത്തു ജലക്ഷാമം രൂക്ഷമാകുമ്പോൾ ഈ പാനീയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാതെ വരും. അതിനാൽ ജലജന്യ
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.