Activate your premium subscription today
Sunday, Apr 20, 2025
മീററ്റ് ∙ മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നൽകിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരൻ നദീമും ഭാര്യ ഷൈദയുമാണ് വിവാഹം നടത്തുന്നതിനു മുൻകൈ എടുത്തത്.
ലക്നൗ ∙ മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്കായി പൊലീസ് അന്വേഷണം. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത (43)യാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവുമായാണ് മമ്ത പോയതെന്ന് ഭർത്താവ് സുനിൽ കുമാർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ ഇരുവരും പൊലീസിനു മുന്നിൽ കീഴടങ്ങി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ലക്നൗ∙ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാൻ ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് എടുക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർധിക്കുന്നു. റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ടു യുവാക്കളുടെ അഭ്യാസ പ്രകടനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുന്നത്. വിഡിയോ ചിത്രീകരണത്തിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. ഉത്തർപ്രദേശിലെ ഉന്നാവിലും അസമിലെ സിൽച്ചാറിലുമാണ് യുവാക്കൾ ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് റീൽസ് വിഡിയോ ചിത്രീകരിച്ചത്.
അലഹാബാദ് ∙ പീഡനക്കേസിൽ, അതിജീവിത അപകടം വിളിച്ചു വരുത്തുകയായിരുന്നെന്നും സംഭവിച്ചതിൽ അവർക്കും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നിരീക്ഷണത്തോടെ പ്രതിക്ക് ജാമ്യമനുവദിച്ച് അലഹാബാദ് ഹൈക്കോടതി. 2024 സെപ്റ്റംബറിൽ, ഡൽഹിയിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഢിൽ വിവാഹദിനത്തിനു മുൻപ് വധുവിന്റെ ആഭരണങ്ങളുമായി വധുവിന്റെ അമ്മ വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തെ തുടർന്ന് കുടുംബം മദ്രക് പൊലീസില്‍ പരാതി നല്കി.
ലക്നൗ ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ 19 വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കിടെ 22 പേർ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിൽ ആറു പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്.
പ്രയാഗ്രാജ്∙ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് യശ്വന്ത് വർമ ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതലയിൽനിന്നു വിട്ടുനിൽക്കും. യശ്വന്ത് വർമ ചുമതലയേറ്റതിനു പിന്നാലെ പ്രതികരണവുമായി അലഹാബാദ് ബാർ അസോസിയേഷൻ രംഗത്തെത്തി. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതിയെന്നാണ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.
ഗാസിയാബാദ് ∙ ഇന്ദിരാപുരത്ത് ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയുടെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്ത് എംബിഎ വിദ്യാർഥി. ഹർഷിത് ത്യാഗി (25) എന്ന യുവാവാണ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. കുളിമുറിയിൽ പോകാനെന്ന് പറഞ്ഞ് മുറി വിട്ടിറങ്ങിയ ഹർഷിത്, ബാൽക്കണിയിലേക്ക് പോയി അവിടെനിന്നു താഴേയ്ക്കു ചാടുകയായിരുന്നു.
വാഹനാപകടത്തിൽ മകൻ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ. കഴിഞ്ഞ 5നാണ് മകൻ ഗഗൻ ബൈക്ക് അപകടത്തിൽപെട്ടെന്ന് സതീഷ് കുമാർ നജഫ്ഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നൽകിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, രേഖാമൂലം പരാതി നൽകാൻ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുൻപുതന്നെ സ്റ്റേഷനിൽനിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു.
Results 1-10 of 134
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.