Activate your premium subscription today
Sunday, Apr 20, 2025
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്പന്നങ്ങള് ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.
ബെയ്ജിങ് / ധാക്ക ∙ ബംഗ്ലദേശിലെ വ്യവസായ– വാണിജ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ചൈന അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. 4 ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉറപ്പുനൽകിയത്. ബംഗ്ലദേശിലെ നിക്ഷേപം വർധിപ്പിക്കുമെന്നും ഷി പറഞ്ഞു.
2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. ‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’ അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും
ധാക്ക ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ധൻമോണ്ടിയിലെ ‘സുധാസദൻ’ എന്ന വസതിയും ഹസീനയുടെ ബന്ധുകളുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. അതേസമയം, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ധാക്ക കോടതി ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മിഷന്റെ (എസിസി) അപേക്ഷയെ തുടർന്നാണ് നടപടി.
‘ഹസീനയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥി പ്രക്ഷോഭ കൂട്ടായ്മയ്ക്ക് ബംഗ്ലദേശിലെ ധാക്കയിൽ തുടക്കമിട്ടത്. രാജ്യത്തെ ചോരച്ചുവപ്പിലും പ്രക്ഷോഭത്തിലും മുക്കിയ സമരദിനങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തു. ബംഗ്ലദേശിൽ എന്നു തിരഞ്ഞെടുപ്പു നടത്തും എന്നതു സംബന്ധിച്ച ചർച്ച കൊണ്ടുപിടിച്ചു നടക്കുകയാണ്. 2025 അവസാനത്തോടെ തിരഞ്ഞെടുപ്പു നടത്താമെന്ന് നിലവിലെ ഇടക്കാല സര്‍ക്കാരിന്റെ തലവൻ മുഹമ്മദ് യൂനിസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർഥി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പുതിയ വാർത്തയും എത്തിയിരിക്കുന്നു. സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ കൂട്ടായ്മയും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 26നായിരിക്കും പ്രഖ്യാപനമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി സംബന്ധമായ വിഷയങ്ങളിൽ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ നാഹിദ് ഇസ്ലാം ആയിരിക്കും പാർട്ടി കൺവീനറെന്നും വിവരങ്ങളുണ്ട്. ഹസീനയ്ക്കെതിരെ സമരത്തിൽ എസ്എഡിയെ നയിച്ച പ്രമുഖ വിദ്യാർഥി നേതാക്കളിൽ ഒരാൾ നാഹിദ് ആയിരുന്നു.
അധികാരത്തിൽനിന്ന് ആഭ്യന്തര കലഹത്തെ തുടർന്നു പുറത്താക്കപ്പെട്ട് ആറുമാസം തികഞ്ഞ ഫെബ്രുവരി അഞ്ചിന് സമൂഹ മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദ് പ്രഖ്യാപിക്കുന്നു. അന്നു വൈകിട്ട് ഏഴിന് ഇതേ മാധ്യമത്തിലൂടെ ‘‘ഈ രാത്രി ഫാഷിസത്തിന്റെ ദേവാലയത്തിൽനിന്ന് ബംഗ്ലദേശ് മുക്തി പ്രാപിക്കും’’ എന്ന് ഹസീനയെ പുറത്താക്കുന്നതിനു നേതൃത്വം നൽകിയ സംഘടനകളിൽ ഒന്നായ ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റ് കൺവീനർ ഹസ്നത്ത് അബ്ദുല്ലയും പ്രഖ്യാപിക്കുന്നു. സമൂഹമാധ്യമത്തിൽ ഹസീനയുടെ പ്രസംഗം തുടങ്ങിയതിനു പിന്നാലെ ‘ബുൾഡോസർ മാർച്ച്’ എന്നു സമൂഹ മാധ്യമങ്ങളിൽ പേരിട്ട പ്രതിഷേധ ജാഥ, രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബൂർ റഹ്മാന്റെ വീടും പിന്നീട് സ്മാരകവുമായി മാറിയ ബംഗബന്ധുഭവൻ അടിച്ചു തകർത്തു. 2014 ഓഗസ്റ്റ് അഞ്ചിന് വലിയ തോതിൽ നാശം വരുത്തിയിരുന്ന സ്മാരകം, ഫെബ്രുവരിയിൽ തീയിട്ടും പൂർണമായി നശിപ്പിച്ചു. ധാക്ക നഗരഹൃദയത്തിലെ ഹസീനയുടെ കുടുംബവീട് എന്നതിനേക്കാൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അടക്കം ബംഗ്ലദേശിന്റെ ചരിത്രത്തിലെ നിർണായക സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച വീടും അതോനുബന്ധിച്ചുള്ള മ്യൂസിയവും ലൈബ്രറിയും പ്രക്ഷോഭകർ ബുൾഡോസറുകളും മറ്റും ഉപയോഗിച്ചു മണിക്കൂറുകൾ നീണ്ട പ്രവൃത്തിയിലൂടെ തകർത്തെറിയുമ്പോൾ പൊലീസും അർധ സൈനിക വിഭാഗങ്ങളും കാഴ്ചക്കാരായി മാറിനിന്നു. ധാക്കയിൽത്തന്നെ ഹസീനയുടെ പരേതനായ ഭർത്താവ് ഡോ.എം.എ. വാജിദ് മിയയുടെ വീടും അക്രമികൾ തീയിട്ടു നശിപ്പിച്ചു. ഹസീനയുടെ ബന്ധുക്കളുടെയും അവാമി ലീഗിന്റെ മുതിർന്ന നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയുമൊക്കെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊള്ളയടിക്കപ്പെടുകയോ തച്ചുതകർക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. മുൻ പ്രസിഡന്റ് അബ്ദുൽ ഹമീദ്, മുൻ കരസേന മേധാവി മൊയീൻ യു.അഹമ്മദ്, മുൻ മന്ത്രിമാർ തുടങ്ങിവരുടെയൊക്കെ വീടുകൾ, അവാമി ലീഗിന്റെ ഓഫിസുകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. അതേസമയം രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത്, ഗാസിപൂരിൽ, ഫെബ്രുവരി ഏഴിന് രാത്രി ഹസീനയുടെ മന്ത്രിസഭയിലെ
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്. ക്രിമിനലുകളുടെ തലവൻ എന്നര്‍ഥമുള്ള 'മോബ്സ്റ്റർ' എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാൻ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു. രാജ്യത്ത് അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്
ബംഗ്ലദേശിലെ ആഭ്യന്തരകലാപവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കെട്ടടങ്ങിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രക്ഷപ്പെടാനായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ തടിച്ചുകൂടിയിരിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനധികൃതമായി ബംഗ്ലാദേശിൽ
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു രക്ഷപ്പെട്ടതിനു ശേഷം ഇരു രാജ്യങ്ങളുടെയും അതിർത്തി രക്ഷാസേനകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ച ഫെബ്രുവരി 17 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു ശേഷം രാജ്യത്ത് ഇന്ത്യൻ വംശജർക്കു നേരെ നടന്ന അതിക്രമങ്ങളും അതിർത്തിയിൽ ബിഎസ്എഫിനു നേരെ നടക്കുന്ന ആക്രമണങ്ങളുമെല്ലാം അൻപത്തിയഞ്ചാം ഡയറക്ടർ ജനറൽ–തല ബോർഡർ കോ–ഓർഡിനേഷൻ കോണ്‍ഫറൻസിൽ ചർച്ചയാകും. 2024 ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തത്. അതിനു മുൻപ് 2024 മാർച്ചിലായിരുന്നു ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലദേശും (ബിജിബി) തമ്മിലുള്ള അവസാന ചർച്ച നടന്നത്. ഹസീനയ്ക്ക് അഭയം നൽകിയതിനെത്തുടർന്ന് ഇന്ത്യ– ബംഗ്ലദേശ് ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ കൂടിയാണ് യോഗം. യഥാർഥത്തിൽ ഇന്ത്യ– ബംഗ്ലദേശ് ബന്ധത്തിലെ ഉലച്ചിൽ ഒരൊറ്റ ദിവസംകൊണ്ട് സംഭവിച്ചതാണോ? അല്ലേയല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാര്യങ്ങൾ ഇതിലേക്ക് എത്തുകയായിരുന്നു എന്നുവേണം പറയാൻ. അതു പറയുമ്പോൾ നാം കുറച്ച് ആത്മവിമർശനങ്ങൾക്കും തയാറാകേണ്ടതുണ്ട്. തങ്ങളുടേതായിരുന്ന ഒരു ഭൂവിഭാഗം വെട്ടിമുറിക്കപ്പെട്ട അന്നു മുതൽ ബംഗ്ലദേശിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ നോവിക്കാൻ ആകുന്നതെല്ലാം ശ്രമിച്ചിട്ടുണ്ട്, ശ്രമിക്കുന്നുമുണ്ട്. പലപ്പോഴും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച സൈനിക വിപ്ലവങ്ങൾക്കു പിന്നാലെയാണ് പാക്കിസ്ഥാൻ ബംഗ്ലദേശിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഒരുകാലം അവിടുത്തെ ജനങ്ങളെ നിഷ്കരുണം ദ്രോഹിച്ചവരാണെന്നതൊന്നും ആ ഭരണകൂടങ്ങൾക്കു പാക്കിസ്ഥാനുമായി ചേരുന്നതിനു തടസ്സമാകാറില്ല. പക്ഷേ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സ്വാധീനങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയംകൊണ്ട് കെട്ടടങ്ങുകയാണ് പതിവ്. കാരണം, മുൻപ് പറഞ്ഞതുപോലെ ഭൂമിയാലും നദികളാലും സംസ്കാരത്താലും ഭാഷയാലുമെല്ലാം കോർത്തു നിർത്തപ്പെട്ട ജനതയുടെ മനസ്സിൽ ഇന്ത്യയുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാംസ്കാരിക ഐക്യവും സാഹോദര്യവും പരസ്പര പൂരകമായ സാമ്പത്തിക സഹകരണവും ചെറിയ ഇടവേളകൾക്കു ശേഷം ഇരു രാജ്യങ്ങളെയും വീണ്ടും സൗഹാർദത്തിലേക്ക് എത്തിക്കുകയാണ് പതിവ്. എന്നാൽ ചൈന ലോകത്തെ രണ്ടാമത്തെ സാമ്പത്തിക സൈനിക ശക്തിയായി മാറിയതോടെ തെക്കനേഷ്യയിലെ സ്ഥിതിയിൽ ആകെ മാറ്റം വന്നിരിക്കുന്നു. ഇന്ത്യയെ വളയുക എന്ന അവരുടെ നയത്തിന്റെ ഭാഗമായുള്ള നടപടികൾ ബംഗ്ലദേശിൽ മാത്രമല്ല, ശ്രീലങ്കയിലും നേപ്പാളിലും എന്തിനേറെ മാലദ്വീപിൽ വരെ ഇന്ത്യയ്ക്ക് അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന സർക്കാരുകളുടെ വീഴ്ചയ്ക്കും എതിർക്കുന്നവർ അധികാരത്തിൽ എത്തുന്നതിനും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം,പ്രാധാന്യം ഒട്ടും കുറവില്ലാതെതന്നെ,ഇന്ത്യയിലെ
ബംഗ്ലദേശില്‍ ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ അമ്പലം ആക്രമിച്ച് തകര്‍ക്കുന്നുവെന്ന അടിക്കുറിപ്പോടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലടക്കം രാജ്യത്ത് ജോലി ചെയ്യുന്ന പല ബംഗ്ലദേശികളുടെയും യഥാര്‍ത്ഥ ലക്ഷ്യം ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ക്കലാണെന്ന അവകാശവാദത്തോടെയാണ് വിഡിയോ
Results 1-10 of 103
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.