Activate your premium subscription today
Sunday, Apr 20, 2025
റാഞ്ചി ∙ ജാർഖണ്ഡിലെ സരായികേല ജില്ലയിൽ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. 36 കാരനായ സനൗൾ അൻസാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ പെൺകുട്ടികളായ അഫ്രീൻ പർവീൺ (12), സൈബ നാസ് (8), ആൺകുട്ടി സഫാൽ അൻസാരി (6) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം നടക്കുന്നത്.
കോട്ടയം ∙ ജാർഖണ്ഡിൽ നിന്നു നാടുവിട്ടു കേരളത്തിലെത്തി. തിരികെ പോകാൻ വണ്ടിക്കൂലി ഇല്ലാതെ വന്നതോടെ പാളത്തിൽ കല്ലെടുത്തുവച്ച് ട്രെയിൻ തടഞ്ഞു നിർത്താൻ ശ്രമിച്ച അറുപത്തിരണ്ടുകാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെ(62) യാണ് പിടികൂടിയത്.
കൊച്ചി ∙ കേരളത്തിൽ അഭയം തേടിയ ജാര്‍ഖണ്ഡിൽ നിന്നുള്ള ഇതര മതസ്ഥരായ നവദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കായംകുളം സ്റ്റേഷന് ഹൗസ് ഓഫിസർക്കാണ് കോടതി നിര്‍ദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയക്കരുതെന്നും ഇക്കാര്യം കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടു. ജാർഖണ്ഡിൽ ‘ലവ് ജിഹാദ്’ ആരോപണമടക്കം ഉയർന്ന വിവാദമായ കേസിലാണ് ഹൈക്കോടതി ഉത്തരവ്.
ഛോട്ടാനാഗ്പുർ പീഠഭൂമിയുടെ ഭാഗമായുള്ള ജില്ലയായിരുന്നു സിംഘ്ഭൂം. ബ്രിട്ടിഷ് ഭരണകാലത്ത് ജാർഖണ്ഡിൽ സ്ഥിതി ചെയ്തിരുന്ന ഈ ജില്ല ഇന്ന് കിഴക്കൻ സിംഘ്ഭൂം, പടിഞ്ഞാറൻ സിംഘ്ഭൂം എന്നിങ്ങനെ രണ്ടു ജില്ലകളാണ്. സിംഹങ്ങൾ വിഹരിക്കുന്നയിടമെന്നാണ് ഈ പേരിന്റെ അർഥം. ഇന്ത്യയിലെ ചെമ്പ് ഖനനത്തിന്റെയും ഉത്പാദനത്തിന്റെയും
റാഞ്ചി ∙ ജാർഖണ്ഡിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് കിണറ്റിലേക്കു ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു. ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്.
റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ഇന്ത്യാ സഖ്യ നേതാക്കൾ പങ്കെടുത്തു. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 4 മന്ത്രിസ്ഥാനമാണു മന്ത്രിസഭയിൽ കോൺഗ്രസ്
റാഞ്ചി ∙ ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു. സംഭവത്തിൽ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി. ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം നവംബർ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന്‍ ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
തുടക്കത്തിൽ എൻഡിഎ കുതിപ്പ്, ബിജെപി ക്യാംപിൽ ആഘോഷം തുടങ്ങി. കേവലഭൂരിപക്ഷം കടന്നതോടെ ആഘോഷം ഉച്ചസ്ഥിയായിലേക്കു നീണ്ടു. എന്നാൽ ജാർഖണ്ഡിലെ നിഗൂഢതകള്‍ ഒളിപ്പിച്ച വനഭൂമി പോലെത്തന്നെയായിരുന്നു വോട്ടർമാരുടെ മനസ്സും. തുടക്കത്തിലെ ബിജെപി പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്താനുള്ള ‘ഫലം’ അത് ഒളിച്ചുവച്ചിരുന്നു. ഒരു ഘട്ടത്തിൽ എൻഡിഎ താഴേക്കു വീണു, ആ നേരം കുതിച്ചു പാഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ജാർഖണ്ഡ് പിടിച്ചെടുത്തത് സംസ്ഥാനത്തെ അനേകം വീരഗാഥകളിലൊന്നായി മാറുമെന്നത് ഉറപ്പ്. അത്രയേറെ നാടകീയതകളായിരുന്നു വോട്ടെണ്ണലിലാകെ. ഈ തിരഞ്ഞെടുപ്പു ഫലം പലതിന്റെയും സൂചനകളാണ്. ആദിവാസി മേഖലകൾ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നുവെന്നതും ‘നുഴഞ്ഞുകയറ്റ’ ആരോപണമുയർത്തിയുള്ള ബിജെപി പ്രചാരണം ഏശിയില്ലെന്നതുമടക്കം ഒട്ടേറെ ഘടകങ്ങൾ ജാർഖണ്ഡിന്റെ ഫലത്തിലുണ്ട്. ഇഡി കേസിൽ ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശേഷം തിരഞ്ഞെടുപ്പു നയിച്ച് വിജയം സ്വന്തമാക്കിയ ഹേമന്ദ് സോറൻ, ഇനി ദേശീയരാഷ്ട്രത്തിലേക്ക് വരുമോ എന്നതും കാത്തിരുന്നു കാണണം. ചംപയ് സോറന്റെയും സീതാ സോറന്റെയും
Results 1-10 of 243
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.