Activate your premium subscription today
Monday, Apr 21, 2025
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകൾ ഉൾപ്പെടെയുള്ള രേഖകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ടു പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) അധികൃതർ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കു വീണ്ടും കത്തെഴുതി. കഴിഞ്ഞവർഷം സെപ്റ്റംബറിലും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
ലോകരാജ്യങ്ങളുമായി ഒട്ടേറെ വിഷയങ്ങളിൽ പോര്‍മുഖങ്ങള്‍ തുറക്കുന്ന തിരക്കിനിടെ 61 വർഷമായി പൂട്ടിവെച്ചിരുന്ന ആ രഹസ്യപ്പെട്ടി ട്രംപ് തുറന്നു. മുൻ യുഎസ് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു ആ രേഖകൾ. ഇക്കുറി ചരിത്രകാരന്മാര്ക്ക് കൂടി താൽപര്യം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 നവംബര്‍ മാസത്തില്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അറുപത്തിമൂവായിരത്തിലേറെ പേജുകള്‍ വരുന്ന രേഖകളാണ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പരസ്യമാക്കിയത്. കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവും നടന്ന് അറുപത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട വേളയിലാണ് ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന ഈ രേഖകള്‍ പുറത്തു വിടുന്നത്. ഇവയില്‍ നിന്ന് ഈ കൊലപാതകത്തെ സംബന്ധിച്ച് ഇതിനോടകം പുറത്തു വരാത്ത പുതിയ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും അകാലത്തില്‍ പൊലിഞ്ഞ ചെറുപ്പക്കാരനായ കെന്നഡിയെ ഓര്‍മിക്കുവാനും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ചർച്ച ചെയ്യാനും ട്രംപിന്റെ നടപടി വഴിതെളിച്ചു. 1960 നവംബറില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ എതിരാളിയായ റിച്ചഡ് നിക്സനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ പ്രസിഡന്റ് ആയി കെന്നഡി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും കെന്നഡിക്കു ലഭിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പും യുവത്വത്തിന്റെ ചുറുചുറുക്കും ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വവും മികച്ച വാക്ചാതുരിയും കെന്നഡിയെ ലോക ജനതയ്ക്ക് പ്രിയങ്കരനായി. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി അദ്ദേഹം രൂപീകരിച്ച കാബിനറ്റ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏറെ പ്രതീക്ഷയും ആവേശവും ഉണര്‍ത്തി. കര്‍ശന നിലപാടുകള്‍ എടുക്കാന്‍ വിമുഖത കാണിക്കാത്ത തന്റെ സഹോദരന് റോബര്‍ട്ട് കെന്നഡിയെ
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്വാമി വിദ്യാനന്ദ് വിദേ മർദ്ധിച്ചുവെന്ന അവകാശവാദത്തോടെ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദു ആര്യസമാജ അംഗങ്ങൾ ഇന്ത്യയിലെ അഭയാർത്ഥികളാണെന്ന് നെഹ്റു പറഞ്ഞതാണ് വിദ്യാനന്ദിനെ പ്രകോപിപ്പിച്ചതെന്ന് പോസ്റ്റുകളിൽ പറയുന്നു. അടിച്ച
‘India, that is, Bharat, shall be a sovereign Democratic Republic..’ ഡൽഹി ഗവൺമെന്റ് ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവൻ) ദർബാർ ഹാളിൽ ഗവർണർ ജനറൽ സി.രാജഗോപാലാചാരി ആ ചരിത്രപരമായ പ്രഖ്യാപനം നടത്തി–ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയിരിക്കുന്നു. കൃത്യം 6 മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
‘ദാ, ഇപ്പോൾ പിറക്കാൻ പോകുന്ന പോലൊരു റിപ്പബ്ലിക് ഇതിനു മുൻപൊരിക്കലും നമുക്കുണ്ടായിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ചെറിയ റിപ്പബ്ലിക്കുകളെ നമുക്കറിയാം. വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന മുഗൾകാല സാമ്രാജ്യങ്ങളുമുണ്ടായി. ഇന്ത്യാ റിപ്പബ്ലിക്കിന്റെ തലവൻ തിരഞ്ഞെടുപ്പിലൂടെ എത്തുന്നയാളായിരിക്കും. ഇത്രയും വലിയൊരു പ്രദേശം ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഏത് എളിയവനും ഈ വലിയ രാജ്യത്തിന്റെ തലവൻ ആകാൻ ആദ്യമായി അർഹത ലഭിച്ചിരിക്കുന്നു. അതൊരു ചെറിയ കാര്യമല്ല.’
ഓരോ കാലത്തും ഇന്ത്യ പുലർത്തുന്ന രാജ്യാന്തര ബന്ധങ്ങളുടെ തെളിവുകൂടിയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി എത്തുന്ന വിദേശനേതാക്കൾ. റിപ്പബ്ലിക് ദിനത്തിലേക്ക് ഇത്തരമൊരു ക്ഷണമെന്ന ആശയം ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റേതായിരുന്നു.
പൂർണ സ്വാതന്ത്ര്യവും പരമാധികാരവുമെന്ന സൗഭാഗ്യത്തിലേക്ക് എത്താൻ ഇന്ത്യ ലക്ഷ്യബോധത്തോടെ സഞ്ചരിച്ചത് ഏറെ ദൂരമാണ്. സ്വാതന്ത്ര്യം നേടിയ അന്നു തന്നെ ഇന്ത്യ എന്തുകൊണ്ട് റിപ്പബ്ലിക്കായില്ലെന്നു വ്യക്തമാകണമെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്ര പശ്ചാത്തലം കൂടി മനസ്സിലാക്കണം. ഇന്ത്യ ചോദിച്ചതു കൊടുക്കാൻ ബ്രിട്ടിഷ് സാമ്രാജ്യം തയാറായിരുന്നില്ല. എന്നു മാത്രമല്ല, നൽകാമെന്നു പറഞ്ഞു പലപ്പോഴും പറ്റിക്കുക കൂടി ചെയ്തു. പൂർണ സ്വാതന്ത്ര്യവും പരമാധികാരവുമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചതും ഈ നയം തന്നെയാണ്. ബ്രിട്ടനു കീഴിൽനിന്ന് പൂർണമായ മോചനം എന്ന സങ്കൽപത്തോടെയായിരുന്നില്ല ആദ്യകാലങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം. പകരം, ഡൊമിനിയൻ പദവിയെന്ന സങ്കൽപമായിരുന്നു ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ പ്രസ്ഥാനം നേരത്തേ തന്നെയുണ്ടെങ്കിലും വെള്ളക്കാർ കുടിയേറിപ്പാർത്തിരുന്ന ചില പ്രദേശങ്ങൾക്ക് 19–ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡൊമിനിയൻ പദവി നൽകാൻ ബ്രിട്ടൻ തുടങ്ങിയതോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഈ ആശയം ഉടലെടുത്തു. ബ്രിട്ടിഷ് കോമൺവെൽത്തിന്റെ ഭാഗമായിക്കൊണ്ടുതന്നെ, 1861–ൽ കാനഡയ്ക്കും, 1872–ൽ ദക്ഷിണാഫ്രിക്കയ്ക്കും, 1900–ൽ ഓസ്ട്രേലിയയ്ക്കും സ്വയം ഭരണാവകാശമുള്ള, എന്നാൽ പരമാധികാരമില്ലാത്ത, ഡൊമിനിയൻ പദവി ( ഈ രാജ്യങ്ങൾ ഡൊമിനിയൻ എന്ന വാക്ക് ഔദ്യോഗികമായി ഉപയോഗിച്ചത് 1931 മുതലാണെങ്കിലും) നൽകി. ആ പദവി ഇന്ത്യയ്ക്ക് നൽകാൻ പക്ഷേ, ബ്രിട്ടൻ വിസമ്മതിച്ചു. ഇത് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യമോഹം കൂടുതൽ ജ്വലിപ്പിച്ചു.
ന്യൂഡൽഹി ∙ ഏഴു പതിറ്റാണ്ടുമുൻപ് ജവാഹർലാൽ നെഹ്റു നിർദേശിച്ച സ്ഥലത്ത് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരം തുറന്നു. പാർട്ടിയെ കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയാണ് ‘ഇന്ദിരാഭവൻ’ എന്നു പേരിട്ട പുതിയ ഓഫിസ് മന്ദിരത്തിനു മുന്നിൽ പാർട്ടി പതാക ഉയർത്തിയും നാട മുറിച്ചും ഉദ്ഘാടനം ചെയ്തത്. 1952–ലെ പ്രവർത്തക സമിതി യോഗത്തിലാണ് കോട്ല റോഡിലെ സ്ഥലം നെഹ്റു നിർദേശിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു
ജവാഹർലാൽ നെഹ്റുവിനു ശേഷം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഭരണനായകൻ. നിശ്ശബ്ദമായി അനുസരിക്കുന്ന പ്രധാനമന്ത്രിയെന്ന് മുദ്രകുത്താൻ ചിലർ ശ്രമിച്ചു. അവരുടെ നേതാക്കൾക്കു നന്നായി അറിയാം, പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിന് അകത്തും പുറത്തും മൻമോഹന്റെ തീർപ്പുകൾ അന്തിമം ആയിരുന്നു.
Results 1-10 of 173
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.