Activate your premium subscription today
Friday, Apr 18, 2025
ചൊവ്വാഴ്ച പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ഗ്രൗണ്ടിലെത്തിയ കൊൽക്കത്തയുടെ അവസാന ബാറ്റർ ആൻറിച് നോർട്യയെ അംപയർ തടഞ്ഞു. കാരണം, നോർട്യയുടെ ബാറ്റിന് കനക്കൂടുതൽ. കനംകുറഞ്ഞ പുതിയ ബാറ്റുമായാണ് നോർട്യയ്ക്കു ക്രീസിൽ കയറാൻ അംപയർ അനുമതി നൽകിയത്. ബാറ്റിൽ കൃത്രിമം കാട്ടിയാൽ ഗ്രൗണ്ടിൽവച്ച് കയ്യോടെ പിടികൂടുന്ന പുതിയ ഐപിഎൽ ചട്ടത്തിലെ ‘പ്രതി’കളിലൊരാളാണു നോർട്യ.
''ഹൈദരാബാദ് ∙ ഐപിഎലിൽ തകർപ്പൻ സെഞ്ചറിയുമായി സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്വല വിജയം സമ്മാനിച്ച അഭിഷേക് ശർമയ്ക്ക് അഭിനന്ദനവുമായി മെന്റർ യുവരാജ് സിങ്. തമാശ കലർന്ന ട്വീറ്റിലൂടെയാണ് യുവരാജ് അഭിഷേകിനെ അഭിനന്ദിച്ചത്. വെടിക്കെട്ട് ഇന്നിങ്സിൽ സെഞ്ചറിക്കരികെ അഭിഷേക് സിംഗിൾ എടുത്തതാണ് യുവി പരാമർശിച്ചത്. ‘‘വാഹ്, ശർമാജി കാ ബേട്ടാ..98ൽ നിൽക്കുമ്പോൾ സിംഗിൾ, 99ലും സിംഗിൾ..ഇത്രയൊന്നും പക്വത നമുക്കൊന്നുമില്ലല്ലോ..’’.
‘‘കരിയറിൽ 869 മത്സരങ്ങൾ ഞാൻ ജയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ജയിച്ചത് മത്സരദിവസം കോർട്ടിലിറങ്ങും മുൻപുള്ള കുളിയുടെ നേരത്താണ്. എന്റെ മനസ്സിനെ ഞാൻ വിജയം സ്വപ്നം കാണാൻ പഠിപ്പിക്കുന്നത് അപ്പോഴാണ്...’’– ‘ഓപ്പൺ’ എന്ന ആത്മകഥയിൽ യുഎസ് ടെന്നിസ് താരം ആന്ദ്രെ ആഗസി ഇങ്ങനെ പറയുന്നുണ്ട്. ലോകോത്തര അത്ലീറ്റുകളെല്ലാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന ഒരു ശീലത്തെയാണ് ആഗസി വാക്കുകളിലൂടെ വെളിപ്പെടുത്തിയത്– അവർ വിജയത്തെ വിഷ്വലൈസ് ചെയ്യുന്നു; മൈതാനത്തു ജയിക്കും മുൻപ് മനസ്സിൽ ജയിക്കുന്നു!
ചെന്നൈ ∙ കൊൽക്കത്തയ്ക്കെതിരെ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ചെന്നൈയുടെ ടോപ് ഓർഡർ ബാറ്റിങ് ശൈലിയെ പിന്തുണച്ച് ക്യാപ്റ്റൻ എം.എസ്.ധോണി. പവർഹിറ്റർമാരുള്ള ബാറ്റിങ് ഓർഡറല്ല ചെന്നൈയുടേത്. പിച്ചിന്റെ സാഹചര്യമനുസരിച്ച് കളിക്കുകയും ക്ലാസിക് ഷോട്ടുകളിലൂടെ സ്കോറുയർത്തുകയും ചെയ്യുന്ന ഓപ്പണർമാരാണ് ടീമിലുള്ളത്. ആദ്യ 6 ഓവറിൽ 60 റൺസ് ഈ ലൈനപ്പിൽനിന്നു പ്രതീക്ഷിക്കാനാകില്ല.
മറ്റു ടീമുകൾ ഇംപാക്ട് പ്ലെയേഴ്സിനെ ഇറക്കി കളിതിരിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംപാക്ട് പ്ലെയർ ഇംപാക്ട് ഉണ്ടാക്കുന്നത് എതിർ ടീമിനാണ് ! കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ നിർണായക ഘട്ടത്തിൽ ഇംപാക്ട് പ്ലെയറായ എത്തിയ ദീപക് ഹൂഡയ്ക്ക് ഒരു എൻഡിൽ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കി, മറുവശത്ത് ശിവം ദുബെയ്ക്ക് അടിക്കാൻ അവസരമൊരുക്കുകയായിരുന്നു ടീം മാനേജ്മെന്റ് നൽകിയ ചുമതല.
ബെംഗളൂരു ∙ ഐപിഎലിൽ ഗുജറാത്തിനെതിരായ തോൽവിക്കു പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിനെതിരെ ബെംഗളൂരു ടീം മെന്റർ ദിനേഷ് കാർത്തിക്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആവശ്യപ്പെട്ടിട്ടും ബാറ്റിങ് പ്രയാസകരമായ പിച്ചാണ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ഒരുക്കുന്നതെന്ന് കാർത്തിക് ആരോപിച്ചു.
ന്യൂഡൽഹി ∙ മത്സര സാഹചര്യവും ടീമിന്റെ ആവശ്യവും മുന്നിൽക്കണ്ടാണ് ഐപിഎലിൽ ബാറ്റിങ് ശൈലി തീരുമാനിക്കുന്നതെന്ന് ബെംഗളൂരു താരം വിരാട് കോലി. അതിനിടെ വ്യക്തിപരമായ നാഴികക്കല്ലുകളെക്കുറിച്ച് ചിന്തിക്കാറില്ല. മറ്റാരുടെയും നേട്ടങ്ങൾ മറികടക്കുന്നതോ സഹതാരങ്ങളെ അപ്രസക്തരാക്കുന്നതോ എന്റെ ലക്ഷ്യമല്ല. ക്രീസിൽ താളം കണ്ടെത്തുന്ന സമയങ്ങളിൽ ബാറ്റിങ്ങിന്റെ നിയന്ത്രണം താൻ ഏറ്റെടുക്കുമെന്നും മറികോലി പറഞ്ഞു.
സീസണിലെ തുടർച്ചയായ നാലാം തോൽവിക്കു പിന്നാലെ ടീമിന്റെ ഫീൽഡിങ്ങിനെ വിമർശിച്ച് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. 4 മത്സരങ്ങളിലും ചെന്നൈ ടീമും എതിരാളികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീൽഡിങ്ങിലെ പിഴവുകളായിരുന്നു. ചെന്നൈ ഫീൽഡർമാർ ക്യാച്ച് കൈവിട്ട് ‘സഹായിച്ച’ ബാറ്റർമാർ പിന്നീട് മികച്ച സ്കോറുമായി കളി തിരിച്ചു– മുൻ തോൽവികളിൽ ടീമിനെതിരെ തിരിയാത്ത ഋതുരാജ് ഇത്തവണ വിമർശനം കടുപ്പിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിൽ പഞ്ചാബിന്റെ വിജയ ശിൽപിയായ പ്രിയാംശ് ആര്യയുടെ ക്യാച്ച് 2 തവണയാണ് ചെന്നൈ കൈവിട്ടത്.
മുല്ലൻപുർ ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനു പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെലിനെതിരെ നടപടി. ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനത്തിന് മാക്സ്വെലിന് മാച്ച് ഫീയുടെ 25 ശതമാനം പിഴവിധിച്ചു. എന്നാൽ മാക്സ്വെലിന്റെ ഭാഗത്തുനിന്നുണ്ടായ ചട്ടലംഘനം എന്താണെന്ന് ഐപിഎൽ അറിയിച്ചിട്ടില്ല. മത്സരത്തിൽ ചെന്നൈയെ 18 റൺസിനു തോൽപിച്ച പഞ്ചാബ് ഐപിഎലിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 219 റൺസെടുത്തപ്പോൾ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ എഴുന്നൂറിലേറെ ബോളർമാർ ഒരു ഓവറെങ്കിലും പന്തെറിഞ്ഞിട്ടുണ്ട്. ഇതിൽ 300 ബോളർമാർ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും നേടിയിട്ടുണ്ട്. എന്നാൽ ഐപിഎൽ ചരിത്രത്തിൽ 200ൽ അധികം വിക്കറ്റ് നേടിയ ഒരു ബോളറേയുള്ളൂ; ഹരിയാനയിൽ നിന്നുള്ള ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചെഹൽ. 18 കോടി രൂപയ്ക്ക്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സ്പിന്നർ എന്ന പകിട്ടുമായി ഇത്തവണ പഞ്ചാബ് കിങ്സിലെത്തിയ ചെഹലിനു പക്ഷേ, 4 മത്സരങ്ങളിൽ നിന്ന് നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രം. ഇതിൽ തന്നെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ചെഹൽ എറിഞ്ഞത് ഒരു ഓവർ മാത്രം. ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ മുപ്പത്തിനാലുകാരൻ ചെഹലിന് ഈ സീസണിൽ എന്താണ് സംഭവിക്കുന്നത്?
Results 1-10 of 503
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.