Activate your premium subscription today
Wednesday, Mar 26, 2025
വിശാഖപട്ടണം ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ അശുതോഷ് ശർമ ക്രീസിലെത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ നിൽക്കെ വെറും 2 ശതമാനം വിജയ സാധ്യതയായിരുന്നു ക്രിക്കറ്റ് അനലിസ്റ്റുകൾ ഡൽഹിക്ക് പ്രവചിച്ചത്. പക്ഷേ ഇൻജറി ടൈമിന്റെ അവസാന നിമിഷം എതിരാളികളുടെ നെഞ്ചുതകർത്തു നേടുന്ന വിജയഗോൾ പോലെ, അവസാന ഓവറുകളിലെ അശുതോഷിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ഡൽഹിക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം.
മലപ്പുറം ∙ ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്കു വെട്ടിത്തിരിയും പോലെയാണ് വിഘ്നേഷ് പുത്തൂരിന്റെ പന്തുകൾ. ഏതു ബാറ്ററും അമ്പരന്നു പോകും. എന്നാൽ അതിനെക്കാൾ അപ്രതീക്ഷിത ടേൺ നിറഞ്ഞതാണ് ഈ ഇരുപത്തിനാലുകാരന്റെ ക്രിക്കറ്റ് കരിയറും. അൺസോൾഡ് ആകുമെന്ന് സ്വയം ഉറപ്പിച്ചതിനാൽ ഐപിഎൽ ലേലം പോലും കാണാതെ കിടന്നുറങ്ങിയ ആളാണ് വിഘ്നേഷ്. പക്ഷേ, അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി. ഒരു രഞ്ജി ട്രോഫി മത്സരം പോലും കളിക്കാതെ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിന്റെ
ചെന്നൈ∙ വിഘ്നേഷ് പുത്തൂരിന് ഇതുപോലൊരു ഐപിഎൽ അരങ്ങേറ്റം സ്വപ്നങ്ങളിൽ മാത്രം! രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നേടിയതു ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള പോരാട്ടം. ക്രിക്കറ്റിൽ മൈൻഡ് ഗെയിം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ക്രുനാലിന്റെ പന്തിൽ വെങ്കടേഷ് അയ്യരുടെ പുറത്താകൽ. സ്പിന്നറെ നേരിടുന്നതിൽ ലാഘവത്തിൽ ഹെൽമറ്റ് പോലും ധരിക്കാതെ ക്രീസിൽ നിന്ന വെങ്കടേഷ് അയ്യരെ ഒറ്റ പന്തുകൊണ്ട് വിറപ്പിച്ച് ഹെൽമറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ നിർബന്ധിതനാക്കിയ ക്രുനാൽ, മനസ്സിളകിയ വെങ്കടേഷ് അയ്യരെ തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡാക്കി.
കൊൽക്കത്ത∙ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സൃഷ്ടിച്ച മഴപോലും മാറിനിന്ന ആവേശസന്ധ്യയിൽ ഈഡൻ ഗാർഡൻസിനെ വർണശബളമാക്കിയ താരപ്പകിട്ടിന്റെ അകമ്പടിയോടെ ഐപിഎൽ 18–ാം സീസണിനു തുടക്കം. ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ്ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളും ചേർന്നതോടെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങ് ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാൽ, കരൺ ഓജ്ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.
TEAM മുൻ സീസണുകളിലേതുപോലെ ഇത്തവണയും 10 ടീമുകൾ. ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ 14 മത്സരങ്ങൾ വീതം. ഇതിൽ 7 ഹോം മത്സരങ്ങളുമുണ്ട്. VENUES സീസണിൽ 13 വേദികളിലായി മത്സരം. പഞ്ചാബ് (മുല്ലാൻപുർ, ധരംശാല), രാജസ്ഥാൻ (ജയ്പുർ, ഗുവാഹത്തി), ഡൽഹി (ഡൽഹി, വിശാഖപട്ടണം) എന്നീ ടീമുകൾക്ക് 2 ഹോം ഗ്രൗണ്ടുകൾ വീതം. മറ്റു 7 ടീമുകൾക്ക് ഒരു ഹോം ഗ്രൗണ്ട് വീതം. ഉദ്ഘാടന മത്സരവും ഫൈനലും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ.
ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും പലരും പല കാലങ്ങളിൽ തർക്കിച്ചു. പക്ഷേ, ക്രിക്കറ്റ് ബോളിന്റെ രൂപത്തെക്കുറിച്ചു തർക്കമേയില്ലായിരുന്നു, ഉരുണ്ടതു തന്നെ. ആ പന്തിനു പക്ഷേ, 2007ൽ അനാട്ടമിയിൽ മാറ്റം സംഭവിച്ചു. ചിറകുമുളച്ചു! ‘ഉരുണ്ടിരുന്ന’ പന്ത് പറക്കാൻ തുടങ്ങി. ഇണ്ടനടികളിൽ പന്ത് ആകാശം തൊട്ടു. അത്തരമൊരു പന്തിന്റെ പറക്കലിനെ നോക്കി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദു പറഞ്ഞു: പന്ത് എത്ര ഉയരത്തിലാണു പറന്നത്; ദാ, അതൊരു എയർ ഹോസ്റ്റസിന്റെ ചുംബനവും വാങ്ങി മടങ്ങിവന്നിരിക്കുന്നു...!
മാമ്പൂക്കളെല്ലാം മാമ്പഴമാകാറില്ല. പൂത്തുലഞ്ഞ ശേഷം കൊഴിഞ്ഞുപോകുന്നവയുടെ എണ്ണം ചെറുതല്ലാത്തതു കാരണം മാമ്പൂ കണ്ടു മദിക്കാതിരിക്കുന്നതാണു ബുദ്ധിപരം. ആരവത്തോടെ പൂക്കുകയും ആരുമറിയാതെ കൊഴിയുകയും ചെയ്ത ഒരുപിടി താരങ്ങൾ ഐപിഎലിലുണ്ട്. ഒറ്റ സീസണിൽ എല്ലാവരെയും രസിപ്പിച്ച അദ്ഭുത പ്രകടനങ്ങൾക്കു ശേഷം അവർ വന്നതിലും വേഗത്തിൽ അപ്രത്യക്ഷരായി. എങ്കിലും ക്രിക്കറ്റ് പ്രേമികൾക്കു മറക്കാൻ പറ്റുമോ അവരെ?!
ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിലെ നിയമങ്ങൾ പൊളിച്ചെഴുതുന്ന ശീലം മാറ്റാതെ ഐപിഎൽ.ബോളിങ്ങിനിടെ പന്ത് മിനുക്കാൻ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനുള്ള വിലക്ക് (സലൈവ ബാൻ) ഐപിഎലിൽനിന്നു പിൻവലിച്ചു.
ഐപിഎൽ 18–ാം സീസണിലെ 14 ഗ്രൂപ്പ് മത്സരങ്ങൾക്കായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീം ഗ്രൗണ്ടിൽ ചെലവഴിക്കേണ്ടത് ഏകദേശം 42 മണിക്കൂറാണ്. എന്നാൽ, ഈ മത്സരങ്ങൾ കളിക്കാനായി അവർ സഞ്ചരിക്കേണ്ടത് 17048 കിലോമീറ്ററും! 2 മാസം നീളുന്ന ഐപിഎൽ സീസണിൽ കോലിയും സംഘവും കൂടുതൽ സമയം ചെലഴിക്കേണ്ടി വരിക യാത്രയ്ക്കു വേണ്ടിയാകും! 13 വേദികളിലായി നടക്കുന്ന ഈ സീസണിലെ മത്സരക്രമം ഏറ്റവും വലയ്ക്കുന്നതു കന്നിക്കിരീടം മോഹിച്ചെത്തുന്ന ബെംഗളൂരു ടീമിനെയാണ്.
Results 1-10 of 473
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.