ADVERTISEMENT

നെടുങ്കണ്ടം ∙ അപകടങ്ങൾ തുടർക്കഥയായ കുമളി -മൂന്നാർ സംസ്ഥാന പാതയിൽ വേണ്ടത്ര സുരക്ഷാസംവിധാനമില്ല. അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ പുനഃസ്ഥാപിക്കാനും നടപടിയില്ല. വിദേശ വിനോദ സഞ്ചാരികളുടേതുൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അധികാരികളുടെ അനാസ്ഥ.

റോഡിന് സമീപം ചെങ്കുത്തായ കൊക്കയുള്ള നെടുങ്കണ്ടം മുതൽ കൽകൂന്തൽ വരെയുള്ള ഭാഗത്താണ് കൂടുതൽ ഭീഷണി. നാളുകൾ നീണ്ട പരാതികൾക്കൊടുവിലാണ് അപകടങ്ങൾ പതിവായ ചില സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചത്. ഏറ്റവുമൊടുവിലായി വാഹനാപകടമുണ്ടായ കൽകൂന്തലിനു സമീപത്തെ കൊടും വളവിലെ ക്രാഷ് ബാരിയർ തകർത്താണ് കാർ നൂറടിയോളം താഴ്ചയിലേക്ക് പതിച്ചത്.

കഴിഞ്ഞ ഡിസംബറിലുണ്ടായ അപകടത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേൽക്കുകയും കാർ പൂർണമായി തകരുകയും ചെയ്തിരുന്നു. എന്നാൽ വാഹനം ഇടിച്ചു തകർന്ന ക്രാഷ് ബാരിയർ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മാത്രമല്ല തകർന്ന ബാരിയറിന്റെ ഭാഗങ്ങൾ കൂടുതൽ അപകടഭീഷണിയായി തുടരുകയാണ്.

ചെറുതും വലുതുമായ പത്തോളം വാഹനങ്ങൾ ഇതേ സ്ഥലത്ത് ഇതുവരെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മേഖലയിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയായ സംസ്ഥാന പാതയിൽ റോളിങ് ബാരിയർ പോലെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Kumily-Munnar highway safety is a major concern due to recurring accidents and inadequate safety measures. The lack of crash barrier replacements and overall negligence by authorities poses a serious risk to the many vehicles using this vital road.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com